മൃഗങ്ങള്‍ക്കും മാലാഖമാര്‍ക്കും മധ്യേ

ADIMAമലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി, ജന്തുക്കള്‍ അജ്ഞതയിലൂടെയും…
മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍ പാടുപെടുന്നു….”

“മുമ്പ് കാലത്ത് വിഗ്രഹങ്ങളെ ആരാധിക്കുകയും അവക്കുമുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നവരായിരുന്നു അവിശ്വാസികള്‍. പക്ഷേ, ഇപ്പോള്‍ വിധേയത്വത്തില്‍ നമ്മളും അവരോട് സാദൃശ്യം പുലര്‍ത്തുന്നു. നാം മംഗോളിയര്‍ക്കു മുമ്പില്‍ നമ്രശിരസ്കരായി ഊഴം കാത്തു നില്‍ക്കുകയും അതേ സമയം സ്വയം മുസ്ലിംകളായി ഗണിക്കുകയും ചെയ്യുന്നു. ഒപ്പം സ്വന്തം അഹന്തയെ യഥാര്‍ത്ഥ സ്വത്വമായി ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു. നമുക്കകത്തും ഒരുപാട് വിഗ്രഹങ്ങളുണ്ട്. ആര്‍ത്തി, അഹംഭാവം, അസൂയ, ദേഹേച്ഛ എന്നിങ്ങനെ.. അവയോരോന്നിനും വിധേയരാണ് നാം. അങ്ങനെ അകത്തും പുറത്തും നമ്മുടെ സ്വഭാവം അവിശ്വാസികളുടേതിനു സമാനമായിരിക്കുന്നു. എന്നിട്ടും നാം സ്വയം മുസ്ലിംകളെന്ന് അഭിമാനിക്കുകയും ചെയ്യുന്നു.”- അമീര്‍ നാഇബ് പറഞ്ഞു.
റൂമി(റ) പ്രതിവചിച്ചു: “എങ്കിലും ചില വ്യത്യാസങ്ങളുണ്ട്. അത്തരം സ്വഭാവങ്ങള്‍ തീര്‍ത്തും നിന്ദ്യമായ തി•യാണെന്ന ബോധം നിങ്ങളുടെ ഉള്ളിലെത്തുന്നുണ്ട്. അഥവാ അത്തരം സ്വഭാവങ്ങള്‍ നിന്ദ്യവും നീചവുമാണെന്ന് ബോധ്യപ്പെടുത്തിത്തരുന്ന ഒന്നിനെ നിങ്ങളുടെ അകക്കണ്ണ് കണ്ടെത്തിയിരിക്കുന്നു. ശുദ്ധവെള്ളം രുചിച്ചവര്‍ക്കേ ഉപ്പുവെള്ളം ഉപ്പുവെള്ളമാണെന്ന് തിരിച്ചറിയാനാവൂ. കാര്യങ്ങളെല്ലാം സുവ്യക്തമാവുന്നത് അവയുടെ വിപരീതങ്ങള്‍ കൊണ്ടാണ്.
അല്ലാഹു നമ്മുടെ ആത്മാവില്‍ വിശ്വാസത്തിന്റെ വെളിച്ചം നിറച്ചിരിക്കുന്നതിനാലാണ് ഇത്തരം സ്വഭാവങ്ങളിലെ നിന്ദ്യത നമുക്ക് കാണാനാവുന്നത്. ന•യോട് മാറ്റുരയ്ക്കുമ്പോഴാണല്ലോ നമുക്കിവ തി•യായി അനുഭവപ്പെടുന്നത്. അവിശ്വാസികളെ നോക്കൂ….അവര്‍ക്കെന്തുകൊണ്ട് സ്വന്തം പരിത സ്ഥിതിയില്‍ ഇവ്വിധമൊരു വേദനയില്ല? വളരെ നല്ലനിലയിലാണ് നാം എന്നു പറഞ്ഞ് സ്വന്തം പരിതസ്ഥിതിയില്‍ ഊറ്റം കൊള്ളുയാണല്ലോ അവര്‍.
നിങ്ങളുടെ ഹൃദയാഭിലാഷങ്ങളെല്ലാം അല്ലാഹു സാക്ഷാത്കരിക്കും. അഭിലഷിക്കുന്നതെന്തോ അതായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. പക്ഷികള്‍ പറക്കുന്നത് ചിറകിലേറിയാണ്; വിശ്വാസികള്‍ അഭിലാഷങ്ങളിലേറിയും….
