Issue 1072

മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു

മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു

വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക വേദികളില്‍ നിത്യേന വ്യവഹരിക്കാപ്പെടാറുള്ള പ്രഹേളിക യഥാര്‍ഥത്തില്‍ ആസൂത്രിതമായ വംശവിഛേദന പ്രക്രിയയാണെന്ന് പല പഠനങ്ങളും സമര്‍ഥിച്ചിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ പരമാവധി കൊന്നൊടുക്കാനും അവരുടെ ധനമാനാദികള്‍ ആവുംവിധം കൊളളയടിക്കാനും ഭരണകൂട മെഷിനറിയുടെ സഹായത്തോടെ, ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ നടപ്പാക്കുന്ന ക്രൂരവും ഹീനവുമായ കൂട്ടക്കൊലയെയാണ് വര്‍ഗീയ കലാപമെന്ന് വിളിച്ച് സാമാന്യവത്കരിക്കുന്നതെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആരറ പതിറ്റാണ്ടിന്‍െറ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. പതിനായിരിക്കണക്കിന് വംശവിഛേദനശ്രമങ്ങള്‍ രാജ്യത്ത് നടമാടിയിട്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളിലൊന്നുപ്പോലും […]

പിടക്കോഴി കൂവരുത്

പിടക്കോഴി കൂവരുത്

സഹോദരിമാര്‍ക്ക് പിണക്കം തോന്നരുത്. ശീര്‍ഷകം കണ്ട് ശുണ്ഠിപിടിക്കരുത്. സദുദ്ദ്യേത്തോടെ ചോദിക്കുകയാണ് സ്ത്രീകള്‍ക്ക് അധികാരം വേണോ ഭര്‍ത്താവിനെക്കാള്‍? ഭര്‍ത്താവിനെക്കാള്‍ വേണ്ട, ഭര്‍ത്താവിന്‍റെയത്ര വേണമെന്ന് ഒത്തുതീര്‍പ്പിലെത്തിയേക്കും സമത്വവാദികള്‍. എന്നാല്‍ അതും വേണോ? നാരികള്‍ നാടു വാഴുന്ന കാലത്ത് ഇങ്ങനെ ഒരു അഭിപ്രായം തന്നെ പിന്തിരിപ്പനായി കരുതുന്നവരുണ്ടാകും. പക്ഷേ, അധികാരി ആണാവുന്നതല്ലേ ആശാസ്യം? നാട്ടിലെന്നല്ല വീട്ടിലും അമിതാധികാരം പെണ്ണിനുണ്ടായാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഒരു വിവാഹ മോചനത്തെത്തുടര്‍ന്നുള്ള മധ്യസ്ഥ ചര്‍ച്ചയിലാണ് കൂവുന്ന ഒരു പിടയെ കണ്ടത്. ആ വിവാഹമോചനം തന്നെ ഉമ്മയുടെ അധികാര […]