മുസ്ലിംകളെ അഭിമുഖീകരിച്ച പ്രസ്ഥാനം

nuaimanഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇട്ടേച്ചുപോയ ആശയങ്ങളെ ഏറ്റുപിടിക്കാന്‍ ഒരു മുസ്ലിം സംഘടന ആവശ്യമില്ല. ഇടതുപക്ഷമാവുക എന്നത് ആയാസരഹിതമായ ഒരേര്‍പ്പാടായി മാറിയ ഒരു കാലത്ത് പ്രത്യേകിച്ചും. അതേ സമയം ഇസ്ലാമിനെ ഏറ്റുപിടിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയുമോ എന്നതാണ് പ്രയാസകരമായ ചോദ്യം.

നുഐമാന്‍

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ വേഗത്തിലാക്കുന്നതും ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റിസ് വര്‍മ്മാ കമ്മീഷന്‍ മുമ്പാകെ ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശങ്ങളിലൊന്ന്, മിശ്ര വിദ്യാഭ്യാസം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വ്യാപകമാകുന്നതിനു കാരണമാകുന്നുണ്ടെന്നും അതിനാല്‍ അത് നിരുത്സാഹപ്പെടുത്തണമെന്നുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള, മതപരമായ കാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നിലപാട് എടുക്കുന്നത് അത്ഭുതകരമൊന്നുമല്ല, സ്വാഭാവികം മാത്രമാണ്. മതപരമായ കാര്യകാരണങ്ങളെ ആസ്പദമാക്കി കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്ന ഒരു വിശ്വാസി സമൂഹത്തിനു അങ്ങനെ വിശ്വസിക്കാനും അഭിപ്രായമുന്നയിക്കാനും സ്വാതന്ത്യ്രവുമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള മതപരവും മതേതരപരവുമായ പല നിലപാടുകളിലും അതിനെ നേരിടാനുള്ള പലവിധത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലും പെട്ട ഒന്ന് എന്ന നിലയില്‍ ഈ നിര്‍ദേശത്തെയും കൂടി പരിഗണിക്കണമെന്നും അങ്ങനെ നിര്‍ദേശിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ സ്വാതന്ത്യ്രത്തെ പിന്തുണക്കണമെന്നും, മറ്റു പല വിഷയങ്ങളിലും സ്വീകരിക്കാറുള്ള, വ്യത്യസ്തതകളെയും വ്യതിരിക്തതകളെയും ആഘോഷിക്കുന്ന സ്വതസിദ്ധമായ ശൈലി പിന്തുടര്‍ന്ന് സോളിഡാരിറ്റി ആവശ്യപ്പെടുമെന്നും ആ രീതിയില്‍ ഈ നിര്‍ദേശത്തെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ ഇടതുപക്ഷ മതേതര മാധ്യമങ്ങളും ബുദ്ധിജീവികളും തുടങ്ങിയ കാമ്പയിനുകളെ നേരിടുമെന്നും ഏതൊരാളും ഊഹിക്കുക സ്വാഭാവികമാണ്.

    സോളിഡാരിറ്റി ഒരു വിഷയത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് പറയുകയല്ല, മറിച്ചു കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പൊതു പ്രശ്നങ്ങളില്‍ അവര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളുടെ രീതിശാസ്ത്രം പിന്തുടരുമ്പോള്‍ തോന്നാവുന്ന സ്വാഭാവികമായ ഒരൂഹം/ ഒരാഗ്രഹം മാത്രമാണിത്. പക്ഷേ, കൂടംകുളത്തുകാര്‍ക്കും ഏലൂര്‍കാര്‍ക്കും നല്‍കിയ അഭിപ്രായ സ്വാതന്ത്യ്രവും പ്രശ്നങ്ങളെ വ്യത്യസ്തമായ കാര്യകാരണങ്ങള്‍ മുന്‍നിര്‍ത്തി മനസ്സിലാക്കി അവതരിപ്പിക്കുന്നതില്‍ നല്‍കിയ പിന്തുണയും മുസ്ലിംകള്‍ക്ക് പോകട്ടെ, ജമാഅത്തെ ഇസ്ലാമിക്ക് പോലും നല്‍കാനുള്ള ആത്മവിശ്വാസം സോളിഡാരിറ്റിക്ക് കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ആര്‍ജിച്ചെടുക്കാന്‍ കഴിയാതെ പോയി. വര്‍മ്മ കമ്മീഷന് ജമാഅത്ത് നല്‍കിയ നിര്‍ദേശങ്ങളെ, ഇന്ത്യന്‍ മുസ്ലിംകളെയും ഉത്തരേന്ത്യന്‍ മുസ്ലിം പണ്ഡിത•ാരെയും (ജമാഅത്ത് കേന്ദ്ര നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ മുസ്ലിം പണ്ഡിതന്മാര്‍ക്കാണ് മുന്‍തൂക്കം) കുറിച്ചുള്ള മതേതര പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ പാകത്തിനുള്ള ഒരവസരമായി മറ്റേതൊരു ഇടതുപക്ഷ- മതേതര സംഘടനയെയും പോലെ സോളിഡാരിറ്റിയും ഉപയോഗിച്ചു. ഇങ്ങനെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള വ്യഗ്രതയില്‍ സ്വന്തം സമുദായത്തെ അഭിമുഖീകരിക്കാന്‍ മറന്നുപോകുന്ന മുസ്ലിം സംഘടനകള്‍ക്ക് ഇടതുപക്ഷാനന്തര ഇസ്ലാം എന്നല്ല, ഇസ്ലാമാനന്തര ഇടതുപക്ഷം എന്ന വിശേഷണമാണ് കൂടുതല്‍ അനുയോജ്യമാവുക.

   ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഇസ്ലാം മതിയാവില്ല എന്നും എല്ലാ സമൂഹങ്ങളുടെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ അതിനു പ്രാപ്തിയോ ഉത്തരങ്ങളോ ഇല്ലെന്നും ഇസ്ലാമും ആധുനികതയും ഒരുമിച്ചുപോകും എന്നു മാത്രമല്ല, ഒരു മതം എന്ന നിലക്കുള്ള ഇസ്ലാമിന്റെ ഇനിയുള്ള നിലനില്‍പുതന്നെ ആധുനികതയുമായുള്ള ഈ ഒത്തുപോകലിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നും ഇസ്ലാമിനെ ‘സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നവര്‍ക്ക്’ പോലും തോന്നി തുടങ്ങിയെങ്കില്‍ അതിനെ ഇസ്ലാമാനന്തര തോന്നലുകള്‍ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?

   എസ്എസ്എഫിന്റെ നാല്പതു വര്‍ഷവും സോളിഡാരിറ്റിയുടെ പത്തു വര്‍ഷവും ഒരുമിച്ചു വരുന്നു എന്നതുകൊണ്ടല്ല എസ്എസ്എഫിന്റെ നാല്പതു വര്‍ഷത്തെ വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പ് സോളിഡാരിറ്റിയെക്കുറിച്ചുള്ള ചില അനുഭവങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. മറിച്ച് രണ്ടു മുസ്ലിം സംഘടനകള്‍ എങ്ങനെയാണ് മതത്തിനകത്തേക്കും പുറത്തേക്കും വളര്‍ന്നത് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഒപ്പം, മതത്തിന്റെയും മതേതരത്വത്തിന്റെയും പരിധികളെയും പരിമിതികളെയും ഈ രണ്ടു സംഘടനകളും എങ്ങനെയൊക്കെയാണ് മനസ്സിലാക്കിയത്/ നേരിട്ടത് എന്നതിലേക്ക് സൂചന നല്‍കാനും കൂടിയാണ്.

   സത്യത്തില്‍ ഇടതുപക്ഷാനന്തര ഇസ്ലാം എന്ന പ്രയോഗം ഒരു മുസ്ലിം സംഘടനയെ സംബന്ധിച്ചിടത്തോളമെങ്കിലും അപകീര്‍ത്തികരമായ വിശേഷണമായി മനസ്സിലാക്കപ്പെടേണ്ടതായിരുന്നു. പകരം, അതൊരു ബഹുമതി പത്രമായി മാറുന്നു എന്നതാണ് ഏറെ ഖേദകരവും അപകടകരവും. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇട്ടേച്ചുപോയ ആശയങ്ങളെ ഏറ്റുപിടിക്കാന്‍ ഒരു മുസ്ലിം സംഘടന ആവശ്യമില്ല. ഇടതുപക്ഷമാവുക എന്നത് ആയാസരഹിതമായ ഒരേര്‍പ്പാടായി മാറിയ ഒരു കാലത്ത് പ്രത്യേകിച്ചും. അതേ സമയം ഇസ്ലാമിനെ ഏറ്റുപിടിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയുമോ എന്നതാണ് പ്രയാസകരമായ ചോദ്യം. അതുകൊണ്ടു തന്നെ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ എ പി കുഞ്ഞാമു വിലയിരുത്തുന്നത് പോലെ പൊതുസമൂഹത്തിന്റെ അജണ്ടകള്‍ ഏറ്റെടുത്തു കൊണ്ടുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ശൈലിയിലെ ഗൌരവമായ പൊളിച്ചെഴുത്ത് എന്ന രീതിയിലല്ല, മറിച്ച് മുസ്ലിം വിശ്വാസങ്ങളില്‍ വേരുകളുള്ള ഒരു റാഡിക്കല്‍ പ്രസ്ഥാനത്തിന്റെ സ്വാഭാവികവും അതുകൊണ്ടുതന്നെ ആയാസരഹിതവുമായ ഗതിമാറ്റം എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്ന് തോന്നുന്നു.

   സോളിഡാരിറ്റിയോ അനുബന്ധ സംഘടനകളോ കേരളീയ മുസ്ലിംകള്‍ക്കോ പൊതു സമൂഹത്തിനോ നല്‍കിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ടല്ല ഈ വിലയിരുത്തല്‍. പക്ഷേ, മുസ്ലിംലീഗിനെക്കൊണ്ട് പ്രകൃതി സംരക്ഷണം മുഖ്യ അജണ്ടയായി ഏറ്റെടുപ്പിക്കുന്നതിലാണ് ഇത്തരം ഇടപെടലുകള്‍ കലാശിക്കുന്നത് എന്നതാണ് ഇതിലടങ്ങിയിരിക്കുന്ന വൈരുദ്ധ്യം. മുസ്ലിംകളുടെ സാമുദായിക ആവശ്യങ്ങള്‍ ഉന്നയിക്കാനും അവയ്ക്ക് പൊതുസമൂഹത്തിന്റെ അംഗീകാരവും ആശീര്‍വാദവും കിട്ടാനും പരിസ്ഥിതി പോലുള്ള പ്രശ്നങ്ങളെക്കൂടി ഉന്നയിക്കേണ്ടതുണ്ട് എന്നത് ആത്യന്തികമായി മുസ്ലിം രാഷ്ട്രീയത്തിന്റെ പരിമിതിയെയാണ് വെളിച്ചത്തു കൊണ്ടു വരുന്നത്. സത്യത്തില്‍, രാഷ്ട്രീയത്തില്‍ ദളിത് സമൂഹങ്ങള്‍ പിന്തുടര്‍ന്ന നയതന്ത്ര ചാതുരിയല്ല, മറിച്ച് ഇടതുപക്ഷ പദാവലികളും സമരരീതികളും വിലപേശലുകളും ബുദ്ധിജീവികളുമാണ് മുസ്ലിം സംഘടനകളെ ഇപ്പോഴും നയിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മഅ്ദനിയെക്കുറിച്ച് പറയുമ്പോള്‍ മുസ്ലിം സംഘടനകള്‍ക്ക് ബിനായക് സെന്നിനെയും ഇറോം ശര്‍മിളയെയും കൂട്ടുപിടിക്കേണ്ടി വരുന്നത്.

    ഇന്ത്യയിലെ ദളിതുകള്‍ക്ക് മുസ്ലിംകളെ ആവശ്യമില്ല. അവരുടെ രാഷ്ട്രീയവും സാമുദായികവുമായ ആവശ്യങ്ങളെ സ്വയം ഉന്നയിക്കാന്‍ പാകത്തിനു അവര്‍ സ്വയം വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സ്വസമുദായത്തിലെ ജൈവ ബുദ്ധിജീവികളെ കണ്ടെത്തുകയും അവരെ വികസിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ദളിതുകള്‍ പ്രധാനമായും ഈ രാഷ്ട്രീയ സ്വയംപര്യാപ്തത കൈവരിച്ചത്. പക്ഷേ, മുസ്ലിംകള്‍ക്ക് എന്തുകൊണ്ടാണ് അവരുടെ സാമുദായിക ആവശ്യങ്ങളുന്നയിക്കാന്‍ ദളിതുകളെയും ദളിത് പ്രശ്നങ്ങളെയും കൂട്ടുപിടിക്കേണ്ടി വരുന്നത്? ഇടതുപക്ഷവുമായും അവരുയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളുമായും ഉരസിനോക്കിയാണ് മുസ്ലിം സംഘടനകള്‍ അവരുടെ അജണ്ടകളുടെ മതേതര സ്വഭാവം ഉറപ്പുവരുത്തിയത് എന്നതുകൊണ്ട് കൂടിയാണ് മുസ്ലിംകള്‍ക്ക് അവരുടെ കേസുകള്‍ സ്വയം വാദിക്കാന്‍ കഴിയാതെ പോയത്. മേല്‍ സൂചിപ്പിച്ചതു പോലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ സോളിഡാരിറ്റിയുടെയോ ജമാഅത്തിന്റെയോ വേദികളിലേക്ക് വരുന്നു എന്നത് മുസ്ലിം സംഘടനകളുടെ മികവിനെയല്ല അതിന്റെ പരിമിതിയെയാണ് സൂചിപ്പിക്കുന്നത് എന്ന് ചുരുക്കം. ഇസ്ലാമിനെ ഏറ്റുപിടിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയുമോ എന്ന പ്രയാസകരമായ ചോദ്യത്തെ അഭിമുഖീകരിച്ചു എന്നതാണ് എസ്എസ്എഫ് പോലുള്ള സംഘടനകളുടെ മികവ്. സമകാലിക മുസ്ലിംകളാകാനുള്ള വാശിയല്ല, മറിച്ച് മുസ്ലിംകള്‍ക്ക് പുതിയൊരു സാമൂഹിക സങ്കല്‍പം രൂപപ്പെടുത്താനാവശ്യമായ വിധം മതത്തിനകത്തെ തന്നെ ഓര്‍മകളെ വീണ്ടും കണ്ടെത്താനാവശ്യപ്പെട്ടുകൊണ്ട്, പാരമ്പര്യത്തിലേക്ക് കാലൂന്നി നിന്നുകൊണ്ട് സമകാലികതയെ നേരിടാന്‍ പാകത്തിന് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം വിദ്യാര്‍ത്ഥികളെയും സജ്ജരാക്കി എന്നത് എസ്എസ്എഫിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. ഇസ്ലാമോ മതപാരമ്പര്യങ്ങളോ ഒരു പരിമിതിയല്ല, പ്രത്യുത ഒരു കാലത്ത് അപമാനമായി കരുതപ്പെട്ടുപോന്ന അടയാളങ്ങളെ ആത്മാഭിമാനത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമാക്കി മാറ്റാനുള്ള നിമിത്തങ്ങളാണ് എന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തന ശൈലിയും അജണ്ടകളും രൂപപ്പെടുത്താനും കഴിഞ്ഞു എന്നതാണ് എസ്എസ്എഫിനെ സോളിഡാരിറ്റിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സോളിഡാരിറ്റി മതത്തിന് പുറത്തേക്ക് വളര്‍ന്നപ്പോള്‍ എസ്എസ്എഫ് മതത്തിലേക്ക് വളര്‍ന്നു. എ പി കുഞ്ഞാമു സൂചിപ്പിക്കുന്ന ഇസ്ലാമിന്റെ ‘കേവലമായ ആത്മീയതയ്ക്കും അനുഷ്ഠാനപരതക്കും’ സാമൂഹിക ശാസ്ത്രപരമായ ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റുമെന്ന് മാത്രമല്ല, അവതന്നെ സാമൂഹ്യ ശാസ്ത്രപരമായ ദൌത്യങ്ങളാണെന്ന് സുന്നി വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍, ജമാഅത്ത് യുവാക്കള്‍ക്ക് അവ ‘കേവലമായ ആത്മീയതയും അനുഷ്ഠാനപരത’യുമായി തന്നെ തുടര്‍ന്നു. അതു കൊണ്ടാണ് സോളിഡാരിറ്റിക്കോ അനുബന്ധ സംഘടനകള്‍ക്കോ ജനകീയ സംസ്കാരത്തെ ആവിഷ്കരിക്കാന്‍ ‘നേറ്റീവ് ബാപ്പ’ എന്ന ഹിപ് ഹോപ് ആല്‍ബം ആവശ്യമാകുമ്പോള്‍ സുന്നി വിദ്യാര്‍ത്ഥികള്‍ക്ക് ബുര്‍ദയോ മുഹ്യുദ്ദീന്‍ മാലയോ മതിയാകുന്നത്.