സൃഷ്ടികള്‍ മൂന്നിനമാകുന്നു: മലക്കുകളാണ് ഒരിനം. അവര്‍ ശുദ്ധമനസ്കരാവുന്നു. അല്ലാഹുവിനെക്കുറിച്ച ഓര്‍മ്മയും(ദിക്റ്) അവനോടുള്ള അനുസരണവും അവനുള്ള ആരാധനയുമാവുന്നു അവരുടെ അന്നവും ജീവിതം തന്നെയും. വെള്ളത്തിലെ മത്സ്യങ്ങളെപ്പോലെയാകുന്നു അവര്‍. മത്സ്യങ്ങളുടെ ശയ്യയും തലയണയുമെല്ലാം വെള്ളം തന്നെയാണല്ലോ…? കാമചോദനകളില്‍ നിന്നെല്ലാം പരിശുദ്ധരാകുന്നു മലക്കുകള്‍. അവയില്‍ നിന്നെല്ലാം സ്വതന്ത്രരായതുകൊണ്ടു തന്നെ അവയുമായുള്ള സംഘര്‍ഷമോ പോരാട്ടമോ മലക്കുകളുടെ ജീവിതത്തിലില്ല. ചികിത്സിക്കാനവര്‍ക്ക് നഫ്സുകളുമില്ല. അവര്‍ അല്ലാഹുവെ സദാ അനുസരിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അതിനെ അനുസരണമെന്നു വാഴ്ത്താനാവില്ല. കാരണം അതവരുടെ ജ•ഭാവമാകുന്നു. അഥവാ അനുസരിക്കാതിരിക്കാന്‍ മലക്കുകള്‍ക്കാവില്ല.
രണ്ടാമതൊരിനം സൃഷ്ടികള്‍ ജന്തുക്കളാകുന്നു. പൂര്‍ണമായും ഭോഗതൃഷ്ണകളുടെ അടിമകളാകുന്നു അവ. ന•-തി•കള്‍ വ്യവഛേദിച്ചറിയാനുള്ള വിവേചന ശേഷി അവക്കില്ല. അവയുടെ മേലും ബാധ്യതയുടെ ഭാരമില്ല.
പാവം മനുഷ്യരാകുന്നു മൂന്നാമത്തെ വിഭാഗം. വിവേകത്തിന്റെയും വികാരത്തിന്റെയും സമ്മിശ്ര സ്വത്വമാകുന്നു അവന്‍. പാതി മലക്കും പാതി മൃഗവും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പാതി പാമ്പും പാതി മത്സ്യവും. മത്സ്യം നമ്മെ വെള്ളത്തിലേക്കും പാമ്പ് വരണ്ടുണങ്ങിയ മണ്ണിലേക്കും വലിക്കുന്നു. അവ രണ്ടിനുമിടിയിലെ നിരന്തര സംഘര്‍ഷത്തിലാവുന്നു നാം. വിവേകം വികാരത്തെ അതിജയിക്കുമ്പോള്‍ നാം മലക്കുകളെക്കാള്‍ ഉത്കൃഷ്ടരാവുന്നു. വികാരം വിവേകത്തെ കീഴ്പെടുത്തുമ്പോഴാകട്ടെ നാം ജന്തുക്കളെക്കാള്‍ നികൃഷ്ടരുമായിത്തീരുന്നു.
“മലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി,
ജന്തുക്കള്‍ അജ്ഞതയിലൂടെയും…
മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍
പാടുപെടുന്നു….”
