Articles

പള്ളികള്‍ ചരിത്രമാവുമ്പോള്‍

പള്ളികള്‍ ചരിത്രമാവുമ്പോള്‍

ത്വാഇഫ് പട്ടണത്തിലൂടെ നടക്കുമ്പോള്‍ പൗരാണിക പള്ളികളില്‍ കയറിയിറങ്ങുന്നത് ഇസ്‌ലാമിക ചരിത്രത്തിലൂടെയുള്ള ഒരു യാത്രയായി മാറും. അത്രയേറെ ചരിത്ര പ്രാധാന്യമുണ്ട് അവക്ക്. വെളിയങ്കോട് ഉമര്‍ഖാളിയും ത്വാഇഫില്‍ പള്ളി പണിതുകൊടുത്തുവെന്ന് പറയുമ്പോള്‍ അത്ര പെട്ടെന്ന് നമുക്ക് വിശ്വാസം വരണമെന്നില്ല. പക്ഷേ ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് സത്യമായിരുന്നുവെന്ന് നാമറിയും. എണ്ണയും പ്രകൃതിവാതകവുമൊക്കെ കണ്ടെത്തും മുമ്പ് ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തിലൂടെ അറേബ്യ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് പള്ളികള്‍ നിര്‍മിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അറേബ്യയില്‍നിന്ന് കേരളത്തിലേക്കും കത്തുകള്‍ വന്നിരുന്നു. അങ്ങനെയൊരു കത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് എന്റെ […]

സംശയം

സംശയം

അല്ലാഹുവിന്റെ രണ്ടുതരം വിശേഷണങ്ങളാണ് ജലാലിയതും ജമാലിയതും. അഥവാ പ്രൗഢിയും അലങ്കാരവും. ജബ്ബാര്‍, ഖഹ്ഹാര്‍, മുതകബ്ബിര്‍ തുടങ്ങിയവ ജലാലിയ്യായ/ പ്രൗഢമായ വിശേഷണങ്ങളാണ്. റഹീം, വദൂദ്, ഗ്വഫൂര്‍, തവ്വാബ് ആദിയായവ ജമാലിയ്യായ/ അലങ്കാര ബന്ധിതമായ വിശേഷണങ്ങളും. പടച്ചവന്‍ ഇഷ്ടപ്പെട്ടവരിലും ഈ ഗുണവിശേഷണങ്ങളുടെ അടയാളങ്ങള്‍ കാണാനാവും. ചിലരില്‍ ജലാലിയതിന്റെ തോത് കൂടിയിട്ടും, മറ്റ് ചിലരില്‍ ജമാലിയത്തിന്റെ തോത് കൂടിയിട്ടുമാണുണ്ടാവുക. വേറെ ചിലരില്‍ രണ്ടു വിശേഷണങ്ങളുടെയും സമ്മേളനം കാണാം. തിരുനബിയില്‍ അതുണ്ട്. പക്ഷേ ജമാലിയ്യായ വിശേഷണഗുണമാണ് തിരുനബിയിലും കൂടുതല്‍ കണ്ടിരുന്നത്. അല്ലാഹുവിന്റെ ഈ […]

ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?

ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?

ഭരണസംവിധാനത്തിന്റെ ദൃഷ്ടിയില്‍ ഞാനൊരു ദുശ്ശാഠ്യക്കാരനായ കിളവനാണ്. ചിലപ്പോള്‍ ഞാനങ്ങനെ തന്നെയായിരിക്കും. ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന എന്തിനോടും വിയോജിക്കുന്ന എന്നെക്കുറിച്ച് ദുശ്ശാഠ്യക്കാരനല്ലെന്ന് എങ്ങനെ പറയാനാകും? അടിസ്ഥാന വസ്തുതകളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുവെന്നതാകാം വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എന്റെ ഈ ദുഃസ്വഭാവത്തിന് കാരണം. അടിസ്ഥാനമായ രേഖയുണ്ടെങ്കില്‍ ഞാന്‍ അതിനെ ആധാരമാക്കി സംസാരിക്കും. പുതിയ നിയമനിര്‍മാണമുണ്ടായാല്‍, അടിസ്ഥാന നിയമത്തിലേക്ക് പോകും. ഒന്നുമില്ലെങ്കില്‍ ഗൂഗിള്‍ ഗുരുവിലേക്ക്. കൗതുകത്തിന്റെയും വിഡ്ഢിത്വത്തിന്റെയും ഉറവിടമായി എന്നെ സുഹൃത്തുക്കള്‍ കാണുന്നത് അതുകൊണ്ടാകും. ഞാന്‍ നേരിട്ട ഭീതിദമായ ഏറ്റുമുട്ടലുകളെക്കുറിച്ചാണ് ഈ ദിവസങ്ങളില്‍ എന്റെ സുഹൃത്തുക്കള്‍ […]

ശശി തരൂര്‍ കെട്ട കാലത്തോട് സംവദിക്കുമ്പോള്‍

ശശി തരൂര്‍ കെട്ട കാലത്തോട് സംവദിക്കുമ്പോള്‍

നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ അക്ഷരംകൊണ്ട് പ്രഭ ചൊരിഞ്ഞ മഹാപ്രതിഭകളില്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരിക്കും പ്രഥമ സ്ഥാനത്ത്. അദ്ദേഹത്തിന്റെ ‘ഇന്ത്യയെ കണ്ടെത്തലും'( The Discovery of India) ‘ലോകചരിത്രത്തിലേക്കുള്ള എത്തിനോട്ട’വും (Glimpses of World History) ക്ലാസിക് രചനകളാണ്. ജ്ഞാനപ്രകാശിതമായ അസാധാരണ രചനാ വൈഭവം കൊണ്ട് അനുഗൃഹീതനായ നെഹ്‌റു അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ധൈഷണിക വ്യവഹാരങ്ങളെ സക്രിയമാക്കുന്നതില്‍ അനല്‍പമായ പങ്കാണ് വഹിച്ചത്. മഹാത്മാ ഗാന്ധിയും അക്ഷരസപര്യയില്‍ ലോകത്തിനു തന്നെ വഴികാട്ടിയായിരുന്നു. തന്റെ ചിന്തകളെയും ആത്മീയ അന്വേഷണങ്ങളെയും സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ പ്രകാശിതമാക്കിയപ്പോഴാണ് […]

ഇസ്‌ലാമിന്റെ നോട്ടം അവളുടെ അന്തസ്സിലാണ്

ഇസ്‌ലാമിന്റെ നോട്ടം അവളുടെ അന്തസ്സിലാണ്

‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതില്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. പുരുഷന്‍ സ്ത്രീയില്‍ നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്. പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം”. (1 കൊരിന്ത്യര്‍11:6-11) ‘അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, […]