    മുസ്ലിംകള്‍ സംവാദം നടത്തേണ്ടത് ഇടതുപക്ഷത്തോടാണോ? ആണെന്ന് സോളിഡാരിറ്റിയും അതില്ലാതെയും മുസ്ലിംകള്‍ക്ക് മുന്നോട്ടുപോകാനാകുമെന്ന് സുന്നികളും വിശ്വസിക്കുന്നു. മതത്തിന് പുറമെ നിന്നുള്ള ബുദ്ധിജീവികളെ മുസ്ലിംകളുടെ നിലനില്പിന് ആവശ്യമില്ലെന്ന് സമുദായത്തെ ബോധ്യപ്പെടുത്താന്‍ എസ്എസ്എഫ് പോലുള്ള സുന്നി സംഘടനകള്‍ക്ക് ഒരളവോളം കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിന്റെതും ഇടതുപക്ഷത്തിന്റെതും രണ്ടു വ്യത്യസ്ത ധാരകളാണ് എന്നതിനാല്‍ അതിനോടൊത്തു നോക്കിയല്ല, മുസ്ലിംകളോട് തന്നെ സംവദിച്ചു വേണം മതം അതിന്റെ സമകാലിക ദൌത്യം നിര്‍വഹിക്കേണ്ടത് എന്ന തിരിച്ചറിവ് ഇവരുടെ പല പ്രവര്‍ത്തനങ്ങളിലും കാണാം.

  അതേ സമയം പരസ്പരം വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇസ്ലാമിനെയും ഇടതുപക്ഷത്തെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള തിടുക്കത്തില്‍ സ്വന്തമായൊരു ഭാഷ കണ്ടെത്താനുള്ള കഴിവില്ലായ്മയും ആ കുറവിന്റെ ഉത്തരവാദിത്വം ഇസ്ലാമിനുമേല്‍ കെട്ടിവെക്കുമ്പോഴുള്ള ജാള്യതയുമാണ് സോളിഡാരിറ്റി നേരിടുന്ന പ്രധാന പ്രശ്നം. അതുകൊണ്ടാണ് തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റിവെലില്‍ സോളിഡാരിറ്റിക്കു ബദല്‍ ഓപണ്‍ഫോറം സംഘടിപ്പിക്കേണ്ടി വരുന്നത്. ആ ഓപണ്‍ഫോറത്തെ ‘ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തന ശൈലിയിലെ ഗൌരവമായ പൊളിച്ചെഴുത്തായി’ വായിക്കണോ അതോ അതിലെ ഗുരുതരമായ പ്രതിസന്ധിയായി കാണണോ എന്നതാണ് പ്രധാനം. ഒരു പക്ഷേ, മുസ്ലിം രാഷ്ട്രീയത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാനുള്ള വഴി അതിനെ ഒരു പ്രതിസന്ധി എന്ന നിലക്ക് സമീപിക്കുന്നതാണ്.

    സോളിഡാരിറ്റി മതത്തിന്റെ പുനര്‍ മതേതര വത്കരണം ലക്ഷ്യമിടുന്നു. സുന്നികളാവട്ടെ മതം തന്നെയാണ് മതേതരത്വം എന്ന് പറയുന്നു. അഥവാ ‘മതത്തിലൂടെയല്ലാതെ മതേതരത്വം പറയാനാകില്ലെന്നു’ വ്യക്തമാക്കുന്നു. ഈ പുനര്‍ മതേതരവത്കരണം ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവച്ച മതത്തിന്റെ രാഷ്ട്രീയപരമായ പങ്കാളിത്തത്തെ നിഷേധിക്കുകയും രാഷ്ട്രീയത്തെ മതത്തില്‍ പങ്കാളികളാക്കുകയും മതത്തിന്റെ കഴിവുകളെ ആധുനിക ലോകത്തെ മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകത്തിന് പുനര്‍ നിര്‍വചനം നടത്തേണ്ടതുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു. ഇവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിനു മനുഷ്യ ജീവിതത്തിലുള്ള പങ്കാളിത്തമേ മതത്തിനും ഉള്ളൂ. എസ്എസ്എഫ് പോലുള്ളവരാവട്ടെ, മതം തന്നെയാണ് രാഷ്ട്രീയം എന്നതിലേക്ക് എത്തിച്ചേരുകയും ആധുനിക സമൂഹത്തെ കൈകാര്യം ചെയ്യാന്‍ മതം തന്നെ ധാരാളമാണെന്നു വിധിക്കുകയും ഇസ്ലാമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന മുസ്ലിമിന്റെ അടിസ്ഥാനപരമായ വിശ്വാസത്തില്‍ ഒന്നിച്ചു നില്‍ക്കുകയും ചെയ്യുന്നു.

    ഇതില്‍ ഏതാണ് കൂടുതല്‍ മികച്ച ശരി എന്ന് തീരുമാനിക്കലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. രണ്ടു ധാരകള്‍ക്കും അതിന്റേതായ പൊടുന്നനെയുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതുമായ ഗുണദോഷങ്ങള്‍ ഉണ്ടാകും. ആ ഗുണദോഷങ്ങളെ ഇസ്ലാമിനെ റദ്ദു ചെയ്തു കൊണ്ടല്ല ഒരു മുസ്ലിം സംഘടന കൈപിടിയില്‍ ഒതുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളും സമീപനങ്ങളും മുസ്ലിം വിരുദ്ധം മാത്രമല്ല, മുസ്ലിം വിരുദ്ധ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഗുണഭോക്താവാകുക കൂടിയാണ് ചെയ്യുന്നത്. ഏതൊരു മുസ്ലിം സംഘടനയെ സംബന്ധിച്ചിടത്തോളവും അത്തരമൊരു നിലപാട് ആത്മഹത്യാപരമായിരിക്കും.

   ഒരു മുസ്ലിം സംഘടനയുടെ പ്രാഥമികമായ ദൌത്യം എന്താണ്? മുസ്ലിംകളും മുസ്ലിം സംഘടനകളും ഏതു വിധം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലാണ് പൊതു സമൂഹത്തില്‍ സ്വീകരിക്കപ്പെടുക? പൊതു സമൂഹത്തില്‍ സ്വീകരിക്കപ്പെടുക എന്നതാണോ ഒരു മുസ്ലിം സംഘടനയുടെ പ്രവര്‍ത്തന അജണ്ടകളെ നിര്‍ണയിക്കേണ്ടുന്ന മാനദണ്ഡം? പാലിയേക്കര ടോള്‍ പിരിവിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നതും മമ്പുറം ജാറത്തില്‍ സിയാറത്തിനു പോകുന്നതും ഒരാളുടെ മതകീയ – മതേതര നിലവാരം അളക്കാനുള്ള മാനദണ്ഡമാണോ? ആദ്യത്തെയാള്‍ പുരോഗമനവാദിയും രണ്ടാമത്തെയാള്‍ പിന്തിരിപ്പനുമാണോ? മതത്തിലെ കര്‍മശാസ്ത്രപരമായ ‘ചെറിയ തര്‍ക്കങ്ങളേ’ക്കാള്‍ എത്രമാത്രമാണ് എക്സ്പ്രസ് ഹൈവേ ഒരു വിശ്വാസിക്ക് പ്രശ്നമാകേണ്ടത്.

   അധിനിവേശ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ഇംഗ്ളീഷ് ഭാഷാ പഠനത്തെ നിഷിദ്ധമാണെന്നു പ്രഖ്യാപിച്ച പാരമ്പര്യ പണ്ഡിതകൂട്ടായ്മയെയാണ് എസ്എസ്എഫ് പ്രതിനിധീകരിക്കുന്നത്. അതേ സമയം, തൊണ്ണൂറുകള്‍ക്ക് ശേഷം പ്രബലമായ നിയോ ലിബറല്‍ നയനിലപാടുകളുടെ ഭാഗമായുള്ള വികസന പദ്ധതികള്‍ പാടില്ലെന്ന് പറയുന്ന ഇസ്ലാമിസ്റ്റുകളെയാണു സോളിഡാരിറ്റി പ്രതിനിധീകരിക്കുന്നതെന്ന്. ഒന്ന് സാംസ്കാരികമായ ചെറുത്തു നില്‍പും മറ്റൊന്ന്, ഭൌതികവും. പക്ഷേ, എക്സ്പ്രസ് ഹൈവേക്കെതിരെയുള്ള സമരത്തിനു ശേഷവും സുന്നികളുടെ ഇംഗ്ളീഷ് ഭാഷാ വിരോധത്തെ പിന്തിരിപ്പനായിക്കാണുന്ന നിലപാട് സോളിഡാരിറ്റിക്കോ അനുബന്ധ സംഘടനകള്‍ക്കോ തിരുത്താനായില്ല എന്നത് ആ സംഘടന വച്ചു പുലര്‍ത്തുന്ന സമീപനത്തിലെ ചില വൈരുധ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പുരോഗമനപരമെങ്കില്‍ രണ്ട് എതിര്‍പ്പുകളും പുരോഗമനപരവും അല്ലെങ്കില്‍ രണ്ടും പിന്തിരിപ്പനുമാണ്. അല്ലാതെയുള്ള നിലപാട് രീതിശാസ്ത്രപരമായി തന്നെ തെറ്റാണ്. ആശയ വിനിമയത്തിനുള്ള രണ്ട് ഉപാധികളാണ് ഭാഷയും ഗതാഗതവും എന്നാകുമ്പോള്‍ പ്രത്യേകിച്ചും. ഈ ഒരു വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ പറ്റാതെ പോകുന്നത് കൊണ്ടാണ് ‘ഇംഗ്ളീഷ് ഭാഷയെ ഹറാമാക്കിയവര്‍ സ്പാനിഷ് ഭാഷ പഠിച്ചു തുടങ്ങുന്നു’ എന്ന് ചില അതിശയോക്തികള്‍ ദ്യോതിപ്പിച്ചു കൊണ്ട് പ്രബോധനത്തില്‍ ലേഖനമെഴുതേണ്ടി വരുന്നത്.

    മുസ്ലിം സംഘടനകള്‍ എന്ന നിലയില്‍ കാണുമ്പോള്‍ എസ്എസ്എഫിനെയും സോളിഡാരിറ്റിയെയും വിലയിരുത്തേണ്ടത് ഇസ്ലാമിക തത്വങ്ങളും മതത്തിന്റെ ആധാര സൂചികകളും ഉപയോഗിച്ചു തന്നെയാണ്. അല്ലാതെ നിയോ ലിബറലിസത്തിന്റെ രീതിശാസ്ത്രമായ സോഷ്യല്‍ ഓഡിറ്റിംഗ് ഉപയോഗിച്ചല്ല. ഈ രണ്ടു സംഘടനകളും ഇസ്ലാമിനെയും മുസ്ലിംകളെയും എത്രമാത്രം അഭിസംബോധന ചെയ്തിട്ടുണ്ട് എന്നുനോക്കുമ്പോള്‍ എസ്എസ്എഫ് പാലിയേക്കര റോഡില്‍ നിന്നും ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയാത്തത് കൊണ്ടാണ് പത്താം വാര്‍ഷികത്തിലും ‘നിങ്ങളുടെ സംസ്ഥാന കമ്മിറ്റിയിലെന്തേ സ്ത്രീകളില്ലാത്തത്, സമരസംഘാടക സമിതികളില്‍ പോലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ കഴിയാതെ പോകുന്നതെന്ത് കൊണ്ട്’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സോളിഡാരിറ്റിക്ക് ഇപ്പോഴും നേരിടേണ്ടി വരുന്നതും, സ്ത്രീകള്‍ക്കായി ജിഐഒ ഉണ്ടല്ലോ എന്ന് മറുപടി പറയേണ്ടി വരുന്നതും.

   ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന സിമിയുടെ മുദ്രാവാക്യത്തിന് ശേഷം മൌലികമായ മുദ്രാവാക്യങ്ങള്‍ സമീപകാലത്തായി നാം കേട്ടത് യാഥാസ്ഥിതികരില്‍ നിന്നാണ്. അതില്‍ രണ്ടെണ്ണമെങ്കിലും എസ്എസ്എഫിന്റെ സമ്മേളന പ്രമേയങ്ങളായിരുന്നു. ‘ഇസ്ലാം വിശ്വമോചനത്തിന്’, ‘സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക’ എന്നിവയാണവ. സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക എന്ന പ്രമേയത്തെ ഇടതുപക്ഷത്തിന്റെ പതിവ് സാമ്രാജ്യത്വ വിരോധ വാചാടോപത്തില്‍ നിന്നും രക്ഷപ്പെടുത്തി മാപ്പിള മുസ്ലിംകളുടെ സാമൂഹിക ചരിത്ര പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കാന്‍ എസ്എസ്എഫിന് കഴിഞ്ഞു. ആ ചര്‍ച്ചയിലൂടെ മതത്തിനകത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവ വിശേഷണങ്ങളെ കണ്ടെത്താനും. അതോടൊപ്പം മുമ്പൊരിക്കല്‍ പ്രബോധനത്തില്‍ ഒരു വായനക്കാരന്‍ എഴുതിയ പോലെ ‘മദ്രസ ആധ്യാപകര്‍ക്ക് പോലും എടുത്തുപയോഗിക്കാവുന്ന രീതിയില്‍ നവോത്ഥാനം പോലുള്ള പദങ്ങളെയും ചര്‍ച്ചകളെയും ജനകീയമാക്കാനും’ വഴിയൊരുക്കിയതില്‍ എസ്എസ്എഫിനെ അഭിനന്ദിക്കാതെ വയ്യ.