വിവേകത്തെ(ആത്മീയ ശേഷിയെ) വിശ്വാസപൂര്‍വ്വം പിന്തുടര്‍ന്നവര്‍ തീര്‍ത്തും മലക്കുകളെപ്പോലെ ആയിരിക്കുന്നു. അഥവാ പരിശുദ്ധമായ വെളിച്ചമായിത്തീര്‍ന്നിരിക്കുന്നു അവര്‍. അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളുമാകുന്നു ആ വിഭാഗം. മോഹഭയങ്ങളില്‍ നിന്നെല്ലാം മോചിതരാണവര്‍. “അവര്‍ക്ക് ഭയമോ ദു:ഖമോ ഇല്ല.”(അല്‍ ബഖറ: 38)
മറ്റു ചിലര്‍ വിവേകത്തെ വികാരങ്ങള്‍ക്കടിപ്പെടുത്തുക വഴി ജന്തുക്കളുടെ നിലവാരത്തിലേക്ക് അധ:പതിച്ചിരിക്കുന്നു. ഇനിയും ചിലരാവട്ടെ വിവേകത്തിനും വികാരത്തിന്നുമിടയിലുള്ള നിരന്തര സംഘര്‍ഷത്തിലാണ്. സദാ ഹൃദയ വേദനയിലുള്ള അവര്‍ സ്വന്തം ജീവിതാവസ്ഥയില്‍ ഒരിക്കലും തൃപ്തരല്ല. അവരാകുന്നു വിശ്വാസികള്‍. സമുദ്രത്തിലെ മത്സ്യത്തെപ്പോലെ…ഈ വിശ്വാസികളുടെ വരവും കാത്തിരിക്കുകയാണ് അമ്പിയാക്കളും ഔലിയാക്കളും; അവരെ തങ്ങളോടൊപ്പം പരമമായ ലക്ഷ്യത്തിലേക്കെത്തിക്കാന്‍…മറുഭാഗത്ത് പിശാചും കാത്തിരിക്കുകയാണ്; വിശ്വാസികളെ നരകത്തിലേക്ക് വലിച്ചിഴക്കാന്‍ തക്കം പാര്‍ത്ത്….

* * * * *
ജനങ്ങള്‍ ആത്മജ്ഞാനികള്‍ക്ക് സ്മാരകങ്ങള്‍ പണിയുന്നത് സ്വര്‍ഗം തേടിയോ, പ്രശസ്തി മോഹിച്ചോ, സ്വന്തം ഉദാരത പ്രകടമാക്കാനോ ഒക്കെയാകുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെ ആദരിക്കുന്നതും അവര്‍ക്ക് മഖ്ബറകള്‍ പണിയുന്നതും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാവണം. ഔലിയാക്കള്‍ക്ക് ആളുകളുടെ ആദരവ് ആവശ്യമില്ല. അവര്‍ സ്വയം തന്നെ ആദരവാകുന്നു.
ഒരു വിളക്ക് ഉയരത്തില്‍ സ്ഥാപിക്കുന്നത് അതിനു വേണ്ടിയല്ല , മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. താഴെയായാലും മുകളിലായാലും വിളക്കിനെന്ത്? എവിടെയായാലും അത് വെളിച്ചം പൊഴിക്കും. പക്ഷേ, വിളക്ക് അതിന്റെ വെളിച്ചം ചുറ്റിലേക്കും പ്രസരിപ്പിക്കാനാഗ്രഹിക്കുന്നു. സൂര്യന്‍ ആകാശ ലോകങ്ങളുടെ ഉയരത്തിലായിരുന്നില്ലെങ്കിലും സൂര്യന്‍ തന്നെയായിരിക്കും. പക്ഷേ, ലോകമപ്പോള്‍ ഇരുട്ടിലായിപ്പോകുമെന്നു മാത്രം. അപ്പോള്‍ സൂര്യന്‍ അതിന്റെ ഉയരം പ്രാപിക്കുന്നത് സ്വന്തത്തിന് വേണ്ടിയല്ല, മറ്റുള്ളവരോടുള്ള സ്നേഹത്താലാകുന്നു. താഴെ, മേലെ തുടങ്ങിയ പരിഗണനകള്‍ക്കെല്ലാം അതീതരായിരിക്കുന്നു അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നുള്ള ഒരു മിന്നലാട്ടമുണ്ടാവുമ്പോഴേക്കും നിങ്ങളുടെ ഉ•ാദാവസ്ഥയൊന്നു നോക്കൂ. ആ ഒരൊറ്റ നിമിഷത്തേക്ക് നിങ്ങള്‍ ഗുരുത്വവും ശിഷ്യത്വവും പദവികളിലെ നിമ്നോന്നതികളുമെല്ലാം മറന്നു പോകുന്നു. എന്നല്ല, മറ്റെല്ലാറ്റിനെക്കാളും നിങ്ങളോടടുത്തുള്ള നിങ്ങളുടെ സ്വത്വത്തെ തന്നെ നിങ്ങള്‍ വിസ്മരിക്കുന്നു. പിന്നെ, പ്രകാശത്തിന്റെയും ദിവ്യജ്ഞാനത്തിന്റെയും കവാടങ്ങളായ ഔലിയാക്കളെങ്ങനെ നിമ്നോന്നതികളെ പരിഗണിക്കാനാണ്! ശിരസ്സും കാല്പാദങ്ങളുമുള്ള നമുക്കു മാത്രമേ ഈ പദവിയിലെ നിമ്നോന്നതികള്‍ ബാധകമാവുന്നുള്ളൂ.
