Articles

ദര്‍സിന്റെ സാമൂഹിക സ്വാധീനങ്ങള്‍

ദര്‍സിന്റെ സാമൂഹിക സ്വാധീനങ്ങള്‍

മുദരിസുമാരെ(ദര്‍സിലെ ഗുരു) എക്കാലത്തും ഒരു മാതൃകയായി സ്വീകരിക്കാനുള്ള ത്വര മുസ്‌ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്. അവരുടെ സാത്വിക വ്യക്തിത്വം തന്നെയാണ് സമൂഹത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്തേത് വിഷയത്തിനും, ഗുരുവിനോടവര്‍ അഭിപ്രായം ചോദിക്കും. അഭിപ്രായം കിട്ടിയാല്‍ അവര്‍ അനുസരിക്കുകയും ചെയ്യും. തികച്ചും ആദര്‍ശ യുക്തമായ അഭിപ്രായമായിരിക്കും ഉസ്താദിന്റേത് എന്നവര്‍ക്കറിയാം. ആദര്‍ശവഴി ചൂണ്ടിക്കാണിക്കുന്ന മുര്‍ശിദും (നേര്‍മാര്‍ഗം കാണിച്ചു തരുന്നവന്‍) നേതൃത്വവുമാണവര്‍ക്ക് ഉസ്താദ്. വെള്ളം മന്ത്രിച്ചും, മന്ത്രിച്ചൂതിയും, സാന്ത്വനം പകര്‍ന്നും, സാരോപദേശങ്ങള്‍ നല്‍കിയും ജനസേവകനായി ഉസ്താദിന്റെ തണല്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു ദര്‍സിലെ/ […]

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

ബാര്‍ക് ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനത്തിന് അപേക്ഷിക്കാം

രാജ്യത്ത് ആണവോര്‍ജ വികസന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിനു(ബാര്‍ക്) കീഴിലുള്ള ട്രെയിനിംഗ് സ്‌കൂളില്‍ ട്രെയിനി സയന്റിഫിക് ഓഫീസറാകാന്‍ ശാസ്ത്ര പ്രതിഭകള്‍ക്ക് അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആണവോര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ നിയമനം ലഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തുന്നവരെ കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംടെക് അല്ലെങ്കില്‍ എംഫില്‍ […]

ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം

ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം

‘Power is not a means; it is an end. One does not establish a dictatorship in order to safeguard a revolution; one makes the revolution in order to establish the dictatorship.’ -ജോര്‍ജ് ഓര്‍വെല്‍. 1984 1949ലാണ് ജോര്‍ജ് ഓര്‍വല്‍ മൂന്നരപ്പതിറ്റാണ്ട് അപ്പുറത്തുള്ള ഒരു കാലത്തെ പ്രവചിച്ച് നോവലെഴുതിയതും 1984- എന്ന് പേരിട്ടതും. ലോകം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും പരമാധികാരങ്ങള്‍ കൂടുതല്‍ ഹിംസാത്മകമാവുകയും ചെയ്തുകൊണ്ടിരുന്ന കാലമാണ് നാല്‍പതുകളെന്ന് […]

ആ കത്ത് മോഡിക്ക് തന്നെയായിരുന്നു

ആ കത്ത് മോഡിക്ക് തന്നെയായിരുന്നു

കിട്ടാകടവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗങ്ങളില്‍ എന്നും ചര്‍ച്ചകള്‍ സജീവമാണ്. ആധുനിക സാഹചര്യത്തില്‍ മുതലാളിത്ത ചങ്ങാത്ത നയങ്ങളും സന്തുലിത വ്യവസ്ഥയുമെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നേക്കും. കിട്ടാകടത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കുറച്ചുവര്‍ഷങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. 2015 ഏപ്രില്‍ 24ന് പ്രസ്തുത കത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ പ്രസക്തി മനസിലാക്കിയാവണം 2018 സെപ്തംബര്‍ 12ന് The Wire  ല്‍ കത്തിന്റെ പ്രാധാന്യവും കിട്ടാകടത്തിന്റെ പ്രത്യാഘാതങ്ങളും വിശദീകരിച്ചുകൊണ്ട് ഒരു […]

ഭൂമിയിൽ മുളച്ചതിനു വേണ്ടി

ഭൂമിയിൽ മുളച്ചതിനു വേണ്ടി

നാല്‍പത് വര്‍ഷം നിരന്തരമായി ഒരേ ആഹാരം കഴിച്ചവര്‍ക്ക് അത് മടുത്തു. ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയുമൊക്കെ സ്വന്തമായി കൃഷിചെയ്ത് കഴിക്കാന്‍ അവര്‍ ആഗ്രഹിച്ചു. സ്വാഭാവികം. പക്ഷേ അന്നം തന്നവനെ മറക്കാതെ, നന്ദിബോധം വിടാതെയായിരുന്നു അവര്‍ ആഗ്രഹം പറയേണ്ടിയിരുന്നത്. അതുണ്ടായില്ല. എന്നല്ല, അവര്‍ പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. മന്നും സല്‍വയും(കാടയും കട്ടിത്തേനും) അവര്‍ക്കത്ര പരിചിതമായ ഭക്ഷണക്കൂട്ടുമല്ല. അതായിരിക്കാം മടുപ്പിന് വേറൊരു കാരണം. വിശന്നുവലഞ്ഞ് മരുഭൂമിയില്‍ അലഞ്ഞവര്‍ക്ക് അന്നത് കിട്ടിയപ്പോഴുള്ള സന്തോഷം പറയേണ്ട. പക്ഷേ ഇന്നവര്‍ അതൊക്കെ മറന്നു. […]