    ആത്മവിശ്വാസത്തോടെയുള്ള സുന്നികളുടെ നിവര്‍ന്നു നില്‍പിനെ സാമൂഹികമായി വിവര്‍ത്തനം ചെയ്യുന്നതിനേക്കാളേറെ സംഘടനാപരമായി വിവര്‍ത്തനം ചെയ്യാനാണ് സുന്നി സംഘടനകള്‍ ഏറെയും ശ്രദ്ധിച്ചത്. ഒരു പക്ഷേ, ആ ശ്രദ്ധയാവാം അവര്‍ക്ക് മതത്തിനുള്ളിലേക്ക് വളരാന്‍ കൂടുതല്‍ സാഹചര്യം ഒരുക്കിയത്. സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ‘പ്രതിരോധ ഇസ്ലാമിനു’ പകരം, പൊതു പ്രശ്നങ്ങളെ ഏറ്റെടുക്കുന്ന ഇസ്ലാമിനെ വാരിപ്പുണര്‍ന്നാല്‍ ഇവരും പുരോഗമന ഇസ്ലാമുകളാകും എന്നതുകൊണ്ടല്ല ഇങ്ങിനെ അഭിപ്രായപ്പെട്ടത്. മറിച്ച് ‘പ്രതിരോധ ഇസ്ലാമിനെ’ തന്നെ വികസിപ്പിച്ചെടുക്കാനുള്ള സാധ്യതകള്‍ കണ്ടെത്താതെ പോകുന്നു എന്ന കാര്യം സൂചിപ്പിക്കാനാണ്. ഒരര്‍ത്ഥത്തില്‍ സോളിഡാരിറ്റി പ്രതിനിധീകരിക്കുന്ന ഇസ്ലാമിനെ മനസ്സിലാക്കാനാണ് എളുപ്പം. അതേ സമയം കര്‍മശാസ്ത്രപരമായ ‘ചെറിയ പ്രശ്നങ്ങളെ’ പോലും വലുതായെടുക്കുകയും അതേ ഗൌരവത്തോടെ തന്നെ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പങ്കെടുക്കുകയും ആ സമര ജാഥ തളങ്കര മാലിക് ദീനാര്‍ ജാറത്തില്‍ നിന്നുതന്നെ തുടങ്ങുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തെ മനസ്സിലാക്കുക എളുപ്പമല്ല. ഒരു പക്ഷേ ‘യാഥാസ്ഥിതികര്‍’ എന്നു വിളിച്ചു ഈ സങ്കീര്‍ണമായ അവസ്ഥയെ മനസ്സിലാക്കുന്നതില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാം. അങ്ങനെയൊരു എളുപ്പ വഴിയല്ല മുസ്ലിം സമൂഹത്തിന്റെ ആന്തരിക ചലനാത്മകതയെ ഗൌരവത്തോടെ കാണാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

    മതത്തിനകത്തേക്കും മതത്തിനു പുറത്തേക്കുമുള്ള രണ്ടു സംഘടനകളുടെ വളര്‍ച്ച സമുദായത്തിന് നല്‍കിയത് എന്താണ്? നിഷേധിച്ചത് എന്താണ്? എന്ന വിലയിരുത്തല്‍ രണ്ടു സംഘടനകളുടെയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ്. രണ്ടു സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് പരസ്പരം ചില പാഠങ്ങള്‍ പഠിക്കാനും അത് സഹായിക്കും. ആ വിലയിരുത്തലിന് പക്ഷേ, നിങ്ങള്‍ ടി ടി ശ്രീകുമാറിനെയും സി ആര്‍ നീലകണ്ഠനെയുമാണോ ഏല്‍പ്പിക്കുന്നത് എന്നിടത്താണ് പ്രശ്നം. എസ്എസ്എഫിനെ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും സോളിഡാരിറ്റിയെ ടി കെ അബ്ദുല്ല മൌലവിയും ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിലയിരുത്തട്ടെ.

31 Responses to "മുസ്ലിംകളെ അഭിമുഖീകരിച്ച പ്രസ്ഥാനം"

  1. shajeer  May 7, 2013 at 11:25 am

    മുസ്ലിംകളെ അപമാനിച്ച പ്രസ്ഥാനം

    തല പോയ തെങ്ങിന്റെ നാല്പതാം വാര്‍ഷികം (വാപ്പക്ക് 29 മകന് 40..അതെന്തെങ്കിലും ആകട്ടെ) ആഘോഷിക്കുമ്പോള്‍ ഇത് വരെ ഉത്തരം നല്‍കാന്‍ ആവാത്ത ചില ചോദ്യങ്ങള്‍
    “വ്യാജം” എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരള മുസ്ലിംകള്‍
    കാന്തപുരത്തെ ഓര്‍ക്കുന്ന ഒരു സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍
    പോയിക്കൊണ്ടിരിക്കുന്നത്.. വ്യാജമുടി, വ്യാജ സിമന്‍റ്, വ്യാജ ബാലന്‍ , വ്യാജ തെളിവ്‌…., എന്നിങ്ങനെ ഉസ്താദിന്റെ കീര്‍ത്തി തന്നെയാണ് എങ്ങും
    മുഴങ്ങിക്കൊണ്ടിടിക്കുന്നത്.. ഉസ്താദിന്റെ “ബാഖവി” ബിരുദം പോലും വ്യാജമാണെന്ന് വരെ മറുവിഭാഗം സുന്നികള്‍
    പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു… വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കൊട്ടപ്പുറം വാദപ്രതിവാദത്തില്‍
    അല്ലാഹുവല്ലാത്തവരോട് തേടാന്‍ വ്യാജതെളിവ്‌ ആയത്തിന്റെ പകുതി ഓതിയിട്ടായിരുന്നു
    ഉസ്താദിന്റെ വ്യാജ ബിസിനസ്സിന്റെ തുടക്കം.. പിന്നീട് ക്രസന്‍റ് സിമന്‍റ് എന്ന പേരില്‍ വ്യാജ സിമന്‍റ്
    കമ്പനിയുടെ പേരിലും കമാലിയ എന്ന പേരില്‍ വ്യാജ മെഡിക്കല്‍ കോളജിന്റെ പേരിലും
    ഉസ്താദ്‌ ലക്ഷങ്ങള്‍ പിരിച്ചു… അന്തമില്ലാത്ത അണികള്‍ അതിനൊന്നും കണക്കും ചോദിച്ചില്ല… പിന്നീട് കുറച്ചു കഴിഞ്ഞപ്പോള്‍ ഉസ്താദ്‌
    പ്രത്യക്ഷപ്പെട്ടത്‌ ഒരു വ്യാജമുടിയും കൊണ്ടായിരുന്നു.. കേരളമുസ്ലിംകള്‍ ഒന്നിച്ച് നിന്ന് ആ മുടിപ്പൂതി
    അവസാനിപ്പിച്ചു.. പിന്നെ വന്നത് വ്യാജപള്ളിയും കൊണ്ടായിരുന്നു… അതിനു തറക്കല്ല് ഇട്ടു എന്ന് കേള്‍ക്കുന്നതല്ലാതെ ആകാശത്തോ
    അതോ ഭൂമിയിലോ തറക്കല്ല് ഇട്ടത് എന്ന് മാത്രം ഇതുവരെ അറിഞ്ഞിട്ടില്ല.. പിന്നെ ഉസ്താദ്‌ വന്നത് ഒരു വ്യാജബാലനെയും കൊണ്ടായിരുന്നു.. അതും വ്യാജമാണെന്ന് ഇകെ സമസ്തക്കാര്‍ വാദിച്ചു.. അവസാനം “ബാലന്മാര്‍ ” രണ്ടെണ്ണം ഉണ്ട് എന്നായി ഉസ്താദ്‌…,.. അത് ശരിയാ, രണ്ടു ബാലന്മാരുണ്ട്, ഒന്ന് ഒറിജിനലും
    മറ്റൊന്ന് വ്യാജനും….!!! അതിനിടയിലാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി ഉസ്താദ്‌ ഒരു വ്യാജ പത്രസമ്മേളനവും
    കൊണ്ട് വന്നത്… ഉസ്താദ്‌ കൊണ്ട് വന്നതായത്‌ കൊണ്ട് വ്യാജം തന്നെയായിരിക്കും എന്ന് മുജാഹിടുകള്‍ക്ക്
    ഉറപ്പായിരുന്നു… ഇപ്പോള്‍ അത് തെളിയുകയും ചെയ്തു…!!

    സംസ്ഥാനത്ത് ബിലീവേഴ്‌സ് ചര്‍ച്ചിന് 10,000 ഏക്കര്‍
    ഭൂമിയുണ്ട്. ഗോസ്പല്‍ ഫോര്‍
    ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനു മാത്രം 1991 മുതല്‍ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ട്. 2002 മുതല്‍ 2008 വരെ ബിലീവേഴ്‌സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. രണ്ടു ട്രസ്റ്റുകള്‍ക്കും കൂടി 2008 മുതല്‍ 2011 ഡിസംബര്‍ 31 വരെ 500 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെയുള്ള രാജ്യങ്ങളില്‍
    നിന്നാണിതു ലഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ 2263 ഏക്കര്‍ വരുന്ന
    മണിമല ചെറുവള്ളി എസ്റ്റേറ്റ്, കാന്തപുരം സുന്നിവിഭാഗം ആരംഭിക്കാനിരുന്ന മാള കമാലിയ
    മെഡിക്കല്‍ കോളജിന്റെ സ്ഥലം, കെട്ടിടം എന്നിവയെല്ലാം ഇപ്പോള്‍ ഈ ട്രസ്റ്റുകളുടെ
    കൈകളിലാണ്.മുസ്ലിമിന്റെ ജീവിതം സമരമാണോ ,സമര്‍പ്പണമാണോ

    നമ്മുടെ ജീവിതം സമര്‍പ്പണമല്ലേ ഏകനായ ഇലാഹിനുള്ള പരിപൂര്‍ണ്ണമായ
    സമര്‍പ്പണം , അപ്പോള്‍ മാത്രമല്ലെ നാം പരിപൂര്‍ണ്ണ വിശ്വാസി ആകുന്നതു
    നിത്യേന അഞ്ചു നേരങ്ങളിലെ നിര്‍ബന്ധ പ്രാര്‍ഥനകളില്‍ അതല്ലേ നാം പ്രതിജ്ഞ
    ചെയ്യുന്നത് ,

    പക്ഷെ മസ്ജിദില്‍ നിന്നും പുറത്തിറങ്ങി ജിവിതം സമരമാണെന്ന്
    മീസാന്‍ കല്ലിലും ,മൊട്ടതലയിലും ,തൂണിലും തുരുമ്പിലും
    എഴുതി വെക്കുമ്പോള്‍ സ്വയം മനസ്സാക്ഷിയോട് ,വിശ്വാസത്തിനോട്
    വഞ്ചന ചെയ്യുകയല്ലേ ചെയ്യുന്നത്

    യുവതയുടെ ചിന്തയേയും,കര്‍മ്മ ശേഷിയെയും മരവിപ്പിച്ചു കിടത്തി തനിക്ക് വേണ്ടി
    റാന്‍ മൂളുന്നവരാക്കി മാറ്റിയെടുത്ത് തന്റെചെയ്തികള്‍ക്കെല്ലാം പിന്തുണ നല്‍കുന്ന
    സമൂഹമാക്കി മാറ്റി ,യുവാക്കളെ നിഷ്ക്രിയരാക്കുന്ന ഒരു സംഘം
    സൃഷ്ട്ടിചെടുക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചു.

    പക്ഷെ ഈ ഭൌതിക വിജയം കൊണ്ട് കിട്ടുന്നത് ശാശ്വതമായ പരാജയം തന്നെയല്ലേ

    ചിന്ത മരവിച്ച സമൂഹം ആയത് കൊണ്ട് തന്നെയല്ലേ പ്രവര്‍ത്തനം വെറും പ്രകടനപരം
    മാത്രം ആയി ചുരുങ്ങി പോകുന്നതും ,

    തബര്‍റുക്കും ഇക്റാമും ,ദുരുപയോഗം ചെയ്യുമ്പോള്‍ ,വെറും വ്യക്തി
    പൂജയിലേക്ക് ഒരു സമൂഹം വഴുതി വീഴുകയല്ലേ ചെയ്യുന്നത് ,അത് കൊണ്ടല്ലേ
    ആദരവിനു പകരം വ്യക്തിയെ ആരാധ്യനായി കണക്കാക്കുന്നത്

    ചിന്തക്കുള്ള അവസരം കിട്ടാതിരിക്കുവാനല്ലേ ,മഹാ സമ്മേളനങ്ങളുടെ
    സമാപനം മറ്റൊരു മഹാ സമ്മേളനത്തിന്‍റെ പ്രഖ്യാപനത്തില്‍ കലാശിക്കുന്നത് ,

    എന്തിനു വേണ്ടിയാണോ കൊണ്ട് പോയത് അക്കാര്യം നടത്താതെ ,അതിനു പകരം ഇതാ
    മറ്റൊന്ന് ,അതും നടത്താതെ ,എങ്കില്‍ എല്ലാം കൂടി ഒന്നിച്ചു ഒരു കേന്ദ്രത്തില്‍ …എന്ന് മാറി മാറി പ്രഖ്യാപിക്കുമ്പോഴും ..എന്ത് കൊണ്ട് ആദ്യം പറഞ്ഞത് ഉണ്ടായില്ല എന്ന് ചിക്കുവാനുള്ള അവസരം നല്‍കാതെ ….അവിടെയും തക്ബീ നെ ദുരുപയോഗം ചെയ്ത് …മുന്നേറാന്‍ വൃഥാശ്രമം നടത്തുകയല്ലേ ചെയ്യുന്നത് , അതിനാല്‍ ജീവിതം
    സമരമല്ല ,ഇസ്ലാമിന് വേണ്ടിയുള്ള പരിപൂര്‍ണ്ണ സമര്‍പ്പണ മാണ്
    അതായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം .

    • Luqman M Karuvarakundu  May 10, 2013 at 6:59 pm

      സോളിഡാരിറ്റി മതത്തിന്റെ പുനര്‍ മതേതര വത്കരണം ലക്ഷ്യമിടുന്നു. സുന്നികളാവട്ടെ മതം തന്നെയാണ് മതേതരത്വം എന്ന് പറയുന്നു. അഥവാ ‘മതത്തിലൂടെയല്ലാതെ മതേതരത്വം പറയാനാകില്ലെന്നു’ വ്യക്തമാക്കുന്നു. ഈ പുനര്‍ മതേതരവത്കരണം ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവച്ച മതത്തിന്റെ രാഷ്ട്രീയപരമായ പങ്കാളിത്തത്തെ നിഷേധിക്കുകയും രാഷ്ട്രീയത്തെ മതത്തില്‍ പങ്കാളികളാക്കുകയും മതത്തിന്റെ കഴിവുകളെ ആധുനിക ലോകത്തെ മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകത്തിന് പുനര്‍ നിര്‍വചനം നടത്തേണ്ടതുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നു. ഇവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിനു മനുഷ്യ ജീവിതത്തിലുള്ള പങ്കാളിത്തമേ മതത്തിനും ഉള്ളൂ. എസ്എസ്എഫ് പോലുള്ളവരാവട്ടെ, മതം തന്നെയാണ് രാഷ്ട്രീയം എന്നതിലേക്ക് എത്തിച്ചേരുകയും ആധുനിക സമൂഹത്തെ കൈകാര്യം ചെയ്യാന്‍ മതം തന്നെ ധാരാളമാണെന്നു വിധിക്കുകയും ഇസ്ലാമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം എന്ന മുസ്ലിമിന്റെ അടിസ്ഥാനപരമായ വിശ്വാസത്തില്‍ ഒന്നിച്ചു നില്‍ക്കുകയും ചെയ്യുന്നു.

