Articles

മറാത്തയില്‍ ജനാധിപത്യം ജയിച്ചുവോ? കാത്തിരുന്ന് മാത്രം കാണുക

മറാത്തയില്‍ ജനാധിപത്യം ജയിച്ചുവോ? കാത്തിരുന്ന് മാത്രം കാണുക

കാളിദാസ് കൊലാംബ്കര്‍ എന്ന പേര് ഈ ദിവസങ്ങളില്‍ നിങ്ങള്‍ കേട്ടുകാണും. മഹാരാഷ്ട്രയിലെ പ്രോടേം സ്പീക്കറാണ്. മുട്ടന്‍ ശിവസേനക്കാരനായിരുന്നു. ശിവസേനയുടെ ബാനറില്‍ അഞ്ച് തവണ എം.എല്‍.എ ആയി. 1992-ലെ മുംബൈ കലാപത്തില്‍ സജീവ പങ്കാളി. മൂന്ന് മുസ്‌ലിംകളെ ചുട്ടുകൊന്ന കേസില്‍ അറസ്റ്റിലായ തന്റെ അനുയായികളെ വിട്ടയക്കാന്‍ മറ്റൊരു കലാപം തന്നെ നടത്തി കൊലാംബ്കര്‍. ശ്രീകൃഷ്ണ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പലയിടത്ത് കാണാം ആ പേര്. തൂങ്ങിയാടി നില്‍ക്കുന്ന ഇപ്പോഴത്തെ മഹാരാഷ്ട്ര നിയമസഭയില്‍ നിങ്ങള്‍ കൊലാംബ്കറെ കാണുന്നത് പ്രോടേം സ്പീക്കറായാണ്. […]

അംബാനിയുടെ കാലത്തെ അധികപ്പറ്റുകള്‍

അംബാനിയുടെ കാലത്തെ അധികപ്പറ്റുകള്‍

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ‘ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും’ എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യകോളുകളും ഇന്റര്‍നെറ്റും വാഗ്ദാനംചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവനദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള […]

വേണ്ടെന്നു വെച്ചവരുടെ മാറ്റിവെച്ച വാര്‍ത്തകള്‍

വേണ്ടെന്നു വെച്ചവരുടെ മാറ്റിവെച്ച വാര്‍ത്തകള്‍

മാധ്യമങ്ങള്‍ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുറകെയാണ്. മഹാരാഷ്ട്രയിലെ അധികാര യുദ്ധമാണ് ഇന്ത്യയിലെ ഒട്ടുമിക്ക വാര്‍ത്ത മുറികളിലെയും ചര്‍ച്ചാവിഷയം. വിഷയം ഗൗരവമുള്ളതുതന്നെ. ജനാധിപത്യസംവിധാനത്തില്‍ അസ്വാഭാവികമായി തോന്നുന്ന പ്രവര്‍ത്തനങ്ങളാണ് നാം കാണുന്നത്. ഓരോ പ്രഭാതത്തിലും ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വലിയ വാര്‍ത്തകളില്‍ നിന്ന് വിട്ടുപോയ ഒരു ഭാഗം ‘ദ സ്‌ക്രോള്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്. മുഖ്യധാരയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ചാവേദിയാകുമ്പോള്‍ മറ്റുപലതും അവഗണിക്കപ്പെടുകയാണ്. ഝാര്‍ഖണ്ഡില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 10,000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് നിലനില്‍ക്കുകയാണ്. ഇതിനു മുമ്പ് […]

ഫാത്തിമ: അടിച്ചോടിക്കപ്പെടുന്നവരുടെ പൊട്ടിത്തെറി

ഫാത്തിമ: അടിച്ചോടിക്കപ്പെടുന്നവരുടെ പൊട്ടിത്തെറി

ഈ കുറിപ്പെഴുതുമ്പോള്‍ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍/ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്. പുരോഗമിക്കുകയാണ് എന്ന വാക്കാണ് അന്വേഷണം എന്ന പ്ര്രകിയയക്ക് ശുഭസൂചകമായ ക്രിയാപദം. ചെന്നൈ ഐ.ഐ.ടി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടമാടുന്ന ആത്മഹത്യയെക്കുറിച്ചാകുമ്പോള്‍ നടക്കുകയാണ് എന്ന പദമാണ് ക്രിയാവേഷമണിയാന്‍ സര്‍വഥാ യോഗ്യം. അതിനാല്‍ നടക്കുകയാണ് എന്ന അയഞ്ഞ പദം ക്രിയാവേഷമിടുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടിയില്‍ മുളപൊട്ടിയ ചെറിയ സമരം അവസാനിച്ചിരിക്കുന്നു. ഫാത്തിമയെക്കുറിച്ചും കഴിഞ്ഞ ഒരു ദശകത്തിനിടെ ആത്മഹത്യചെയ്ത അരലക്ഷത്തിലധികം ഇന്ത്യന്‍ […]

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

ഹോസ്റ്റല്‍ ഫീസ് കുത്തനെ ഉയര്‍ത്തുന്ന, സംവരണം ഒഴിവാക്കുന്ന പുതിയ മാന്വലിനെതിരെ ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരം തുടരുന്നതിനിടെയാണ് ഐ ഐ ടി മദ്രാസിലെ ഫാത്തിമയുടെ മരണം. സ്വത്വം കൊണ്ട് അരികുമാറ്റപ്പെട്ടവരുടെ നിലനില്പാണ് രണ്ടിടത്തെയും വിഷയം. രാഷ്ട്രനിര്‍മിതിയില്‍ മുസ്‌ലിംകളും ദളിതുകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ഭാഗമാകുന്നതില്‍ അമര്‍ഷമുള്ളവരുടെ വാശിയും വിദ്വേഷ ചിന്തകളുമാണ് രണ്ടിടങ്ങളിലെയും പ്രശ്‌നം. രാജ്യത്ത് ഏറ്റവും പഠനച്ചെലവ് കുറഞ്ഞ, ഏറ്റവും നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനമാണ് ജെ എന്‍ യു. പഠിക്കുന്നവരിലേറെയും സാമ്പത്തികമായി പിന്നാക്കമുള്ളവരാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ […]