1307

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

കത്തിയെരിയുന്ന ഗുജറാത്തിലേക്ക് കലാപം അടിച്ചമര്‍ത്താന്‍ കരസേനയെ നയിച്ചെത്തിയ സമീറുദ്ദീന്‍ ഷാ ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലെ മുസ്‌ലിം വീടുകള്‍ സായുധരായ അക്രമികള്‍ വളഞ്ഞിരിക്കുന്നു. തുടക്കത്തില്‍ കേവലം കാഴ്ചക്കാരായി നിന്ന പോലീസ്, ജനക്കൂട്ടത്തെ പിരിച്ചുവിടാനെന്നു പറഞ്ഞ് വെടിവെക്കുന്നത് അക്രമികളുടെ നേര്‍ക്കല്ല. ജനക്കൂട്ടം വളഞ്ഞിട്ട മുസ്‌ലിം ഭവനങ്ങളുടെ ജനലുകള്‍ക്കു നേരെയാണ് വെടിയുണ്ടകള്‍ പായുന്നത്. വേട്ടക്കാരെയല്ല, ഇരകളെയാണ് നിയമപാലകര്‍ നേരിടുന്നത്. ഗുജറാത്ത് കലാപത്തെ വംശഹത്യയായി മാറ്റിയത് പോലീസിന്റെയും സിവില്‍ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ നടപടികളാണെന്ന കാര്യത്തില്‍ അധികമാര്‍ക്കും […]