    • Abdulla  May 11, 2013 at 7:02 am

      പൊരുളുകള്‍ അശേഷമില്ലാതെ എങ്ങിനെ വിമര്‍ശിക്കാം എന്നതിനു നല്ല ഉദാഹരണം ആണ് പ്രിയപ്പെട്ട ശജീര്‍ നടത്തിയത്. ഇങ്ങിനെയാണ് അനുയായികളെ ക്കാളും വിമര്‍ശകര്‍ കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വളരാന്‍ കാരണമാകുന്നത്. ഇത്തരം വിമര്‍ശകരെ സ്കൈപ് ഗോട്ട് കളായി ഉപയോഗപ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളായി കണ്ടു എന്നെന്നും ഈ പ്രസ്ഥാനം വളരുകയാണ് ചെയ്തത്. ഇത്തരം പ്രാതികൂല്യങ്ങളെ എങ്ങിനെ അനുകൂലമാക്കി എടുക്കാം എന്നത് മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നാണ് കാന്തപുരം ഉള്കൊണ്ടാതെന്നു വിമര്‍ശകര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. മതത്തെ പുല്‍കാന്‍ തയ്യാറായാല്‍ മാത്രമേ നിങ്ങള്‍ക്കും രക്ഷയുള്ളൂ എന്നാണ് ഇതിന്റെ അര്‍ഥം. ഈ ലേഖനം തന്നെ എത്രയും പ്രതിപക്ഷ ബഹുമാനത്തോടെ യാണ് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയെയും വിമര്‍ശിച്ചത്‌ എന്ന് നോക്കുക. ഈ വിമര്‍ശകന്‍ ശജീര്‍ ബുദ്ധി മോശം കൊണ്ട് വളരെ ക്കൂടുതല്‍ വെറുക്കുന്ന കാന്തപുരത്തെ ഒരു വട്ടം പോലും കാര്യമായി പരാമര്‍ശിക്കാതെയാണ് ഈ ലേഖനം അവസാനിക്കുന്നത്. എന്നിട്ടും ഇവര്‍ പറയുന്ന നമ്മുടെ സംഘടന വ്യക്തി പൂജയില്‍ അധിഷ്ഠിതം ആണ് എന്ന്. നല്ല നേതൃത്വത്തെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണുമ്പോള്‍ വ്യക്തി പൂജയായി കാണുന്നവര്‍ മനസ്സിലാക്കുക , നിങ്ങളുടെ പ്രസ്ഥാനവും നായകരും നല്ല ആദര്‍ശത്തെയും ആശയ്ത്തെയുമല്ല പ്രതിനിധീകരിക്കുന്നത്. അത് കൊണ്ടാണ് ബഹുമാനം അര്‍ഹിക്കാത്ത നേതൃത്വവും നിങ്ങള്‍ക്ക് കടന്നു വരാത്തത്. പിന്നെ കാന്തപുരവും പ്രസ്ഥാനവും പ്രഖ്യാപിച്ച പ്രഖ്യാപനങ്ങള്‍ എന്തെ നടക്കുന്നില്ല എന്ന ആശങ്ക വിമര്‍ശകന്‍ ഉന്നയിക്കുന്നത് ഈ പ്രസ്ഥാനം പിന്നിട്ട വഴികളെ ക്കുറിച്ച് തീരെ അജ്ഞന്‍ ആണെന്നതിനേ കുറിക്കുന്നു.

      • shajeer  May 11, 2013 at 8:47 am

        സത്യ നിഷേധികള്‍ക്ക് നാം സമയം നീട്ടി നല്‍കിയത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ വിചാരിച്ചു പോകരുത്.അവരുടെ പാപം നീട്ടികൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് നാം അവര്‍ക്ക് സമയം നീട്ടി കൊടുക്കുന്നത് .അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്..(വി.ഖു: 3:178)..
        ദയവായി ഈ ആയത് കളവുല്‍ ഉലമയെ പഠിപ്പിക്കുക. .എ.പി.കുട്ടികളും പഠിക്കുക…നിങ്ങളില്‍ ഉണ്ടാകുന്ന സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ വളര്‍ച്ചയില്‍ അഹങ്കരിക്കാതെ യഥാര്‍ത്ഥ ദീനിന്റെ വക്താക്കള്‍ ആവുക..

        ഉമ്മു സല്‍മ (റ.അ) യില്‍ നിന്നും നിവേദനം: നബി
        (സ.അ) തറപ്പിച്ചു പറഞ്ഞു; “നിങ്ങള്ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും
        അംഗീകരിക്കാനാവാത്ത മറ്റു ചില കാര്യങ്ങളും കല്‍പ്പിക്കുന്ന നേതാക്കന്മാര്‍ നിങ്ങളില്‍
        നിയോഗിക്കപ്പെടും.എന്നാല്‍ (ദുഷ്‌ കര്‍മ്മങ്ങളില്‍) വെറുപ്പ്‌ പ്രകടിപ്പിച്ചവര്‍ രക്ഷ
        പ്രാപിച്ചവന്‍ ആയി. അതിനെ നിരാകരിച്ചവര്‍ പാപ രഹിതരുമായി. പക്ഷെ, അതില്‍ സംതൃപ്തി
        പൂണ്ടു അവരെ അനുവാദനം ചെയ്തവരോ…?” അവര്‍ ചോദിച്ചു;ഞങ്ങള്‍ അവരുമായി
        യുദ്ധം ചെയ്യട്ടയോ.? നബി (സ.അ) പറഞ്ഞു: “പാടില്ല അവര്‍ നമസ്കാരം
        നില നിര്‍ത്തുന്നിടത്തോളം കാലം…” (സ്വഹീഹു മുസ്‌ലിം)

        ചരിത്രം നാം മറക്കരുത് ..!
        മഹാന്മാരായ പണ്ഡിതർ ശൈഖുനാ കണ്ണിയ്യത്
        എന്നൊരും ,ശംസുൽ ഉലമ എന്നൊരും സമസ്തക്ക് നേത്രത്വം നല്കുന്ന സമയം ..,
        89 കാലഘട്ടം ഏറണാകുളത്ത്
        കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഒരു വിഘടനമായ സമ്മേളനം പ്രഖ്യാപിക്കുന്നു, ഇതു കണ്ട സുന്നത്ത് ജമാഹത്തിന്റെ സിംഹ ഗർജനം മർഹും നാട്ടിക ഉസ്താദ് ഏറണാകുളത്ത് മധ്യ കേരള സുന്നി സമ്മേളനത്തിനും പ്രജരണം
        തുടങ്ങുന്നു .ഈ ഭിന്നത കണ്ട മഹാരഥന്മാരായ മഹാമനീഷികൾ രണ്ട് സമ്മേളനവും തൽക്കാലം നിർത്തിവെക്കാൻ ആഹ്വാനം
        ചെയ്യുന്നു.
        അത്കേട്ട സമയം നാട്ടിക
        ഉസ്താദ് സമ്മേളനം നിറുത്തി വെക്കുന്നു .പക്ഷെ ചില മത എതിരാളികളെ കൂട്ട് പിടിച്ചു കാന്തപുരം
        സമ്മേളനം നടത്തി “പണ്ഡിതന്മാരെ ദിക്കരിക്കുന്നു ” അന്ന് തുടങ്ങിയതാണ്‌ ഇയാളുടെ കഷ്ട്ടകാലം .
        ഇന്ന് രണ്ടാം എറണാകുളം
        ആയപ്പോഴേക്കും മുഴുവൻ മഹാന്മാരുടെയും കുരുത്തക്കേട് ഏറ്റുവാങ്ങി പക്ക്വ മത വ്യബിജാരിയായി വിലസി
        മുത്ത് നബി (സ)തങ്ങളെ വരെ കമ്പോള വൽക്കരിച്ച് മുഖം കെട്ട്
        കൊണ്ടേയിരിക്കുന്നു. തനിക്ക് വേണ്ടി തന്റെ ബിസ്നസ് സംബ്രാജ്ജ്വത്തിന്നു വ വേണ്ടി കുട്ടികളെ സമര മുഖതേക്കിറക്കുന്നു.ബുദ്ധി അദിയാനു പണയം വെച്ച കുറച്ചു കുട്ടികൾ … അവസാനം അയാൾ മുൻപ് ചില മഹന്മാർക്കെതിരെ പറഞ്ഞത്
        അദ്ദേഹത്തിന് തന്നെ കൊള്ളുന്നു ..ചില “അത്തും പിത്തും ”

        തെറ്റുകള്‍ കണ്ടിട്ട് അത്
        തിരുത്താത്ത പക്ഷം പിന്‍തലമുറ അത് ശരിയാണെന്ന് കരുതി ആവര്‍ത്തിക്കും…..
        അതിനു നാം ഇടവരുത്താമോ…….?
        സമൂഹത്തില്‍ ഇന്നും ഒരു
        തെറ്റ് കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ പോലും വായ തുറക്കാനാനറിയാത്ത
        കേരളത്തിന്റെ പുതിയ യുവതലമുറ..അതല്ലേ നിങ്ങള്‍…. അബൂ സഈദ് നിവേദനം:നബി(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും
        ഒരു നിഷിദ്…ധ കര്‍മം കണ്ടാല്‍ തന്റെ കൈകൊണ്ട് അവനതു തടഞ്ഞു കൊള്ളട്ടെ, അതിനു കഴിഞ്ഞില്ലെങ്കില്‍
        നാവു കൊണ്ട് തടഞ്ഞു കൊള്ളട്ടെ, അതിനും സാധിച്ചില്ലെങ്കില്‍ തന്റെ ഹൃദയം കൊണ്ട് വെറുത്തു കൊള്ളട്ടെ. അതാകട്ടെ ഈമാനിന്റെ ഏറ്റവും താഴ്ന്ന പടിയാണ്. (മുസ്ലിം)…”ഒരു തെറ്റു കണ്ടാൽ നിങൾ കൈ കൊണ്ട്
        തടുക്കുക. അല്ലെങ്കിൽ നാവു കൊണ്ട്, അതുമല്ലെങ്കിൽ മനസ്സുകൊണ്ട്
        വെറുക്കുകയും അതിൽ നിന്ന് അകന്നു നിൽക്കുകയുമാണ് വേണ്ടത്. അത് ഈമാനിന്റെ ദുർബലമായ ഭാഗമാണെന്നാണ് റസൂൽ(സ) പഠിപ്പിച്ചത്.” നിങ്ങള്ക്ക് അതൊന്നും അറിയാന്‍ സാധിക്കില്ല..കാരണം മുടി വെള്ളം കുടിക്കാനും മണ്ണ് തിന്നാനും, നാട്ടില്‍ ഫിത്നയും
        ഫസാധും ഉണ്ടാക്കാനും പല പല പേരുകളില്‍ പിരിവുകള്‍ നടത്താനും സമസ്തയുടെയും മറ്റും
        ഫ്ലക്സ് കല്‍ കീറാനും പണ്ഡിതന്മാരെ പരിഹസിക്കാനും ഒക്കെയാണ് നിങ്ങള്‍
        പഠിച്ചിട്ടുള്ളത് / നിങ്ങളെ പഠിപ്പിക്കുന്നത്‌……”പ്രവാചകര്‍ അരുളി : من خرج يفرق بين امتي فاضربوا عنقه എന്റെ സമുദായത്തില്‍
        ഭിന്നിപ്പുണ്ടാക്കാന്‍ ഒരാള്‍ പുറപ്പെട്ടാല്‍ അയാളുടെ പിരടി നിങ്ങള്‍ വെട്ടുക (ഹദീസ് ശരീഫ് )”തെറ്റുകണ്ടാല്‍ അത് തിരുത്തിക്കണം….അതെത്ര വലിയ ആളാണെന്ന് നാം ധരിക്കുന്നവരാണെങ്കിലും……
        അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്… അങ്ങനെ നിര്‍വ്വഹിക്കാത്തവര്‍തന്നെയല്ലെ ശരിക്കും തെറ്റുചെയ്യുന്നവര്‍..

        അള്ളാഹു ഈ സമുദായത്തെ
        ഇയാളുടെ ഈ കപടതകളിൽ നിന്ന് കാക്കട്ടെ …. ഇവർക്കും ഹിദായത്ത് കിട്ടട്ടെ …ആമീൻ

        • shajeer  May 11, 2013 at 9:02 am

          (തബര്‍റുക്കും ഇക്റാമും ,ദുരുപയോഗം ചെയ്യുമ്പോള്‍ ,വെറും വ്യക്തി
          പൂജയിലേക്ക് ഒരു സമൂഹം വഴുതി വീഴുകയല്ലേ ചെയ്യുന്നത് ,അത് കൊണ്ടല്ലേ ആദരവിനു പകരം വ്യക്തിയെ ആരാധ്യനായി കണക്കാക്കുന്നത്)

          “എ.പി ഉസ്താത്‌ (?) അറിയാതെ അല്ലാഹു ഈ ദുനിയാവില്‍ ഒന്നും ചെയ്യില്ല …”-കടപ്പാട്: സ്വപ്ന ജീവി
          (ഉരുണ്ടുരുണ്ട് എന്തൊക്കെയോ വിശദീകരണങ്ങള്‍ നല്‍കി ഇതിനെ മറ്റൊന്നാക്കി സ്ഥാപിക്കാന്‍ ശ്രമിച്ചത്‌ കണ്ടതാണ് അത് കൊണ്ട് അതിന്റെ ആവശ്യം ഇല്ല…അല്ലാഹു ആ നാവു കൊണ്ട് പറയിപ്പിച്ചതാണ് എന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു..

