Articles

റഫേല്‍ ഇടപാട്: ആരും സംശയമുയര്‍ത്താത്തതിനാല്‍

റഫേല്‍ ഇടപാട്: ആരും സംശയമുയര്‍ത്താത്തതിനാല്‍

മോഡിയുടെ, അധികാരഭ്രാന്തു തലയ്ക്കു പിടിച്ച സ്തുതിപാഠകവൃന്ദം റഫേല്‍ വിവാദത്തില്‍ ഗ്ലാഡിയേറ്റര്‍ ചലച്ചിത്രത്തിലെ ചക്രവര്‍ത്തി കൊമോഡസ് അഭിമുഖീകരിച്ച അതേ ധര്‍മസങ്കടമാണ് നേരിടുന്നത്. വിഷമത്തിലായ ചെറുപ്പക്കാരന്‍ സീസര്‍, ജനറല്‍ മാക്‌സിമസിനോട് ചോദിക്കുന്നുണ്ട്:”ഞാന്‍ നിങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യും? നിങ്ങള്‍ മരിക്കാനേ തയാറല്ലല്ലോ.” ചലച്ചിത്രത്തിലേതു പോലെ ആള്‍ക്കൂട്ടം ചക്രവര്‍ത്തിയുടെ ഓരോ ചലനവും നോക്കിക്കൊണ്ടിരിക്കുകയാണ്. റഫേല്‍ വിവാദം മാഞ്ഞുപോകാന്‍ വിസമ്മതിക്കുകയാണ്. പുകയുന്ന തോക്ക് പുറത്തുകാണിക്കാന്‍ പ്രതിപക്ഷത്തിനും വിമര്‍ശകര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും. റഫേല്‍ ഇടപാടില്‍ ‘ക്വത്‌റോച്ചി അമ്മാവന്‍’ ഇല്ലെന്നാണ് ഒരു മന്ത്രി ഉറപ്പു നല്‍കിയത്. […]

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

മാധ്യമങ്ങള്‍ ഒരു വാര്‍ത്തയുടെ ആയുസ്സ് കണക്കാക്കുന്ന സമ്പ്രദായത്തെ Timeliness (ഒരു വാര്‍ത്തക്ക് അനുയോജ്യമായ സമയം,അതിനുള്ള സമകാലിക പ്രസക്തി) എന്ന് വിളിക്കുന്നു. ന്യൂസ്റൂമുകള്‍ ഒരു വാര്‍ത്തയുടെ കാലാവധി സ്വയം തീരുമാനിച്ച്, ആ വാര്‍ത്ത പുറംലോകത്തോട് പറയുന്നതില്‍ നിന്നും എളുപ്പം തടഞ്ഞുനിര്‍ത്തുന്നു. അത്തരത്തില്‍ Timeliness ചുക്കാന്‍ പിടിച്ച് മാധ്യമങ്ങള്‍ ഒഴിവാക്കുന്ന വാര്‍ത്തകളുടെ കണക്കുകള്‍ നിരവധിയാണ്. 1993-നുള്ളില്‍ നിയമപരമായി നിരോധിക്കപ്പെട്ട തൊഴിലാണ് ങമിൗമഹ ടരമ്‌ലിഴശിഴ (മനുഷ്യാവശിഷ്ടം കോരി വൃത്തിയാക്കല്‍). ദളിതനുമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച അനീതിയുടെ ഭാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യ നിലനിര്‍ത്തിപ്പോരുന്ന […]

