ജമാഅത്തെ ഇസ്ലാമി ;മതേതരത്വത്തിന്‍റെ ഉറുക്കുകെട്ടി ജീവിക്കുന്ന ഫാഷിസം

ജമാഅത്തെ ഇസ്ലാമി  ;മതേതരത്വത്തിന്‍റെ ഉറുക്കുകെട്ടി  ജീവിക്കുന്ന ഫാഷിസം

എന്‍റെ ചെറുപ്പകാലത്ത്, 1012 വയസ്സിനിടെ ഒരു അമ്മാവന്‍റെ വീട്ടില്‍ താമസിക്കാനിടയായി (ഊരും പേരും പറയുന്നില്ല). മാമയെ ഞാന്‍ വല്ല്യക്ക എന്നാണു വിളിക്കുക. ഇക്കാക്കയുടെ തൊഴില്‍ ഉറുക്കെഴുത്താണ്! അല്‍പം വ്യൈവും കാണും (യൂനാനിയാണെന്ന് തോന്നുന്നു). വീട്ടില്‍ പകലന്തിയോളം വലിയ തിരക്കാണ്. ഏതോ രോഗബാധയെത്തുടര്‍ന്ന് വല്ല്യക്കയുടെ കൈവിരലുകള്‍ക്ക് സ്വാധീനമില്ലാതായി. വല്ല്യക്കയുടെ നിര്‍ദ്ദേശപ്രകാരം ചെറിയ മാമനാണ് ഉറുക്ക് എഴുതിത്തയ്യാറാക്കുക. ഉറുക്ക് നിര്‍മാണത്തില്‍ എനിക്കും ഒരു സൈഡ്ജോലിയുണ്ട്. ചെറിയമ്മാമന്‍ എഴുതിയ ഉറുക്ക് ഭംഗിയായി മടക്കി നേരിയ നൂല് കൊണ്ട് കെട്ടുക! (ഈ കലയില്‍ ക്രമേണ എനിക്ക് കൈത്തഴക്കം സിദ്ധിച്ചുവെന്നത് മറച്ചുവെക്കുന്നില്ല). ആയിടെ, കേസുനടത്തിപ്പുമായി ചെറിയമ്മാമന് പലപ്പോഴും കോടതിയിലും മറ്റും കയറിയിറങ്ങേണ്ടതായി വന്നു. ചെറിയമ്മാമന്‍ വീട്ടില്‍ ഇല്ലാതിരിക്കുന്പോഴും ആളുകള്‍ ആവശ്യങ്ങളുമായി വന്നു കൊണ്ടിരുന്നു. വല്ല്യക്ക എന്നെ അടുത്തുവിളിച്ച് സാവധാനത്തില്‍ പറയും അബ്ദുല്ലാ, കുറച്ച് ഉറുക്കെഴുതിക്കൊണ്ടുവാ. ഉറുക്കിന്‍റെ ഉള്ളടക്കത്തെപ്പറ്റി ഒരു ചുക്കും എനിക്കറിയില്ല. എങ്കിലും കണ്ടാല്‍ ഉറുക്കാണെന്ന് ആര്‍ക്കും തോന്നുംവിധം ഉറുക്കെഴുതാന്‍ അറിയും. അങ്ങനെ പതിനൊന്നാം വയസ്സില്‍ ഞാന്‍ ചെറിയൊരു ഉറുക്കെഴുത്ത് തൊഴിലാളിയായി. ചതുരത്തില്‍ കള്ളികള്‍ വരച്ച് ഓരോ കള്ളിയിലും അറബി അക്കങ്ങളും അക്ഷരങ്ങളും ഇടവിട്ട് കുറിച്ച് കഴിയുന്പോള്‍ ലക്ഷണമൊത്ത ഒന്നാംതരം ഉറുക്കുകള്‍ പിറന്നു വീഴുകയായി. അങ്ങനെ ഞാന്‍ പടച്ചുവിട്ട കിടുകിടിലന്‍ ഉറുക്കുകള്‍ എന്തെല്ലാം ഹലാക്കുകളും ധമാക്കകളുമാണ് സൃഷ്ടിച്ചു വിട്ടിരിക്കുക എന്നോര്‍ക്കുന്പോഴെല്ലാം ചിരിയും പേടിയും ഒന്നിച്ചാണു വരിക!. (പ്രബോധനം 2014 മാര്‍ച്ച് 14)