          “ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുന്ദ്‌: (വി.ഖു)”

          • Abdulla  May 12, 2013 at 2:39 pm

            താങ്കള്‍ ഇങ്ങിനെ തെന്നെ മുഴു സമയവും വിളിച്ചു കൂവണം അത് ഞങ്ങള്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നത് ഞങ്ങള്‍ പറയാതെ തന്നെ പുറത്തു വരുത്തും. ഞങ്ങള്‍ നിങ്ങളുടെ സംഘടനാ നിലപാടുകളെ കുറിച്ച് ചില നിഗമനങ്ങള്‍ പറഞ്ഞു വെച്ചിട്ടുണ്ട് ..അതിനെ നിങ്ങളുടെ സംസ്കാര ശൂന്യമായ വക്കും പ്രവര്‍ത്തിയും വീണ്ടും വീണ്ടും ശരി വെക്കുന്നു “ഈ കമന്റ്സ് ത്രെഡില്‍ തന്നെ കാണാം എസ് എകെ എസ് എഫ് എന്ന മത സംഘടനയുടെ നിലപാടുകളെയും പ്രവര്‍ത്തന രീതിയെയും പ്രതിനിധീകരിക്കുന്ന എഴുത്ത്. ഇനി ആരെങ്കിലും നിര്‍മ്മാണാത്മകമായി ചിന്തിക്കുന്നവര്‍ അതിലെ അണികളിലോ നേതൃത്വത്തിലോ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് വോയിസ്‌ തീരെ ഇല്ല എന്ന് മാത്രമല്ല സംഘടനാ പരമായി അടിച്ചമര്‍ത്തപ്പെട്ടവരാണ് അവര്‍….’; എപി വിഭാകത്തോട് അസൂയയില്‍ ചാലിച്ച തെറി വിളി നടത്തിയില്ലെങ്കില്‍ സംഘടനയില്‍ ഉയര്‍ച്ചയില്ല എന്ന ഒരു അലിഖ നിയമം അതില്‍ ഉള്ളതായി അവരെ നിരീക്ഷിക്കുന്ന ഏതു സാമൂഹ്യ നിരീക്ഷകനും പെട്ടന്നു ബോധ്യം വരും.”
            അത് കൊണ്ട് ഇതേ ശൈലിയില്‍ നിങ്ങള്ക്ക് വേണമെങ്കില്‍ ഇവടെ എത്ര വേണമെങ്കിലും തുടരാം അത് ചിലര്‍ക്കെങ്കിലും ഉള്ള സംശയത്തെ (“എന്നാല്‍ ലേഖകന് ‘മുസ്ലിംകളെ അഭിമുഖീകരിച്ച് പ്രസ്ഥാനം’ എന്നു പറയുമ്പോള്‍ അതില്‍ എസ്.എസ്.എഫ് മാത്രമേ വരുന്നുള്ളൂ… സമാന്തര സംഘടനയായ എസ്.കെ.എസ്.എസ്.എഫോ വന്നില്ല. സുന്നികള്‍ എ.പിയെന്നും ഇ.കെയെന്നും വിഭജിച്ചല്ലായിരുന്നുവെങ്കില്‍ എന്നു പലവട്ടം ആശിച്ചുപോയിട്ടുണ്ട്. ഖുര്‍ആനിലും സുന്നത്തിലൂം ഊന്നി നിന്ന് വിജ്ഞാനത്തിന്റെ സകല മേഖലകളെയും കൈകാര്യം ചെയ്യുന്ന ബുദ്ധിമാന്‍മാരായ മുതഅല്ലിമുകളും പണ്ഡിതന്‍മാരും ഇരുസംഘടനകളിലുമുണ്ടായിട്ടും ആത്മീയാശയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത ഇവര്‍ക്ക് ഒരുമിച്ചു ചേരാന്‍ എന്തേ ഇത്ര പ്രയാസം എന്ന സംശയം കൂടി ഉന്നയിക്കട്ടെ”. ?) നിവാരണം ചെയ്യാന്‍ ഉതകും ..സൊ പ്രോസീട് യുവര്‍ കള്ച്ചര്‍ലെസ്സ് കമന്റ്സ്

          • shajeer  May 13, 2013 at 4:44 am

            കളവുല്‍ ഉലമയെ പോലെ തന്നെ തന്നെ വലിയ വായില്‍ വലിയ വര്‍ത്തമാനങ്ങള്‍ കൊള്ളാം ..പക്ഷെ, അതെല്ലാം വേശ്യയുടെ ചാരിത്ര്യ പ്രസംഗം ആയി മാറുന്നു..സംസ്കാര ശൂന്യത എന്താ എന്ന് മുസ്ലിം കൈരളി കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്..പിന്നെ അസൂയയെ കുറിച്ച് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു . “കഴുത കാമം കരഞ്ഞു തീര്‍ക്കും മുടിക്കുട്ടികള്‍ അസൂയയെന്നു പറഞ്ഞു തീര്‍ക്കും”..ssf കാര്‍ എഴുതുന്ന ലേഘനത്തില്‍ അല്ലെങ്കിലും ssf ഉം അതുമായി ബന്ധപ്പെട്ട സംഘടനകളും മാത്രമേ (മുജാഹിദ്‌, ജമാഅത്തെ) കാണൂ എന്ന് ആര്‍ക്കാണ് അറിയാത്തത്..അത് നിങ്ങള്‍ തന്നെ വലിയ വയല്‍ വിളിച്ചു കൂവി എന്ന് മാത്രം..പണ്ട് മേനോന്റെ ഉപദേശം
            തേടി സമസ്തക്ക്‌ സമാന്തരം ഉണ്ടാക്കിയ തു മുതല്‍ തുടങ്ങിയ
            മുഖം കെടല്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു……..
            കുവൈറ്റില്‍ പോയി കരാര്‍ ഒപ്പിട്ടതിലൂടെ തുടങ്ങിയ ഈ തുരവ്സത ചെകന്നൂരും കടന്നു……മലബാര്‍
            മഹോത്സവതിലൂടെ യും കടന്നു…
            കോംപ്ളക്സ് പണയത്തില്‍ എത്തി………..ഊരാ കുടുക്കില്‍ നിന്നും രക്ഷ നേടാന്‍ കോടി കള്‍ രാജകൊപലി നു കാണിക്ക നല്‍കി…..
            .നമ്മക്കും ഉറപ്പിക്കണം ഒരു മാസം എന്നാ ഒടുക്കത്തെ
            ആഗ്രഹവുമായി നടന്നപ്പോള്‍ .,അതികാര മഹല്ലും
            കടന്നു കടലും കടന്നു പോയി ഗള്‍ഫില്‍ നിന്നും മാസമുരപ്പിച്ചു ചരിത്രം സ്രിഷിട്ടിച്ചു …..
            ഇന്ത്യയിലെ എല്ലാ പള്ളികളുടെയും സെകെട്രി എന്ന വീമ്പിള്‍ ക്കിയ
            മൂപര്‍ ..തന്റെ ശ്രമഫലമായി വര്‍ഷത്തില്‍ 1000 പേര്‍ ഇസ്ലാമില്‍ എത്തുന്നു എന്നും തട്ടിവിട്ടു……..പ്രവജക്നു തുല്യമാക്കാന്‍ ശ്രമിച്ചതില്ലോടെ അണി കളാല്‍ ഏരേ കുഞ്ഞാപ്പു ആക്കപെട്ട
            പുള്ളിക്കാരന്‍ പൊങ്ങി,..പൊങ്ങി…പടചോനെ ക്കളും
            മേലെ ആണെന്ന് വരെ അണികളില്‍ ചിലര്‍ വിശ്വസിച്ചു …
            നബി(സ) കാണാന്‍ ടിക്കറ്റ്‌ കൊടുക്കുന്നതില്ലോടെ
            കോടികള്‍ സംബതിച്ച മൂപ്പര്‍
            പുന്നയ നബി(സ) യുടെ പേരും പറഞ്ഞു കള്ള മുടി കൊണ്ട് വന്നതിലൂടെ ലോക പ്രസസ്തന്‍ ആയി…….
            അമേരികയില്‍ പോലും ഇയാളുടെ തട്ടിപ്പുകള്‍ പാട്ടായി
            മുമ്പ് സമസ്ത ക്ക് എതിരെ കേസ് കൊടുത്തു
            വിഡ്ഢ ി യായ ഇയാള്‍ മുടി യും കൊണ്ട്
            കോടതിയിലേക്ക് പോവാന്‍ ഒരുങ്ങുകയാണ്…….
            അടിരേഖ തപ്പി പോയ പേരോടും…,
            കേട്ട് മുടി കണ്ടു അന്തം വിട്ട ആഹ്സനിമാരും ദുഖ കഥ പത്രങ്ങളായി ജീവിക്കുന്നു………

            ബെന്‍സ്‌ കാറും ഫാന്‍സി നമ്പര്‍ ഉം പാണ്ഡിത്യത്തിന്റെ അളവ് കോല്‍ ആക്കുന്ന ജീര്‍ണ്ണിച്ച സംസ്കാരത്തിന്റെ ഉടമകള്‍ വാഴുന്ന ഈ ലോകത് പരമോന്നത പണ്ഡിത സഭയുടെ അമരത്തിരിക്കുകയും ആധുനിക സുക സൗകര്യങ്ങള്‍ മാടി വിളിച്ചപ്പോള്‍ അവയെല്ലാം തിരസ്കരിച്ചു സ്വന്തം ജീവിതം കൊണ്ട് മാതൃക കാണിക്കുകയും ചെയ്ത മഹാന്‍ ആയിരുന്നു കാളമ്പാടി ഉസ്താത്….(എ.പി ക്കാരുടെ ‘കാള’) അദ്ധേഹത്തിന്റെ പേരിലുള്ള മുതല കണ്ണീര്‍ ആരെ കാണിക്കാന്‍..?

          • shajeer  May 14, 2013 at 10:04 am

            കാന്തപുരത്തിന്റെ തിരഞ്ഞെടുത്ത നുണകള്
            വ്യാജ കേശവുമായി ബന്ധപ്പെട്ട് സനദ് വെളിപ്പെടുത്താനാവാതെ നാടു നീളെ നുണകഥകളുമായി ഓടി നടക്കുന്ന കാന്തപുരത്തിന്റെ പഴയകാല കുപ്രസിദ്ധമായ നുണകള്‍ പുസ് തകരൂപത്തില്‍ ഇറങ്ങിയിരുന്നു. അത് ഇവിടെ വായനക്കാരുമായി പങ്കുവെക്കുകയാണ്് .കാന്തപുരത്തെ അടുത്തറിയാത്ത പുതിയ തലമുറക്ക് വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു….

            http://www.myskssf.blogspot.com/2011/06/blog-post_25.html

          • shajeer  May 14, 2013 at 10:05 am

            എട്ടുകാലി മമ്മൂഞ്ഞിമാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു…മുടിയുടെ സനദ്‌ പറഞ്ഞ പോലെ തന്നെ മലക്കം മറിയുന്ന പേരോട്‌…ആ കോടതി വിധി ഒന്ന് കാണിച്ചു തന്നാല്‍ വിശ്വസിക്കാമായിരുന്നു

        • Abdulla  May 11, 2013 at 9:28 am

          അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെയും വിമര്‍ശങ്ങളുടെയും രണ്ടാം ഭാഗം !!! ഈ ഉസ്താദിന്റെ ശരിക്കും അനുയായി : https://www.facebook.com/photo.php?fbid=429204267174713&set=a.118583244903485.22180.100002554295435&type=1&theater

          • shajeer  May 12, 2013 at 11:42 am

            അങ്ങനെ ക്ലിപുകളും മറ്റും പേസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരുപാടുണ്ട് ..30 വര്ഷം പിന്നില്‍ നിന്ന് ഇന്ന് വരെ ഉള്ള അയാളുടെ ചെയ്തികള്‍ നിങ്ങള്ക്ക് അടിസ്ഥാന രഹിതം ആയിരിക്കാം..കാരണം കള്ളന് കഞ്ഞി വെക്കുന്നവന്‍ മോശക്കാരന്‍ ആകരുതല്ലോ..”അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെയും വിമര്‍ശങ്ങളുടെയും” എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുക തന്നെയാണ് മുപ്പതു വര്‍ഷത്തില്‍ ഏറെയായി നിങ്ങളുടെ ബ്ലേഡ് മൊല്ല നടത്തുന്നതും.. https://www.google.com.sa/url?sa=t&rct=j&q=&esrc=s&source=web&cd=2&cad=rja&ved=0CDUQFjAB&url=http%3A%2F%2Fkanthamala.blogspot.com%2F2009%2F10%2Fblog-post.html&ei=bn-PUYapCsXNtQbpuYCgDA&usg=AFQjCNGqjfa6O-Eir4ODs8du_UiIDhppbg

  2. shajeer  May 7, 2013 at 11:31 am

    എ പി യോട് ആര്ക്കാണ് അസൂയ?

    ഇംഗ്ലീഷ് ഭാഷയില്‍ രണ്ടു അക്ഷരമുണ്ട്,

    ഒന്ന് എ (A),

    മറ്റൊന്ന് പി (P)

    ചിലര്‍
    പറയുന്നു പലര്ക്കും ഇതിനോട് അസൂയയാണെന്ന്….

    പലപ്പോഴായി
    വസ്തു നിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എ പി യുടെ മുഖം മൂടി വലിച്ചു
    കീറിയതാണ്, അപ്പോഴൊക്കെ
    ഇവന്മാര്‍ വിളിച്ചു പറയും എ പി യോടെ അസൂയ എന്ന്….

    എ പി യോട്
    ആര്ക്കായണ് അസൂയ…?

    എ പി യോട്
    എന്തിനാണ് അസൂയ…??

    എന്താണ് എ പി
    ചെയ്തത്…???

    വളരെ
    ഹ്രസ്വമായി പറഞ്ഞാല്‍ എ പി ഏറ്റവും അവസാനമായി ചെയ്തത് ഖാദിയാനികള്‍ ചെയ്തതിനു
    തുല്യമാണ്…

    ഖാദിയാനികള്‍, മിര്സാ ഗുലാം അഹമദിന് വ്യാജ പ്രവജകത്വം
    വാദിക്കുന്നു.

    കാന്തപുരം ഏതോ
    മുടി കൊണ്ടുവന്നു അതിന്റെ ഉടമക്ക് വ്യാജ പ്രവജകത്വം കല്പിക്കുന്നു?

    ഇസ്ലാമിന്റെ ആശയങ്ങള്‍ വളരെ
    മനോഹരമാണ്, ആത്മീയത അതാണ്‌ ഇസ്ലാമിന്റെ മുഖമുദ്ര, ഇസ്ലാമിന്റെ സൌന്ദര്യമാണ്
    ആത്മീയത. ഇസ്ലാമിന്റെ അത്മീയത എന്ന്
    പറയുന്ന സൌന്ദര്യത്തെ നിഷേധിക്കുന്ന ആളുകളാണ് യഥാര്ത്ഥ ത്തില്‍ കാലാ കാലങ്ങളായി
    ഇസ്ലാമിനെ വക്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കള്ക്ക്, ഭൌതികമായി മാത്രം ചിന്തിക്കുന്ന ആളുകള്ക്ക്, ഇസ്ലാമിനെയും, ഇസ്ലാമിന്റെ പ്രവാചകരെയും
    അവഹേളിക്കാനും, നിസ്സാരവല്ക്ക്രിക്കാനും പലപ്പോഴും കാരണക്കാരായി മാറുന്നതും അത്തരക്കാരാണ്.