മനുഷ്യര്‍ക്കോരോരുത്തര്‍ക്കും സ്വന്തമായ ഒരു പാടു ലക്ഷ്യങ്ങളുണ്ട്. അല്ലാഹുവിനാവട്ടെ അവന്റേതായ ലക്ഷ്യങ്ങളുമുണ്ട്. തന്റെ തിരുദൂതരുടെ ദീന്‍ ആദരിക്കപ്പെടണമെന്നും കാലദേശാതീതമായി വളരണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. ഖുര്‍ആനെക്കുറിച്ച് ഒരുപാടു വാല്യങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. സമഖ്ശരി തന്റെ കശ്ശാഫിലുടനീളം അലങ്കാരശാസ്ത്രത്തിന്റേയും വ്യാകരണത്തിന്റെയും നിഘണ്ടു നിര്‍മ്മാണശാസ്ത്രത്തിന്റെയും വിശദാംശങ്ങള്‍ നിറച്ചിരിക്കുന്നു , സ്വന്തം ജ്ഞാനപാടവം പ്രകടമാക്കാന്‍ വേണ്ടി. പക്ഷേ, അതു വഴി തന്റെ ദീനിനെ അഭിവൃദ്ധിപ്പെടുത്തുക എന്ന അല്ലാഹുവിന്റെ ലക്ഷ്യവും സാക്ഷാല്‍കൃതമാവുന്നുണ്ട്. ഇവ്വിധം അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവിന്റെ ലക്ഷ്യങ്ങളാണ് സാക്ഷാല്‍കൃതമാവുന്നത്.
സ്വന്തം ആനന്ദത്തിനും ആസ്വാദനത്തിനും വേണ്ടിയാണ് സ്ത്രീ-പുരുഷന്‍മാര്‍ ഇണചേരുന്നത്. പക്ഷേ, അതിന്റെ ഫലമോ, ഒരു കുഞ്ഞിന്റെ ജനനവും . ഇങ്ങനെ ഓരോ മനുഷ്യനും സ്വന്തം സുഖാനന്ദങ്ങള്‍ക്കു വേണ്ടി ഏര്‍പ്പെടുന്ന ഈ യത്നങ്ങള്‍ വഴി തന്നെയാണ് പ്രപഞ്ചത്തിന്റെ ക്രമം നിലനിര്‍ത്തപ്പെടുന്നത്. അങ്ങനെ , സോദ്ദേശ്യപരമല്ലെങ്കില്‍ക്കൂടി അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയാണു മനുഷ്യന്‍.
അതുപോലെ, ജനങ്ങള്‍ പള്ളി പണിയുകയും ഒരുപാട് പണം ചെലവഴിച്ച് അവയുടെ ചുമരും വാതിലുകളും മോടികൂട്ടുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ആ ആദരവിന്റെയും മാഹാത്മ്യത്തിന്റെയും യഥാര്‍ത്ഥ തേട്ടം മക്കയാവുന്നു, അവരത് അറിയുന്നില്ലെങ്കിലും.
ആത്മജ്ഞാനികളെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെ മഹത്വം ഒന്നുമേയല്ല. അല്ലാഹുവാണെ, അവര്‍ക്ക് ഔന്നത്യവും മഹത്വവുമുണ്ട്. പക്ഷേ, അത് കാലദേശങ്ങള്‍ക്കതീതമാകുന്നു. നിങ്ങളൊരു വെള്ളി നാണയം മേല്‍ക്കൂരക്കുമേലും സ്വര്‍ണ്ണ നാണയം അതിനു താഴെയും വെച്ചുവെന്നിരിക്കട്ടെ, അപ്പോഴും സ്വര്‍ണം തന്നെയല്ലേ വെള്ളിയേക്കാള്‍ മേലെ? അതുപോലെ, ഉമി അരിപ്പയുടെ മുകളിലും ധാന്യം താഴെയുമാണ്. പക്ഷെ അതുകൊണ്ട് ഉമി ധാന്യത്തെക്കാള്‍ ‘മേലെ’ ആവില്ലല്ലോ. ധാന്യത്തിന്റെ മേ• ഇഹലോകത്തുള്ള അതിന്റെ സ്ഥാനത്തിലല്ല, മറിച്ച്, യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തുള്ള അതിന്റെ ഇടമനുസരിച്ചാകുന്നു.
(തുടരും)

You must be logged in to post a comment Login