എങ്ങനെയാണ് ഒരു പീഡനത്തിന്ന് വാതില്‍ തുറക്കുന്നത്?

    ബലാല്‍സംഗങ്ങള്‍ക്കെതിരെ നാടൊട്ടാകെ വില്ലുകുലച്ചു നില്പാണ്. ശരിക്ക് ബലാല്‍സംഗമാണോ വില്ലന്‍? അതല്ലെങ്കില്‍ പുരുഷനാണോ പ്രതി? സ്ത്രീയാണോ? അവളുടെ ഉടയാടകളാണോ?പറയാനെല്ലാവര്‍ക്കും പേടിയാണ്. ലോകം ഇളകിയാലോ? അവസരങ്ങളാണ് വില്ലന്‍. അവസരം ആരൊരുക്കുന്നു? ആണും പെണ്ണും ചേര്‍ന്നു തന്നെ. പെണ്ണാദ്യം ഒന്ന് ചൂളും. തെന്നിമാറും. പിന്നെപ്പിന്നെ വഴങ്ങും. ആദ്യമാദ്യം സദാചാരചിന്തകളൊക്കെ വരും. പിന്നെ ഓരോരോ ന്യായം തോന്നി ചെറുതായിട്ട് നിന്നുകൊടുക്കും.

   ആണാണ് പെണ്ണിന് ഈ രോഗം കൊടുക്കുന്നത്. അവന്റെ മനസ്സിലാണ് രോഗബീജമുള്ളത്. അതിന് ചെന്നു കേറാന്‍ പെണ്ണിന്റെ ശരീരഭാഷയാണ് നിമിത്തമാവുന്നത്. സംസാരത്തിലോ നോട്ടത്തിലോ ചിരിയിലോ മെസ്സേജിലോ, ഇമെയിലിലോ ഫേസ്ബുക്കിലോ ഒക്കെയാണത് ഒളിഞ്ഞു കേറിക്കൂടുന്നത്?

    അങ്ങനെ അവിഹിതബന്ധങ്ങള്‍ തുടങ്ങി. കല്ല്യാണപ്പുരയില്‍ നിന്നൊരു ചെക്കനെ കാണുന്നു. അവനൊരു കണ്ണുതന്നു. ഒന്ന് തിരിച്ചും കൊടുത്തു. അങ്ങനെ, അവനോടൊത്ത് ചെറുതായൊരു ടൂര്‍. ഒന്നുരണ്ടു മണിക്കൂര്‍. അതുകഴിഞ്ഞ് തിരിച്ചു പോരാമെന്നു കരുതിയതാ. പക്ഷേ, പറ്റിയില്ല. ബസ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു. അവനൊന്നും രണ്ടും പറഞ്ഞ് ബൈക്കില്‍ കേറ്റി. പിന്നെ സുഹൃത്തുക്കളോടൊപ്പം കാറില്‍. പീഡനത്തിനുമേല്‍ പീഡനം. കേസായി, പുകിലായി.
കല്യാണപ്പുരയില്‍ നിന്നുള്ള ആ ബന്ധമല്ലേ പറ്റിച്ചത്? ഇതിനു നില്‍ക്കണോ ആ കുട്ടി? ആര്‍ക്കും ഒരു ദുരര്‍ത്ഥവും നല്‍കാതെ ജീവിക്കാനാവില്ലേ പെണ്‍കുട്ടികള്‍ക്ക്? കഴിയും, ഒരു പരിധിവരെ. പുറത്തിറങ്ങി എന്നു കരുതി പെട്ടുകൊള്ളണമെന്നില്ല. അകത്തിരുന്നാലും പെടും. അതിന്ന് മാനസിക നിയന്ത്രണം വേണം. രസമുള്ളതെല്ലാം എടുത്തു തിന്നരുത്, കൊച്ചുകുട്ടികളെപ്പോലെ. കൊച്ചുകുട്ടികളുടെ ബുദ്ധിയാണ് പെണ്‍കുട്ടികള്‍ക്ക്.