    കുറച്ചു നാള്‍ മുന്പ്‌ സി പി ഐ (എം) സ്റ്റേറ്റ് സെക്രട്ടറിയായ സഖാവ് പിണറായി വിജയന്‍, നബി (സ) തങ്ങളുടെ തിരുശേഷിപ്പുമായി
    ബന്ധപ്പെട്ടു പറഞ്ഞത് പ്രവാചകന്റേത് ആണെങ്കിലും, അല്ലാത്തവരുടെതാണെങ്കിലും
    അത് വെറും ബോഡി വേസ്റ്റ് മാത്രമാണ് എന്നാണ്, മാര്ക്സിസ്റ്റ്‌
    പാര്ട്ടിക്കും സഖാവ് പിണറായി വിജയനും ഭൌതിക തലത്ത് നിന്ന് ഏതു വിഷയകമായും
    സംസാരിക്കാവുന്നതാണ്, എന്നാല്‍ ഇവിടെ വിശുദ്ദ ഇസ്ലാമിന്റെ ആത്മീയ സംസ്കൃതിയെ കൊഞ്ഞനം കുത്തുന്ന
    രീതിയില്‍ നടത്തപ്പെട്ട ഈ പ്രസ്താവനക്ക് കാര

    ണക്കാരനായി
    മാറിയത്, സാക്ഷാല്‍
    കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും, പുത്തനാശയക്കാരുമാണ്. ജമാ-അത്തും
    നദുവത്തും അടക്കമുള്ള പുത്തന്‍ വാദികള്‍, അവര്‍
    ഇസ്ലാമിന്റെ ആത്മീയ സൌന്ദര്യത്തെ നിഷേധിച്ചവരാണ്. അവര്‍
    ഇസ്ലാമിനെ ഭൌതികമായി മാത്രം ചിത്രീകരിക്കുന്നവരാണ്‌, അല്ലാഹുവിന്റെ
    മഹാന്മാരായ സാദാത്തുക്കളെയും ഔലിയാക്കളെയും നിഷേധിക്കുന്ന ആളുകള്‍, കറാമാത്തിനെ നിഷേധിക്കുന്ന ആളുകള്‍, യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെ ഭൌതികമായി
    വ്യാഖ്യാനിക്കുക വഴി ഭൌതികവാദികള്ക്ക് ഇസ്ലാമിന്റെ ആത്മീയ ഭാവത്തെ നിഷേധിക്കാന്‍
    അവസരമൊരുക്കി കൊടുത്തു എന്നതാണ് വളരെ സങ്കടകരമായ കാര്യം. അതെ രീതിയാണ്
    കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തുടരുന്നത്, അദ്ദേഹം
    പ്രവാചകന്‍റെത് എന്ന് പറഞ്ഞു കൊണ്ട്, കൊണ്ട് വന്ന
    പ്രവാചകന്‍റെത് അല്ലാത്ത മുടി,
    അതില്‍
    കയറിപ്പിടിച്ചു കൊണ്ടാണ് ഇപ്പോള്‍ പിണറായിക്കും മറ്റും ഇസ്ലാമിന്റെ സൌന്ദര്യത്തെ
    ഇസ്ലാമിന്റെ ആത്മീയമായ സംസ്കൃതിയെ അതിന്റെ അംഗീകാരത്തെ ചോദ്യം ചെയ്യാന്‍ പറ്റുന്ന
    രീതിയിലേക്ക് കൊണ്ട് വന്നത്. ഇനി എത്ര യാത്ര നടത്തിയാലും, കേരളയാത്രയല്ല, ഭാരതയാത്രയല്ല, അഖിലലോകയാത്രയല്ല പരലോകയാത്ര തന്നെ
    നടത്തിയാലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്ക്ക് അദ്ദേഹം ചെയ്ത
    മഹാപാതകങ്ങളില്‍ നിന്നും കൈ കഴുകി രക്ഷപ്പെടാന്‍ സാധ്യമല്ല എന്നത് വസ്തുതാപരമായ
    യാഥാര്ത്യമാണ്.

    ചിലര്‍
    പറയുന്നു, ഞാന്‍ ഒരു
    മനുഷ്യനെ ടാര്ജെറ്റ്‌ ചെയ്തു കൊണ്ടാണ് എഴുതുന്നത് എന്ന്, വസ്തുതകള്‍ പഠിക്കാത്ത നിക്ഷ്പക്ഷരായ
    ചിലര്ക്കെങ്കിലും സ്വാഭാവികമായും അങ്ങിനെ തോന്നിയേക്കാം, ഇതൊരു വ്യക്തി വൈരാഗ്യമാണോ, അല്ലെങ്കില്‍ അയാളുടെ പണത്തിലും
    പ്രതാപത്തിലും അസൂയ മൂത്ത്‌ കൊണ്ട് എന്തെങ്കിലും ഒക്കെ വാരി വലിച്ചെഴുതുകയാണോ
    എന്നും ചിലര്‍ സംശയിച്ചേക്കാം.

    എന്നാല്‍
    നമ്മുടെ നാട്ടില്‍ എന്ത് സേവനമാണ് കാന്തപുരം ചെയ്തിട്ടുള്ളത്? ഐക്യത്തോടെ മുന്നോട്ടു പോയ, ഒരേ വിശ്വാസത്തോടെയും, ആചാരത്തോടെയും, സംസ്കൃതിയോടെയും
    മുന്നോട്ടു പോയ ഒരു സമൂഹത്തില്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി, മദ്രസകള്ക്കു ഇടച്ചുമര് കെട്ടിച്ചു, കേരളത്തില്‍ വളരെ ഭംഗിയായി പ്രവര്ത്തി്ച്ചു
    വരുന്ന അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കാന്‍ പൂര്‍വ്വ സൂരികളായ നമ്മുടെ കഴിഞ്ഞു പോയ
    തലമുറ വഖഫ്‌ ചെയ്തു ഉണ്ടാക്കി എടുത്ത നിരവധി മദ്രസകള്‍ കാന്തപുരത്തിന്റെ ഏക
    കാരണമായി ഇടച്ചുമര് കെട്ടേണ്ടി വന്നു, അത് വഴി
    എത്രയെത്ര മഹല്ലുകളില്‍ പ്രശ്നങ്ങളുണ്ടായി, എത്രയെത്ര
    പള്ളികളും മദ്രസ്സകളും കുരുതിക്കളമായി.

    പാണക്കാട്
    ശിഹാബ്‌ തങ്ങളോടുള്ള വിരോധം കാരണം സ്വയം ഖാളിയായി അവരോധിച്ചു കൊണ്ട് ഒരു റമളാനില്‍
    കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ചെറിയ പെരുന്നാള്‍ മാസം ഉറപ്പിച്ചതിന്റെ പേരില്‍
    നിരവധി വീടുകളില്‍ പോലും പ്രശ്നമുണ്ടായി, എത്രത്തോളമെന്നാല്‍
    ജേഷ്ടനു നോമ്പായിരുന്നെങ്കില്‍ അനുജന് പെരുന്നാളായി, സ്വന്തം മകളെ
    കെട്ടിച്ചയച്ച വീട്ടില്‍ പെരുന്നാളായിട്ട് വീട്ടില്‍ നോമ്പായതിനാല്‍ പുതിയാപ്പിളയെ
    സല്ക്കരിക്കാന്‍ കഴിയാതെ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായവര്‍ എത്രയെത്ര പേരാണ് അന്ന്
    മനസ്സ് കൊണ്ട് കാന്തപുരത്തെ ശപിച്ചത്, എന്നാല്‍
    കാര്യം വളരെ വ്യക്തമായിരുന്നു,
    ഫത്‌ഹുല്‍
    മുഈന്‍ മുതല്‍ ശാഫിഈ മദ്ഹബിലെ സകല ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളും പറഞ്ഞിട്ടുള്ളത്‌: ഖാളിയായി
    തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ താന്‍ ബൈഅത്ത് ചെയ്ത മഹല്ലത്തിന്റെ പുറത്ത്
    വെച്ചെടുക്കുന്ന ഒരു തീരുമാനവും ആ മഹല്ലുകാര്ക്ക് പരിശുദ്ധ ദീനില്‍ സ്വീകാര്യമല്ല
    എന്ന് തന്നെയാണ്. എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അന്ന് ചെറിയ പെരുന്നാള്‍ മാസം
    ഉറപ്പിക്കുന്നതു അബുദാബിയില്‍ വെച്ചായിരുന്നു എന്നത് പച്ചയായ യാഥാര്ത്യമല്ലെ? ശാഫിഈ മദ്ഹബിന്റെ ഫത്‌ഹുല്‍ മുഈന്‍ അടക്കം
    സകല ഗ്രന്ഥങ്ങള്‍ എടുത്ത്‌ പരിശോധിച്ചാലും അദ്ദേഹം ഉറപ്പിച്ച പെരുന്നാള്‍ ശരിയല്ല. അദ്ദേഹം അന്ന്
    മാസം ഉറപ്പിച്ചതിന്റെ പേരില്‍ അന്ന് നോമ്പ് ഒഴിവാക്കി പെരുന്നാള്‍ ആഘോഷിച്ചവര്‍
    ഇന്ന് വരെ ആ നോമ്പ് ഖളാ വീട്ടിയിട്ടുണ്ടോ? അവരോടു ആ
    നോമ്പ് ഖളാ വീട്ടാന്‍ കാന്തപുരം നിര്ദ്ദേശിച്ചിട്ടുണ്ടോ? ഇസ്ലാമിന്റെ പ്രാമാണികമായ ഗ്രന്ഥങ്ങളുടെ
    പ്രാഥമികമായ അഭിപ്രായങ്ങള്ക്ക് വിരുദ്ദമായി നമ്മുടെ നാട്ടില്‍ രണ്ടു പെരുന്നാളും, രണ്ടു നോമ്പും ഉണ്ടാക്കി സമൂഹത്തെ ഈ രീതിയില്‍
    ശിഥിലമാക്കിയത് സാക്ഷാല്‍ കാന്തപുരം തന്നെയല്ലേ.

    അതെ
    കാന്തപുരവും, ഈ
    ചരിത്രമൊന്നും അറിയാത്ത കൂട്ടാളികളായ എസ് എസ് എഫിന്റെ കുട്ടിപറ്റങ്ങളുമാണ്
    സമസ്തക്കെതിരെയും, അതിന്റെ
    മഹാന്മാ്രായ ഉലമാക്കള്ക്കെതിരെയും കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുന്നത്. എത്ര കുടിലമായ
    പ്രവര്ത്താനമാണ് ഇയാളും കൂട്ടാളികളും ചെയ്തു കൊണ്ടിരിക്കുന്നത്, ഇവരാണോ മാനവികത പറയേണ്ടത്? ഇവരാണോ ധര്മ്മം പറയുന്നത്? ഇവരാണോ ദീന്‍ പറയുന്നത്? ഇവരാണോ ഐക്യവും സൌഹൃതവും പറയേണ്ടത്?

    ഞാന്‍ മുന്‍ പരാമര്ശിച്ച
    കാര്യങ്ങള്‍ അല്ലാഹുവിനു വിടണം എന്ന് പറയുന്നവരുണ്ട്, അങ്ങെവിടെയോ The Illustrated Weekly പ്രവാചകനെ കുറിച്ച് കാര്ട്ടൂണ്‍ വരച്ചതിനെ എതിര്ക്കു(മ്പോള്‍ ഇവരൊന്നും ആ ന്യായവാദം ഉന്നയിച്ചിട്ടില്ല. മറ്റു പലതിനെയും കുറിച്ചു പലരും വിമര്ശി്ക്കുന്നുണ്ട്, അതൊന്നും ആര്ക്കും
    അല്ലാഹുവിലേക്ക് വിടാന്‍ താല്പര്യവുമില്ല. പക്ഷെ പ്രതി
    കാന്തപുരമാവുമ്പോള്‍ മാത്രം സംഗതി അല്ലാഹുവിനു വിട്ടോളണം എന്ന് പറയുന്നതില്‍ എന്ത്
    ന്യായമാണുള്ളത്.

    ഒരു വേള മറ്റേതു വിഷയത്തില്‍ നാം പ്രതിശേധിക്കുന്നതിന്റെ പതിന്മടങ്ങ്
    ശക്തിയില്‍ നാം പ്രതിഷേധിക്കേണ്ടത് റസൂലുല്ലായുടെ പുണ്യ മേനിയെ ജഡം എന്ന് വിളിച്ച
    കാന്തപുരത്തെയല്ലേ, തന്റെ കയ്യിലുള്ള മുടിയുടെ ധാദാവിന്റെ കേന്ദ്രത്തിലുള്ള ഒന്നരയും അതിലധികവും
    മീറ്റര്‍ നീളമുള്ള മുടിയെ ന്യായീകരിക്കുവാന്‍, റസൂലുല്ലാന്റെ മുടി, കൊല്ലങ്ങളോളം സമസ്തയുടെ
    നേതാക്കളെ ഒരു മുറിയില്‍ പൂട്ടിയിട്ടാല്‍, അവരുടെ താടിയും മുടിയും
    നഖവും എങ്ങിനെയിരിക്കും അതുപോലെയാണ് ഇതും എന്ന് എഴുതി വെച്ചത് കാന്തപുരം മാനേജിംഗ്
    എഡിറ്റര്‍ ആയിട്ടുള്ള

    പത്രത്തിലല്ലേ…

    ആരെ പറ്റിയാണ്
    ഇതെഴുതിയത്‌, സുന്ദരനും
    സുമുഖനുമായ, കൃത്യമായി മുടി
    വെട്ടിയ, എണ്ണയിട്ട, നഖം വെട്ടിയ, ലോകം കണ്ട
    മനുഷ്യരില്‍ അതിമാനുശനായ സൌന്ദര്യത്തിന്റെ പൂര്ണ്ണ പ്രതീകമായ അശ്രഫുല്‍ വറാ താഹാ
    റസൂലുല്ലാഹി (സ) യെ കുറിച്ച് ആണ് തന്റെ വ്യക്തിപരമായ
    നേട്ടത്തിനു വേണ്ടി ഇത്ര പ്രാകൃതനായി ചിത്രീകരിച്ചിരിക്കുന്നത്.

    ഞാന്‍
    ഉയര്ത്തുന്നത് കേവലം ഒരു വ്യക്തി വിദ്വേഷത്തിന്റെ ഒരു വിഷയമല്ല, ഇത് ഒരു മനുഷ്യനെ ടാര്ഗെറ്റ്‌ ചെയ്തു കൊണ്ട്
    നടത്തുന്ന ലേഖന സമാഹാരവുമല്ല. പരിശുദ്ദ ഇസ്ലാമിന്റെ പോലിമയെ സമൂഹ
    മധ്യത്തില്‍ വികലമാക്കുന്നതിനെതിനെ സമൂഹത്തിനു തുറന്നു കാട്ടുക എന്ന ഒരൊറ്റ
    ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനം മാത്രം.

    പലരും പലരെയും അങ്ങേയറ്റം
    വിമര്ശിക്കും, പരിഹാസത്തിന്റെ പരിതി കടന്നു അങ്ങേയറ്റം കടന്ന പല പോസ്റ്റുകളും ഇവിടെ മാറി
    മാറി പോസ്റ്റിയിട്ടുണ്ട്. അത്തരത്തില്‍ പോസ്റ്റുകള്‍
    ഇടുകയും അവയെ വര്ധിത വീര്യത്തോടെ ആഘോഷിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധ റസൂലിനെ
    ഇത്ര നീജമായി ചിത്രീകരിച്ച ഒരാളെ വിമര്ശിക്കുമ്പോള്‍ മാത്രം നാം
    നിശ്പക്ഷനായിരിക്കണം എന്ന ഗീബല്സി്യന്‍ തന്ത്രമാന് പ്രയോഗിക്കുന്നത്,

    മറിച്ചു അരോപണ വിധേയമായ വസ്തുതകള്‍ ഖണ്ഡിക്കാനുള്ള പ്രമാണം അവരുടെ
    കയ്യിലുണ്ടാവില്ല. ഒന്നുകില്‍ ആരോപണങ്ങള്‍
    നിഷേധിക്കാന്‍ സാധിക്കണം, അതല്ലെങ്കില്‍ അയാളുടെ നിലപാടുകളാണ് ശരി എന്ന് തെളിയിക്കാന്‍ സാധിക്കണം. ഇത് രണ്ടിനും സാധിക്കാതെ വരുമ്പോള്‍ നിഷ്പക്ഷ വാദവുമായി വന്നത് കൊണ്ട്
    കാര്യമില്ല.

