കവര്‍ സ്റ്റോറി

രചനകളാണ് ജീവിതത്തെ നീട്ടിയെഴുതുന്നത്

രചനകളാണ് ജീവിതത്തെ നീട്ടിയെഴുതുന്നത്

ഫൈസല്‍ അഹ്‌സനി: 1946ല്‍ ആയിരുന്നു ഉസ്താദിന്റെ ജനനം. ജീവിതത്തിന്റെ ഏറിയ ഭാഗവും എഴുത്തും അധ്യാപനവുമാണെന്നാണ് മനസ്സിലാകുന്നത്. ഈ നിലയില്‍ ജ്ഞാനജീവിതം ക്രമീകരിക്കാന്‍ പ്രത്യേക പ്രചോദനം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? ബാവ മുസ്‌ലിയാര്‍: വാമൊഴികള്‍ മായും, വരമൊഴികളാണ് അവശേഷിക്കുക. കഴിഞ്ഞ തലമുറയില്‍ പ്രഗത്ഭരായ വലിയ പണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പലരെയും നമുക്കറിയില്ല. രചനകളില്ലാത്തതുകൊണ്ട് പില്‍ക്കാലത്തവര്‍ വേണ്ടവിധം ജനമനസ്സുകളില്‍ ജീവിച്ചില്ല. അതുവെച്ചുനോക്കുമ്പോള്‍ സമീപ വിദൂര ദിക്കുകളിലുള്ളവര്‍ക്കും പിന്‍തലമുറകള്‍ക്കും ഉപകാരപ്പെടട്ടേയെന്ന് മനസ്സിലാക്കിയാണ് അതിലേക്ക് കടന്നത്. പഠിക്കുന്ന കാലത്തേ എഴുത്തുണ്ടായിരുന്നോ? നീ എങ്ങോട്ട്, ദാമ്പത്യ […]

അംബാനിയുടെ കാലത്തെ അധികപ്പറ്റുകള്‍

അംബാനിയുടെ കാലത്തെ അധികപ്പറ്റുകള്‍

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ‘ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും’ എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യകോളുകളും ഇന്റര്‍നെറ്റും വാഗ്ദാനംചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവനദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള […]

ഫാത്തിമ: അടിച്ചോടിക്കപ്പെടുന്നവരുടെ പൊട്ടിത്തെറി

ഫാത്തിമ: അടിച്ചോടിക്കപ്പെടുന്നവരുടെ പൊട്ടിത്തെറി

ഈ കുറിപ്പെഴുതുമ്പോള്‍ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍/ കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണ്. പുരോഗമിക്കുകയാണ് എന്ന വാക്കാണ് അന്വേഷണം എന്ന പ്ര്രകിയയക്ക് ശുഭസൂചകമായ ക്രിയാപദം. ചെന്നൈ ഐ.ഐ.ടി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടമാടുന്ന ആത്മഹത്യയെക്കുറിച്ചാകുമ്പോള്‍ നടക്കുകയാണ് എന്ന പദമാണ് ക്രിയാവേഷമണിയാന്‍ സര്‍വഥാ യോഗ്യം. അതിനാല്‍ നടക്കുകയാണ് എന്ന അയഞ്ഞ പദം ക്രിയാവേഷമിടുന്നു. അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടിയില്‍ മുളപൊട്ടിയ ചെറിയ സമരം അവസാനിച്ചിരിക്കുന്നു. ഫാത്തിമയെക്കുറിച്ചും കഴിഞ്ഞ ഒരു ദശകത്തിനിടെ ആത്മഹത്യചെയ്ത അരലക്ഷത്തിലധികം ഇന്ത്യന്‍ […]

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

‘അഗ്രഹാരത്തിലെ ആത്മഹത്യ’ ഇസ്‌ലാമോഫോബിയയെ ആര് സംബോധന ചെയ്യും?

ഹോസ്റ്റല്‍ ഫീസ് കുത്തനെ ഉയര്‍ത്തുന്ന, സംവരണം ഒഴിവാക്കുന്ന പുതിയ മാന്വലിനെതിരെ ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരം തുടരുന്നതിനിടെയാണ് ഐ ഐ ടി മദ്രാസിലെ ഫാത്തിമയുടെ മരണം. സ്വത്വം കൊണ്ട് അരികുമാറ്റപ്പെട്ടവരുടെ നിലനില്പാണ് രണ്ടിടത്തെയും വിഷയം. രാഷ്ട്രനിര്‍മിതിയില്‍ മുസ്‌ലിംകളും ദളിതുകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ഭാഗമാകുന്നതില്‍ അമര്‍ഷമുള്ളവരുടെ വാശിയും വിദ്വേഷ ചിന്തകളുമാണ് രണ്ടിടങ്ങളിലെയും പ്രശ്‌നം. രാജ്യത്ത് ഏറ്റവും പഠനച്ചെലവ് കുറഞ്ഞ, ഏറ്റവും നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനമാണ് ജെ എന്‍ യു. പഠിക്കുന്നവരിലേറെയും സാമ്പത്തികമായി പിന്നാക്കമുള്ളവരാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ […]

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

നൊബേല്‍ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്ന സമിതിയെ ‘ഓസ്‌ലോ മാഫിയ’ എന്ന് വിശേഷിപ്പിക്കാറുള്ളത് പുരസ്‌കാരനിര്‍ണയത്തില്‍ സ്വീകരിക്കുന്ന പക്ഷപാതിത്വവും തത്ത്വദീക്ഷയില്ലായ്മയും പലപ്പോഴും പ്രകടമാവുന്നത് കൊണ്ടാണ്. ഇവ്വിഷയകമായി നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സില്‍വര്‍ നാസര്‍ ജോണ്‍ എഴുതിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ‘ എന്ന രചന നൊബേലിന്റെ ഉള്ളുകള്ളികളിലേക്കാണ് വെളിച്ചം പായിക്കുന്നത്. ഒന്നാംലോകത്തിന്റെ നിക്ഷിപ്ത താപര്യങ്ങളെ താലോലിക്കുന്നവര്‍ക്കായി മാറ്റിവെക്കുന്ന പുരസ്‌കാരം എന്ന് നൊബേലിനെ കുറ്റപ്പെടുത്താറ് അനുഭവയാഥാര്‍ഥ്യങ്ങളുടെ പിന്‍ബലത്തിലാണ്. ഇക്കുറി സമാധാന നൊബേലും സാമ്പത്തികശാസ്ത്ര നൊബേലും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വഴിമാറിവന്നപ്പോള്‍ മൂന്നാംലോകത്ത് […]

1 34 35 36 37 38 84