   ബലാല്‍സംഗമേ തെറ്റുള്ളൂ, ഉഭയകക്ഷി സമ്മതത്തിലുള്ള ബന്ധം കൊള്ളാമെന്നാണ് ഭൂരിപക്ഷത്തിന്റെയും വിചാരം. ശരിയല്ല അത്. ബന്ധപ്പെട്ടവരെ സാക്ഷി നിര്‍ത്തിയുള്ള നിയമാനുസൃത വിവാഹത്തിലൂടെ കിട്ടിയ ഇണക്കല്ലാതെ ശരീരമോ സ്വകാര്യമോ കൊടുക്കരുത്. അങ്ങനെയുള്ളവരോടൊത്തല്ലാതെ സ്വതന്ത്രമായി ഇടപെടരുത്. അമ്മക്കും അച്ഛനും വരെ മക്കളുടെ നേരെ കാമപ്പിരാന്തിളകുന്ന കാലമാണ്. കുറച്ചു പണിയുണ്ടാവും പിടിച്ചു നില്‍ക്കാന്‍. എന്തുകൊണ്ട് തന്റെ ശരീരം താന്‍ പിടിച്ചിടത്തു നില്‍ക്കുന്നില്ല. താനത്ര ദുര്‍ബലയാണോ/ ദുര്‍ബലനാണോ എന്ന് ഓരോ ആണും പെണ്ണും വീണ്ടുവിചാരം നടത്തണം. ശരീരത്തിന്റെ മോഹങ്ങളെ തോല്പിക്കണം. അതിന്റെ മുകളില്‍ സദാചാരപരമായ ഒരു കടിഞ്ഞാണ്‍ ഓരോരുത്തര്‍ക്കും വേണം. മോഹമുള്ളതൊക്കെ കയ്യിലാക്കണമെന്നത് കമ്പോളതാല്പര്യമാണ്. പൈശാചിക ചിന്തയാണ്. കച്ചവടക്കാരന് മെച്ചം. ഉപഭോക്താവിന്ന് നഷ്ടം. ആവശ്യമുള്ളത് വാങ്ങുക. ഇല്ലാത്തത് ആഗ്രഹമുണ്ടായാലും വാങ്ങാതെ പോരുക. ഏതു വസ്തുവിനോടുമുള്ള സമീപനം ഇതായിരിക്കണം. എതിര്‍ലിംഗത്തിലുള്ളവരോട് അവിഹിതമായ ആഗ്രഹം തോന്നുമ്പോഴും ഈ നിലപാടെടുക്കണം. ഈ നിലപാടെടുക്കാന്‍ കഴിയാത്തവര്‍ ഓരോ നിമിഷവും തകരുകയാണ്. താഴോട്ടിറങ്ങുകയാണ്. ദൈവിക അതൃപ്തിയില്‍ നിന്ന് പൈശാചിക പൂജയിലേക്ക്. പിന്നെ ഇബ്ലീസായി പൂജാരിയും കാര്‍മികനും പുരോഹിതനും. പിന്നെ അതിനനുസരിച്ച് പോവും ആളുടെ ജീവിതം.

   അതോടെ വിശ്വാസത്തിന്റെ വെളിച്ചം കെട്ടു. ഇരുട്ടുമൂടി. ഇബ്ലീസിന്ന് ഒരു കോവിലകം തുറക്കപ്പെട്ടു. ഇങ്ങനെയാണ് കാഴ്ചക്കും കൊഞ്ചലിനും ഒടുവില്‍ പീഡനത്തിലും കയറിലും വിഷത്തിലും വേശ്യാലയത്തിലും ഒടുങ്ങുന്ന എല്ലാ ജീവിതങ്ങളുടെയും അന്ത്യം.
കെ സി അബ്ദുല്ല, മുക്കം.

One Response to "എങ്ങനെയാണ് ഒരു പീഡനത്തിന്ന് വാതില്‍ തുറക്കുന്നത്?"