ആ അറബി ഇതൊന്നുമറിഞ്ഞില്ല

ആ അറബി ഇതൊന്നുമറിഞ്ഞില്ല

പറങ്കികളുടെ 1498ലെ ആഗമം ശരിക്കും അധിനിവേശം തന്നെയായിരുന്നു. അതുവരെ ഇന്ത്യയിലേക്ക് വന്ന വ്യാപാരികളോ സഞ്ചാരികളോ ഇവിടെ രാഷ്ട്രീയാധിപത്യത്തിന് ശ്രമിച്ചിട്ടില്ല. എല്ലാവരും നിലവിലുള്ള ഭരണ വ്യവസ്ഥ തന്നെ അംഗീകരിച്ചു. രാജ്യവികസനത്തിനുവേണ്ടി തങ്ങളാലാവുന്നതൊക്കെ ചെയ്തു. വ്യാപാരത്തിനപ്പുറം അധിനിവേശമോഹങ്ങളൊന്നും ആരെയും ബാധിച്ചിരുന്നില്ല. പറങ്കികളുടെ സ്ഥിതി മറിച്ചായിരുന്നു. മലബാറിനെ അധീനപ്പെടുത്തി ഇവിടെനിന്ന് അറബിവ്യാപാരികളെ തുരത്തുകയായിരുന്നു ലക്ഷ്യം. അതിന് പോര്‍ച്ചുഗല്‍ ഭരണകൂടം സര്‍വസഹായവും നല്‍കി. വാസ്‌കോഡ ഗാമക്ക് ആഫ്രിക്കന്‍ തീരത്ത് നിന്ന് ഇന്ത്യയിലേക്ക് വഴികാണിച്ച ഇബ്‌നുമാജിദ് എന്ന അറബി പോലും പറങ്കികള്‍ ശത്രുവാണെന്നറിഞ്ഞില്ല. എല്ലാ […]

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ഇബ്രാഹിം അബൂസുറയ്യ, ഒരു ചിത്രമാണ്. വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകള്‍. നാലുവിരലുകള്‍ അതിജയത്തിന്റെ മുദ്രയാല്‍ ആകാശം തൊടുന്നു. വിരിഞ്ഞ ൈകകള്‍ക്കിടയില്‍ മുഖം. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. കൂട്ടുപുരികത്തിന് താഴെ ഒരു വംശത്തിന്റെ അവസാനിക്കാത്ത കൊടുംവേദനകളെ ദഹിപ്പിച്ച, എന്തിന് എന്ന് മനുഷ്യരാശിയോട് ചോദ്യം തൊടുക്കുന്ന നിസ്സഹായമെങ്കിലും ക്ഷമിക്കാത്ത കണ്ണുകള്‍. മരണമുഖത്ത് മാത്രം, ധീരനായ മനുഷ്യനില്‍ സംഭവിക്കുന്ന നിര്‍ഭാവം. ഉടല്‍ മറച്ച് കറുത്ത ബനിയന്‍. മുകളിലെ ആകാശം പോലെ നരച്ച […]

പ്രതിപക്ഷത്തോടാണ്;നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്ന് പഠിക്കൂ

പ്രതിപക്ഷത്തോടാണ്;നിങ്ങള്‍ ജെ.എന്‍.യുവില്‍ നിന്ന് പഠിക്കൂ

1977 സെപ്റ്റംബര്‍ അഞ്ച്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. സീതാറാം യെച്ചൂരിയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ട് ആറ് മാസമേ ആയുള്ളൂ. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന് ആര്‍ത്തലച്ചിരുന്ന ഒരു ഭരണസംവിധാനം അധികാരം വിട്ടൊഴിഞ്ഞിട്ടും കഷ്ടി ആറ് മാസം. സര്‍വപ്രതാപിയാണ് അന്നും ഇന്ദിരാഗാന്ധി. ഡല്‍ഹിയില്‍ ഇന്ദിരയറിയാതെ ഈച്ചപാറാത്ത കാലമെന്ന് അന്നത്തെ പാട്ടുകാര്‍. ശാന്തസ്വരൂപനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇന്ദിര വിട്ടൊഴിയാത്ത അധികാരങ്ങള്‍ നിരവധി. അതിലൊന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയാണ്. അടിയന്തിരാവസ്ഥക്കെതിരെ അതിതീഷ്ണമായ മുദ്രാവാക്യങ്ങള്‍ […]