    കാന്തപുരം
    കൊണ്ട് വന്ന മുടി… അതിനെ ചിലര്‍ എതിര്ക്കുന്നു, വേറെ ചിലര്‍ അനുകൂലിക്കുന്നു, രണ്ടു വിഭാഗത്തും അവര്ക്ക് ശരിയെന്നു തോന്നുന്നവര്‍
    ഉണ്ട് എന്നത് കൊണ്ട് കൂടുതല്‍ ചിന്തിക്കുന്നില്ല, സ്വയം
    വിലയിരുത്താനുള്ള അറിവും ഇല്ല,
    അതിനാല്‍
    എതിര്ക്കാനോ അംഗീകരിക്കാനോ നില്‍ക്കുന്നില്ല എന്നാണു വാദം, ഇവരോട് ഒന്നേ പറയാനുള്ളൂ… സത്യം
    പഠിക്കാന്‍ തയ്യാറാവണം, അതല്ലാതെ
    സത്യത്തിനു നേരെ മുഖം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല…

    ഉത്തരം
    മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തി പലരും ഇവിടെ പയറ്റി, അവരൊക്കെ
    കാലയവനികക്കുള്ളില്‍ എങ്ങോ മറഞ്ഞു… അത്തരക്കാര്‍ മുന്പും വിഷയവുമായി
    ബന്ധമില്ലാത്ത പോസ്റ്റുകള്‍ കൊണ്ട് വന്നു താറടിക്കാന്‍ നോക്കിയിട്ടുണ്ട്.

    ഇവിടെ രണ്ടു
    പക്ഷമെ ഉള്ളൂ… ഒന്നുകില്‍ ശരിയുടെ പക്ഷം, അതല്ലെങ്കില്‍ മറു പക്ഷം… അതിനിടയില്‍
    നിഷ്പക്ഷം എന്നത് ഒരു പക്ഷമെ അല്ല…

    കാന്തപുരത്തിന്റെ
    വ്യക്തിപരമായ ഒരു പാട് ന്യുനതകള്‍ തെളിവ് സഹിതം എനിക്ക് നിരത്താന്‍ പറ്റും, അവയൊന്നും ഞാനെന്റെ വരികളില്‍ തിരുകാറില്ല, അതെന്റെ രീതിയുമല്ല, മറിച്ചു ഇസ്ലാമിനെ പൊതു മധ്യത്തില്‍
    വികലമാക്കുമ്പോഴും, പരിശുദ്ധ റസൂല്‍
    (സ) യെ നീചമായ രീതിയില്‍ ചിത്രീകരിക്കുമ്പോഴും, കാന്തപുരത്തെ
    ഓര്ത്ത് ‌ നിഷ്പക്ഷത പാലിച്ചു കൊള്ളണമെന്ന വാദം ആര് അംഗീകരിച്ചാലും അതിനു
    കുഴലൂതാന്‍ എനിക്കാവില്ല.

    വെറുതെ ലൈകും, കമന്റും കിട്ടലാണ് എന്റെ താല്പര്യമെങ്കില്‍
    ഇവിടെ പരാമര്ശിച്ച പോലെ തല്-വിഷയങ്ങക്ക് പ്രീതിയുള്ള ഗ്രൂപില്‍ മാത്രം
    പോസ്റ് ചെയ്തു അവരുടെയും ഇവിടെ പോസ്റ്റ്‌ ചെയ്യാതെ ഇവിടുള്ളവരുടെയും മനസ്സില്‍
    നല്ല സ്ഥാനം നേടാമായിരുന്നു,

    പക്ഷെ, അവര്‍ ഉദ്ദേശിക്കുന്ന പോലെ അത്തരം ഗ്രൂപ്‌
    തര്ക്കങ്ങളില്‍ താല്പര്യമില്ല എന്നത് കൊണ്ടും, മറ്റാരുടെയെങ്കിലും
    പ്രീതി സമ്പാധിക്കുന്നതിലും അല്ലാഹുവിന്റെ പ്രീതിയാണ് ഉത്തമം എന്നു കരുതുന്നത്
    കൊണ്ടും കൂടിയാണ് പ്രവാചക നിന്ദയെ മുഖം നോക്കാതെ വിമര്ശികക്കാന്‍ തുനിഞ്ഞത്‌.

    എന്നെ വിമര്ശി്ക്കുന്നത് എന്നെ ഒരിക്കലും വേദനിപ്പിക്കുന്നില്ല, മറിച്ചു അല്ലാഹുവിന്റെ റസൂലിനെ
    നിന്ദിക്കുന്നതും അത്തരക്കാരെ വെള്ള പൂശുന്നത് കാണുമ്പോഴും മാത്രമാണ് വേദന
    തോന്നുന്നത്….

    മനപ്പൂര്വ്വം ഈ
    വിഷയം നീട്ടി കൊണ്ട് പോകണമെന്നും,
    വിവാദങ്ങള്‍
    തുടര്ന്ന് കൊണ്ടേയിരിക്കണം എന്നും ഒട്ടും ആഗ്രഹമില്ല, എങ്കിലും പറയാനുള്ളതു പറയാന്‍ ഒരു മടിയുമില്ല.

    • Shafeekh Thayyur  May 11, 2013 at 4:47 pm

      ശജീര്‍ ഭായ് , ഒന്നുകില്‍ അന്തം വേണം അല്ലെങ്കില്‍ അന്തമില്ല എന്ന അറിവെങ്കിലും വേണം ഇത് രണ്ടും ഇല്ലാതെ കുറെ വാചക കസര്‍ത്തുകള്‍ കൊണ്ട് ഒരു കാര്യവും ഇല്ല ……. നിങ്ങള്‍ എസ് കെ കാരന്‍ ആവട്ടെ മറ്റു സുന്നിയല്ലാത്ത പ്രസ്ഥാനക്കാരനോ ആരോ ആവട്ടെ , നിങ്ങള്‍ വളരെ നികൃഷ്ടമായ ഭാഷയില്‍ കാന്തപുരത്തെ കൊത്തിവലിക്കാന്‍ മാത്രം ആ ലേഖനത്തില്‍ എന്താണ് നിങ്ങളെ ചോടിപ്പിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല , കാന്തപുരത്തെ ആധരിക്കണോ അല്ല ആരാധിക്കണോ എന്നുള്ളത് ഞങ്ങള്‍ സുന്നികള്‍ തീരുമാനിച്ച് കൊള്ളാം അതിന് ഒരു മുറി മൊല്ല മാരുടെയും ഔധര്യമോ ഫതവയോ ഞങ്ങള്‍ക്ക് വേണ്ട , നിങ്ങള്‍ മുകളില്‍ കാട്ടിക്കൂട്ടിയ വ്ഗ്വാതങ്ങള്‍ നിങ്ങളുടെ അസുഗം പിടിപെട്ട മനസ്സിനെ സൂചിപ്പിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു, വാഹബിസത്തിന്റെ അമ്മിക്ക് ചുവട്ടില്‍ വച്ച വാല് കാന്തപുരത്തെ രണ്ട് തെറിപരഞ്ഞാല്‍ തിരികെ കിട്ടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ആദ്യം അത്തരം കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാകിയിട്ട് വായോ എന്നിട്ട് കയറാം കാന്തപുരത്തിന് നേരെ ……… എസ് എസ് എഫ് നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നതും അത് പൊതു ജനം ശ്രദ്ധിക്കുന്നതും നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് എന്ന് നിങ്ങളുടെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും , സൗകര്യം കിട്ടുമ്പോള്‍ ഒറ്റക്കിരുന്ന് ഒന്ന് ആലോചിക്കൂ അപ്പോള്‍ മനസ്സിലാകും വാലും തലയും തമ്മിലുള്ള വ്യത്യാസം

      • shajeer  May 12, 2013 at 11:55 am

        ഒന്നുകില്‍ അന്തം വേണം അല്ലെങ്കില്‍ അന്തമില്ല എന്ന അറിവെങ്കിലും വേണം ഇത് രണ്ടും ഇല്ലാതെ കുറെ വാചക കസര്‍ത്തുകള്‍ കൊണ്ട് ഒരു കാര്യവും ഇല്ല എന്ന് തന്നെയാണ് മുസ്ലിം കൈരളി അന്തം കമ്മികളായ മണ്ണ് തീനികളോട് വിളിച്ചു പറയുന്നത്..30 വര്ഷം പിന്നില്‍ നിന്ന് ഇന്ന് വരെ ഉള്ള അയാളുടെ ചെയ്തികള്‍ നിങ്ങള്ക്ക് അടിസ്ഥാന രഹിതം ആയിരിക്കാം..കാരണം കള്ളന് കഞ്ഞി വെക്കുന്നവന്‍ മോശക്കാരന്‍ ആകരുതല്ലോ..അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിമര്‍ശങ്ങളും എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുക തന്നെയാണ് മുപ്പതു വര്‍ഷത്തില്‍ ഏറെയായി നിങ്ങളുടെ ബ്ലേഡ് മൊല്ല നടത്തുന്നതും…വാഹബിസത്തിന്റെ അമ്മിക്ക് ചുവട്ടില്‍ വച്ച വാല് തിരിചെടുതോ എന്ന് തന്നെയാണ് ഞങ്ങള്‍ക്ക് അറിയേണ്ടതും..(ലിങ്ക്)..തെറി പറയലും പണ്ഡിതന്മാരെ പരിഹസിക്കളും ദിനച്ചര്യയാക്കി വെച്ച നിങ്ങള്‍ അത് മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കാന്‍ മ്ടുക്കന്മാര്‍ ആണെന്ന് ഏവര്ര്‍ക്കും അറിയാം 40 ഞാനൂലുകള്‍ തല പോയ തെങ്ങിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ലോകം കീഴ്മേല്‍ മറിഞ്ഞലോ എന്നൊരു പേടി..അതാണ്‌ ‘പേടിച്ചു വിറച്ചു ‘ വരികള്‍ ഉണ്ടാക്കിയത്… വേശ്യയുടെ ചാരിത്ര്യ പ്രസ്ന്ഗം കേള്‍ക്കുമ്പോള്‍ സാദാരണ ജനങള്‍ക്ക് ഉണ്ടാകുന്നതെ എന്നിലും ഉണ്ടായുള്ളൂ.. പിന്നീട് കേള്‍ക്കേണ്ടി വരുന്ന വളിച്ച പുളിച്ച വാക്കുകള്‍ തന്നെയാണ് ഞാന്‍ കെട് കൊണ്ടിരിക്കുന്നത്..ഞാന്‍ മുകളില്‍ പേസ്റ്റ് ചെയ്ത ഹദീസ്‌ സൗകര്യം കിട്ടുമ്പോള്‍ ഒറ്റക്കിരുന്ന് വയ്ച്ചു ആലോചിക്കൂ അപ്പോള്‍ മനസ്സിലാകും യഥാര്‍ത്ഥ ഇസ്ലാമും വ്യാജ ഉലമയും തമ്മിലുള്ള വ്യത്യാസം https://www.google.com.sa/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&ved=0CDAQFjAA&url=http%3A%2F%2Fmyskssf.blogspot.com%2F2011%2F06%2Fblog-post_28.html&ei=bn-PUYapCsXNtQbpuYCgDA&usg=AFQjCNGGIFVfwEGBG1MxjfOWg_-mql79Yw

        • പ്രചാരകൻ  May 13, 2013 at 4:37 am

          സഹതാപമുണ്ട് സഹോദരാ.. അല്ലാഹു നല്ല ബുദ്ധി നൽകട്ടെ.

          • shajeer  May 13, 2013 at 4:47 am

            ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തി പലരും ഇവിടെ പയറ്റി, അവരൊക്കെ കാലയവനികക്കുള്ളില്‍ എങ്ങോ മറഞ്ഞു… അത്തരക്കാര്‍ മുന്പും വിഷയവുമായി ബന്ധമില്ലാത്ത
            പോസ്റ്റുകള്‍ കൊണ്ട് വന്നു താറടിക്കാന്‍ നോക്കിയിട്ടുണ്ട്.

            ഇവിടെ രണ്ടു പക്ഷമെ ഉള്ളൂ… ഒന്നുകില്‍ ശരിയുടെ പക്ഷം, അതല്ലെങ്കില്‍ മറു പക്ഷം… അതിനിടയില്‍ നിഷ്പക്ഷം എന്നത് ഒരു പക്ഷമെ അല്ല…വെറുതെ ലൈകും, കമന്റും കിട്ടലാണ് എന്റെ താല്പര്യമെങ്കില്‍ ഇവിടെ പരാമര്ശിച്ച പോലെ തല്-വിഷയങ്ങക്ക് പ്രീതിയുള്ള ഗ്രൂപില്‍ മാത്രം പോസ്റ്
            ചെയ്തു അവരുടെയും ഇവിടെ പോസ്റ്റ്‌ ചെയ്യാതെ ഇവിടുള്ളവരുടെയും മനസ്സില്‍ നല്ല
            സ്ഥാനം നേടാമായിരുന്നു,
            പക്ഷെ, അവര്‍ ഉദ്ദേശിക്കുന്ന പോലെ അത്തരം ഗ്രൂപ്‌ തര്ക്കങ്ങളില്‍ താല്പര്യമില്ല
            എന്നത് കൊണ്ടും, മറ്റാരുടെയെങ്കിലും പ്രീതി സമ്പാധിക്കുന്നതിലും
            അല്ലാഹുവിന്റെ പ്രീതിയാണ് ഉത്തമം എന്നു കരുതുന്നത് കൊണ്ടും കൂടിയാണ് പ്രവാചക
            നിന്ദയെ മുഖം നോക്കാതെ വിമര്ശികക്കാന്‍ തുനിഞ്ഞത്‌.

          • JC  June 5, 2013 at 8:14 pm

            INSHA ALLAH, COMING DAYS WE CAN SEE, ALL PEOPLE WILL TELL SAJEER’S MOTHER WAS FAKE.

          • SHAJEER  June 28, 2013 at 11:17 am

            വ്യാജ പണ്ഡിതന്‍
            വ്യാജ കരാമത്
            വ്യാജ സമസ്ത
            വ്യാജ വിദ്യാഭ്യാസ ബോര്‍ഡ്
            വ്യാജ മദ്രസ്സ പുസ്തകം
            വ്യാജ മുടി
            വ്യാജ പിരിവു
            വ്യാജ സനാദ്
            വ്യാജ ഷെയ്ഖ്‌
            വ്യാജ ബാലന്‍
            വ്യാജ JC
            അപ്പോള്‍ JC ….വ്യാജം തന്നെ ഉറപ്പു….

          • shajeer  May 19, 2013 at 6:24 am

            സഹതാപമുണ്ട് സഹോദരാ.. അല്ലാഹു നല്ല ബുദ്ധി നൽകട്ടെ.

        • Shafeekh Thayyur  May 19, 2013 at 6:11 am

          നിങ്ങള്‍ മുകളില്‍ കൊടുത്ത ഹദീസ് എന്നേക്കാള്‍ നിങ്ങള്‍ക്കാവും ഉപകരിക്കുക്ക എന്ന് ഞാന്‍ മനസ്സിലാക്കുന്നു , അത് കൊണ്ട് ഒറ്റയ്ക്കാവുമ്പോള്‍ താങ്കള്‍ തന്നെ അതങ്ങ് നോക്കിയാല്‍ മനസ്സിലായിക്കോളും

          • shajeer  May 19, 2013 at 6:25 am

            നിങ്ങള്‍ മുകളില്‍ കൊടുത്ത ഹദീസ് നിങ്ങള്‍ക്കാവും ഉപകരിക്കുക്ക എന്ന് ഞാന്‍ മനസ്സിലാക്കുന്നു , അത് കൊണ്ട് ഒറ്റയ്ക്കാവുമ്പോള്‍ താങ്കള്‍ തന്നെ അതങ്ങ് നോക്കിയാല്‍ മനസ്സിലായിക്കോളും

    • പ്രചാരകൻ  May 13, 2013 at 4:36 am

      വിവരമില്ല എന്ന വിവരം ഇല്ലായ്കയും അന്തമായ അസൂയയും കൊണ്ട് ശജീറിനെ പോലെയുള്ളവർക്ക് കണ്ണും കൽബും മരവിച്ചിരിക്കുന്നു.