  1. Karimt10  February 24, 2013 at 7:08 am

    AGAIN BLAST IN HYDERABAD..HOW CAN WE LIVE IN INDIA..I HAVE TO GO TO  AJMER…I FEEL FEAR TO TRAVEL..THINK ABOUT THE VICTIMS………..IN AN INTERVIEW ISSUED IN NEW TIMES OF INDIA WEEKLY AFSAL GURU SAYS THE BLASTS WILL NOT END BY HANGING HIM..TO STOP THE BLASTS AT FIRST THE KASHMIR PROBLEM SHOULD BE SOLVED…GURU SAID THIS IN THE PRESENCE OF A POLICE OFFICER..I DON’T KNOW WHETHER HE SAID THIS BY THE FEAR OF POLICE OR NOT…MAY BE POLICE TRIED TO CREATE A PROOF AGAINST HIM…AS I READ IN ANOTHER REPORT THAT 2 POLICE OFFICERS OF KASHMIR ASKED HIM TO GO DELHI WITH SOME PEOPLE…AND WHEN HE REACHED DELHI, POLICE ARRESTED HIM SAYING THE PEOPLE WITH HIM WERE TERRORISTS..
     
    YEA ..SOME OF THE KASHMIRIES WILL SAY THE POLICE AND SOLDIERS OF INDIA HAVE ALREADY KILLED MORE THAN 1 LACK PEOPLE IN KASHMIR..THOUSANDS INJURED…POLICE ARRESTED THOUSANDS…PEOPLE DONT KNOW ANYTHING ABOUT THEM…THEY CANNOT PROTEST..THEY CANNOT SEEK THE HELP OF LAWYERS…AND THE ATTACKS AGAINST WOMEN HAVE BEEN  ALSO
    REPORTED. …SO SOME PEOPLE OF KASHMIR MAY BE DOING THE BLASTS IN REVENGE….MAY BE SOME TIME SOME OF THE  SANGH PARIVAR TEAM…/ I  DON’T SAY ALL RSS WORKERS ARE TERRORISTS..I KNOW GOOD PEOPLE IN RSS/….MAY BE SOME ONE WHO WANT TO MAKE PROBLEMS TO HOME MINISTER SHINDE COZ HE SAID SOME THING AGAINST HINDU TERRORISM/…REMEMBER I DON’T POINT THE HINDU COMMUNITY…BUT ONLY SOME  PEOPLE/.BUT WHAT IS THE USE…I DONT KNOW..IS THE KILLING OF INNOCENT, A SOLUTION…?
     
    NEW ISSUE OF THE WEEK ENGLISH / OR INDIA TODAY..I DONT REMEMBER/  REPORTS THAT AFSAL GURU STUDIED THE BOOKS OF MAUDOODI LIKE AL JIHAD FI ISLAM IN HIS EARLY AGE ….. THE REPORT OF NDA SAYS HE HAD GONE TO  PAKISTAN FOR THE TRAINING FROM MUJAHEDEEN BUT LATER BY THE PRESSURE AND DEMAND OF HIS FAMILY HE LEFT AND SAID GOOD BYE TO THE MUJAHIDEEN AND HE INFORMED THIS TO INDIAN POLICE BUT THEY WANTED HIM TO BECOME A SPY..BUT GURU SAID HE CAN’T DO THIS COZ MUJAHIDEEN WILL KILL HIM IF CAUGHT…SO POLICE SENT HIM TO JAIL AND ATTACKED HIM AND EVEN HE GOT ELECTRIC SHOCK
     
    I DON’T KNOW WHICH IS TRUTH …HOW THIS KASHMIR ISSUE WILL BE SOLVED…VP SINGH SOLVED THE PANJAB ISSUE..BUT KASHMIR IS NOT EASY AS PANJAB……….Karim from Dubai 24/2/13  karimt10 yahoo

You must be logged in to post a comment Login