      • shajeer  May 13, 2013 at 4:46 am

        “കഴുത കാമം കരഞ്ഞു തീര്‍ക്കും മുടിക്കുട്ടികള്‍ അസൂയയെന്നു പറഞ്ഞു തീര്‍ക്കും”

    • shajeer  May 11, 2013 at 8:50 am

      മര്‍കസില്‍ ഉം കശ്രജിയുടെ അടുത്തും ഉള്ള മുടികളുടെ അവകാശി ആരാണോ, അവരാണ് നിങ്ങളുടെ അന്ത്യ പ്രവാചകന്‍ എന്ന്..താങ്കള്‍ക്കു ഉറപ്പിച്ചു പറയാന്‍ സാധിക്കുമോ ..?

    • shajeer  May 12, 2013 at 12:14 pm

      മുടിയും പൊടിയും ഇല്ലാതെ കേട്ട് നോക്കുക…നിഷ്പക്ഷമായി..https://www.facebook.com/photo.php?v=455628951191679

  3. Anwar P  May 11, 2013 at 7:47 pm

    രിസാല ലക്കം 1037-ല്‍ നുഐമാന്‍ എഴുതിയ ലേഖനം വായിച്ചു. മതത്തിനകത്തേക്കും പുറത്തേക്കുമുള്ള രണ്ടു സംഘടനകളുടെ ഗതിവേഗങ്ങളെ താരതമ്യപ്പെടുത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയം തന്നെ.
    ലേഖനം വായിച്ചപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. അതതു സംഘടനകള്‍ അവയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ സ്വയം തന്നെ വിലയിരുത്തണമെന്നു സൂചിപ്പിക്കുന്നുണ്ട് ലേഖകന്‍. രണ്ടു സംഘടനകളെയും വിലയിരുത്തുകയാണെങ്കില്‍ രണ്ടിലും ഏറെ ശരിയുണ്ടെന്നു മനസ്സിലാകും. ഒന്നാമത് അറിവ് / വിജ്ഞാനം എന്ന ഒരു ഘടകമാണ് എല്ലാത്തിനേയും മുന്നോട്ട് നയിക്കുന്നത്. അങ്ങനെ വരുമ്പോള്‍ രണ്ടു സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളുടെ അവരുടെ താത്പര്യത്തിലൂന്നിയ അറിവിനെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോയത്.
    മുസ്ലിം ഉമ്മത്തിന്റെ അല്‍പകാല അധ:പതനത്തിന് കാരണം ഒരു പക്ഷേ അറിവിനെ ആത്മീയമെന്നും ഭൗതികമെന്നും വേര്‍ത്തിരിച്ച് കണ്ടതായിരിക്കണം. അറിവെല്ലാം അല്ലാഹുവിനെ അറിയാനുള്ളതാണല്ലോ… അങ്ങനെ വരുമ്പോല്‍ രണ്ടു സംഘടനകള്‍ക്കും ചില ധാരണാപിശകുകള്‍ വന്നിട്ടുണ്ടെന്നു ഗണിക്കാം.
    സുന്നികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കെതിരെയുള്ള പലരുടെയും പരിഹാസത്തില്‍ നിന്ന് പതുക്കെ മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ ഇംഗ്ലീഷ് വിരോധികളാണെന്നും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ പെട്ടന്ന് കെട്ടിച്ചയക്കുന്നവരാണെന്നും സാമൂഹ്യരാഷ്ട്രീയ സേവനരംഗങ്ങളില്‍ ഇവര്‍ എല്ലാത്തിനും ഹറാം കല്‍പിച്ചവരാണെന്നുമുള്ള ധാരണകള്‍. മുസ്ലിംകളില്‍ ഏറ്റവും കൂടുതല്‍ സുന്നികളെന്നിരിക്കെ തന്നെ ഗുണവും ദോഷവും എടുത്തു പ്രയോഗിക്കാവുന്ന കൂട്ടരായി മറ്റുള്ളവര്‍ കണ്ടു. ദോഷമാണല്ലോ എപ്പോഴും കൂടുതല്‍ പറയുക.
    രിസാലയില്‍ തന്നെ നുഐമാന്‍ കോഴിക്കോട് നടന്ന കൊര്‍ദോവ ഇസ്ലാമിക് ബുക്ക് ഫെയറിനെയും അനുബന്ധ പരിപാടികളെയും വിലയിരുത്തിയ ഒരു ലേഖനത്തില്‍ മുസ്ലിം സംഘടനകളുടെ ഐക്യത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ച് സൂചിപ്പിച്ചു. എന്നാല്‍ ലേഖകന് ‘മുസ്ലിംകളെ അഭിമുഖീകരിച്ച് പ്രസ്ഥാനം’ എന്നു പറയുമ്പോള്‍ അതില്‍ എസ്.എസ്.എഫ് മാത്രമേ വരുന്നുള്ളൂ… സമാന്തര സംഘടനയായ എസ്.കെ.എസ്.എസ്.എഫോ വന്നില്ല. സുന്നികള്‍ എ.പിയെന്നും ഇ.കെയെന്നും വിഭജിച്ചല്ലായിരുന്നുവെങ്കില്‍ എന്നു പലവട്ടം ആശിച്ചുപോയിട്ടുണ്ട്. ഖുര്‍ആനിലും സുന്നത്തിലൂം ഊന്നി നിന്ന് വിജ്ഞാനത്തിന്റെ സകല മേഖലകളെയും കൈകാര്യം ചെയ്യുന്ന ബുദ്ധിമാന്‍മാരായ മുതഅല്ലിമുകളും പണ്ഡിതന്‍മാരും ഇരുസംഘടനകളിലുമുണ്ടായിട്ടും ആത്മീയാശയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത ഇവര്‍ക്ക് ഒരുമിച്ചു ചേരാന്‍ എന്തേ ഇത്ര പ്രയാസം എന്ന സംശയം കൂടി ഉന്നയിക്കട്ടെ. പ്രത്യേകിച്ചും ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇസ്ലാം സ്വീകരിച്ചു വരുന്നവരുടെ കാലഘട്ടത്തില്‍.
    കഴിഞ്ഞ ഒരു തലമുറക്ക് തെറ്റിയ അബദ്ധമാണ് എ.പി, ഇ.കെ എന്ന രണ്ടു ഇനീഷ്യലുകളുടെ പേരിലുള്ള വിഭജനം. പുതിയ തലമുറ അത് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യമെന്താണ്? പലപ്പോഴും ഇത്തരം തര്‍ക്കവിഷയങ്ങളിലുള്ള സംഘടനാപ്രവര്‍ത്തകരുടെ ഔത്സുക്യം കാണുമ്പോള്‍ സഹതാപമാണ് തോന്നുക. മാത്രമല്ല നല്ല വിജ്ഞാനങ്ങള്‍ കീഴടക്കാന്‍ ഒരുപാട് ബാക്കിയുണ്ടെന്നിരിക്കേ ഇത്തരം തര്‍ക്കങ്ങള്‍ ഈ ചെറുപ്പക്കാരുടെ ആത്മീയസഞ്ചാരത്തിന് വിഘാതമായിട്ടാണ് നില്‍ക്കുന്നത്.
    സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളോട് വിലയിരുത്തി നുഐമാന്‍ എഴുതുമ്പോള്‍ എസ്.എസ്.ഫിനും ആ ഒരു പ്രസരണമുണ്ടായിരുന്നില്ലേ എന്നും കൂടി സംശയിച്ചോട്ടെ. സാമൂഹ്യ സമരത്തിന്റെ മേഖലകളില്‍ ഇടതുപക്ഷത്തെ വേറൊരു തരത്തില്‍ അനുകരിക്കുകയായിരുന്നു രണ്ടു സംഘടനകളും. രണ്ടിന്റെയും വിപ്ലവഗാനങ്ങള്‍ക്ക് ഇടതുപക്ഷത്തിന്റെ ഈണമാണുള്ളത്. പക്ഷേ, കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്ന അസ്വാരസ്യങ്ങളില്‍ മനം നൊന്ത ഒട്ടുമിക്ക ബുദ്ധിജീവികള്‍ ഇടതുപക്ഷം വിട്ട് സ്വതന്ത്ര എന്‍.ജി.ഒകളുടെ ഭാഗമായത് പക്ഷേ രണ്ടു മുസ്ലിം സംഘടനകളും അറിഞ്ഞില്ല.
    എസ്.എസ്.എഫിനെ വിലയിരുത്താന്‍ മുഖപത്രമായ രിസാല ഒരു കണ്ണാടിയാണ്. മാതൃസംഘടനയുടെ രാഷ്ട്രീയ വീക്ഷണത്തെ അത് നന്നായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഏറെക്കാലം ഇടതുപക്ഷത്തോട് ചാഞ്ഞുനിന്ന രിസാലാ പേജുകള്‍ പതുക്കെ വലതുപക്ഷത്തെ പരിഭവപ്പെടുത്താതെയും മുഖ്യധാരാഇടതുപക്ഷത്തിന്റെ അമീബാവസ്ഥയില്‍ ന്യൂട്രലായും തുടരുകയുമായിരുന്നു.
    എന്നാലും സുന്നികള്‍ക്ക് (എ.പിയൈന്നോ ഇ.കെയെന്നോ വിഭജിക്കാതെ പറയട്ടെ) ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. മടിയില്‍ നിന്നും ആലസ്യത്തില്‍ നിന്നും സടകുടഞ്ഞെണീറ്റ് വിജ്ഞാനത്തിന്റെ തിളങ്ങുന്ന ചക്രവാളത്തിലേക്ക് പഥം വെട്ടേണ്ടതുണ്ട്. നുഐമാനും രിസാലക്കും നന്ദി

    • Abdulla  May 12, 2013 at 7:28 am

      അതി മനോഹരമായ വിമര്‍ശനം. താങ്കള്‍ക്ക് അഭിനന്ദനം !!! എപി ഈകെ വിഭജനം കണക്ക് കൂട്ടി രൂപ പ്പെടുത്തിയതല്ല. ചരിത്ര ത്തിന്റെ അനിവാര്യതയിലെ, അവിചാരിതമായി ഉടലെടുത്തതാണ് വിഭചനം. അത് ആദര്‍ശത്തിനും ആദര്‍ശ സംരക്ഷണത്തിനുമായത് കൊണ്ട് പുതിയ തലമുറക്കും അതേറ്റെടുക്കേണ്ടി വന്നു. എങ്കിലും സംഘടനാ ലയനമല്ലാത്ത ഐക്യത്തിന്റെ സര്‍വ വാതായാനങ്ങളും ഇവിടെ തുറന്നിട്ടിണ്ട് . പരസ്പരം പാര പനിയതെയും സഹകരിച്ചുമുള്ള ഒരു മത്സരം വിഭചനം ആയാലും ആത്യന്തികമായി സാമൂഹ്യ നന്മയാണ് വരുത്തുക. ഈ കമന്റ്സ് ത്രെഡില്‍ തന്നെ കാണാം എസ് എകെ എസ് എഫ് എന്ന മത സംഘടനയുടെ നിലപാടുകളെയും പ്രവര്‍ത്തന രീതിയെയും പ്രതിനിധീകരിക്കുന്ന എഴുത്ത്. ഇനി ആരെങ്കിലും നിര്‍മ്മാണാത്മകമായി ചിന്തിക്കുന്നവര്‍ അതിലെ അണികളിലോ നേതൃത്വത്തിലോ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് വോയിസ്‌ തീരെ ഇല്ല എന്ന് മാത്രമല്ല സംഘടനാ പരമായി അടിച്ചമര്‍ത്തപ്പെട്ടവരാണ് അവര്‍….’; എപി വിഭാകത്തോട് അസൂയയില്‍ ചാലിച്ച തെറി വിളി നടത്തിയില്ലെങ്കില്‍ സംഘടനയില്‍ ഉയര്‍ച്ചയില്ല എന്ന ഒരു അലിഖ നിയമം അതില്‍ ഉള്ളതായി അവരെ നിരീക്ഷിക്കുന്ന ഏതു സാമൂഹ്യ നിരീക്ഷകനും പെട്ടന്നു ബോധ്യം വരും. എന്നാല്‍ ഇവിടെ എസ് എസ് എഫ് പ്രതിനിധീകരിക്കുന്ന നേത്രത്വത്തില്‍ അങ്ങിനെ ഒരു നിലപാട് തിരിച്ചുണ്ടോ എന്നും പരിശോധിക്കുക. അതില്ല എന്ന് മാത്രമല്ല , മറ്റു സംഘടനകളെ പ്രതിപക്ഷ ബഹുമാനില്ലാതെ അഭിമുഖീകരിക്കുന്ന ആളുകള്‍ക്ക് സംഘടനാ വിലക്ക് കൂടി ഉള്ള ഒരു നയ തന്ത്ര ചാരുത ഇവിടെ നിങ്ങള്ക്ക് ദര്‍ശിക്കാം.
      പിന്നെ എസ് എസ് എഫ് സോളിഡാരിറ്റിയെപ്പോലെ മത നിരാസത്തിലൂടെയോ അല്ലെങ്കില്‍ മതത്തെ അതിന്റെ അടിസ്ഥാന ഘടനകളില്‍ നിന്നും പുനര്‍ നിര്‍വചിച്ചോ അല്ല പൊതു പ്രശ്നങ്ങളില്‍ ഇട പെടുന്നത്. മതത്തിന്റെ അടിസ്ഥാന ശിലകളെ അതെ പടി നില നിര്‍ത്തി കൊണ്ട് മാത്രമാണ് ഇടതു പക്ഷത്തിന് ഉണ്ടെന്നു വിചാരിക്കുന്ന വല്ല നന്മകകളോടും എസ് എസ് എഫ് സമരസപ്പെടുന്നത്.

  4. salimhamza  October 8, 2013 at 2:02 pm

    കുറച്ചു കാലം മുന്‍പ്‌ വരെ ഇതേ എസ എസ എഫുകാര്‍ ഇറക്കിയുരുന്ന മിക്ക പ്രസിദ്ധീകരണങ്ങളിലെ മുഖ്യ ചര്‍ച്ച എന്തായിരുന്നു എന്ന് ഒന്ന് പരതാമോ ? സാമൂഹ്യ വിഷയങ്ങള്‍ എന്നുമുതലാണ് രിസാലയില്‍ പേജു നിറക്കാന്‍ തുടങ്ങിയത ? ഈ ചിന്തയും വായനയും അണികളില്‍ ഗുണപരമായ എന്ത് മാറ്റമാണ് വരുത്താന്‍ സാധിക്കുന്നത് ? ഏട്ടിലെ പശു പുല്ലു തിന്നാറില്ല .. രിസാലയിലെ വാചക കസര്‍ത്ത് തലേകെട്ടു കേട്ട് കെട്ടി അന്തമായി അനുകരിക്കുന്ന സാധാ എസ എസ എഫ്ഫുകാര്‍ക്ക് ഇനി എന്ന് തിരിയും ?

You must be logged in to post a comment Login