പത്തുപന്ത്രണ്ടു വയസ്സായിരിക്കാം അന്ന് മൗലവിക്ക്. പക്ഷേ, ഹലാക്ക് പിടിച്ച മനുഷ്യനാവാന്‍ നിയോഗമുള്ളവര്‍ ചെറുപ്പകാലത്തേ അതിന്‍റെ ലക്ഷണം കാട്ടിയിട്ടുണ്ട്. അതുകണ്ടിട്ടാണ് വലിയ മനുഷ്യര്‍ അവരെക്കുറിച്ച് പ്രവചിക്കുന്നത്.
ചൊട്ടയിലെ ശീലം ചുടലവരെയന്നല്ലേ?. ടി കെ അബ്ദുല്ല മൗലവി പിന്നെയും കിടുകിടിലന്‍ തരികിടകളുമായി മുന്നോട്ടു പോയി. വാഴക്കാട് ദാറുല്‍ഉലൂമിലും പുളിക്കല്‍ മദീനത്തുല്‍ഉലൂമിലും കാസര്‍കോഡ് ആലിയ അറബിക് കോളജിലും പഠിച്ച അബ്ദുല്ല മൗലവിയെ ഗുരുനാഥന്മാരായ കെ സി അബ്ദുല്ല മൗലവിയും എം സി സി അബ്ദുറഹ്മാന്‍ മൗലവിയും മറ്റും ചേര്‍ന്ന് ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ തൊഴിലാളിയാക്കി. വിദ്യാര്‍ത്ഥികാലത്തു തന്നെ മൗദൂദിയില്‍ ആകൃഷ്ടനായ ടി കെ, മൗദൂദിയുടെ മതരാഷ്ട്രവാദത്തിന്‍റെ ഏജന്‍റായി വര്‍ത്തിച്ചു. ഇസ്ലാമിനെ ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ നാലു കള്ളികളാക്കി ഉള്ളടക്കമെന്തായിരിക്കണമെന്നറിയാതെ, ഖുര്‍ആനും ഹദീസും ഇജ്തിഹാദുമെന്ന പേരില്‍ കുറേ അറബിഅക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്ത് മൗദൂദി ചുരുട്ടിയുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയെന്ന ഉറുക്ക് ഭംഗിയായി മടക്കിക്കഴിഞ്ഞു. ജീവിക്കണമല്ലോ. എങ്ങനെയെങ്കിലും ഉറുക്കുണ്ടാക്കുന്നയാളല്ല മൗലവി. ആ കലയില്‍ ടികെ നേടിയ കൈത്തഴക്കം പ്രസിദ്ധമാണ്. ഈ ഉറുക്ക് ഏറ്റുവാങ്ങിയ ആളുകള്‍ക്ക് പിന്നെയെന്തെല്ലാം ഹലാക്കുകളും ധമാക്കകളുമാണ് സംഭവിച്ചിട്ടുള്ളതെന്ന് മൗദൂദീമൗലവിമാര്‍ക്ക് ഒരെത്തും പിടിയുമില്ല. അവര്‍ ഉറുക്കങ്ങനെ എഴുതിക്കൂട്ടുന്നു. നിരപരാധികളായ ചെറുപ്പക്കാര്‍ ഇന്ത്യാരാജ്യത്തെ ജയിലുകളില്‍ നാളെണ്ണി ഉരുകിത്തീരുന്നു. കാര്യമറിയാതെ ഒരുകൂട്ടം ആത്മീയക്കച്ചവടക്കാര്‍ കുത്തിയിരുന്നുണ്ടാക്കിയ ഉറുക്കുകെട്ടുകളുടെ ഗതികേട് പേറുന്ന ഹതഭാഗ്യരാണവര്‍. മൗദൂദിസത്തിന്‍റെ, ഭാവിയിലേക്കുള്ള വിശുദ്ധശേഷിപ്പുകള്‍!.
മുസ്ലിം ഖലീഫയില്ലാത്തിടത്ത് ചത്തും കൊന്നുമാണ് ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതെന്ന് വിശ്വസിക്കുന്നവരാണ് മൗദൂദികള്‍. സാമിരിയുടെ പശുക്കുട്ടിയേക്കാള്‍ ഭീകരമാണവര്‍ക്ക് ജനാധിപത്യം. അല്ലാഹുവിന്‍റെ ഭരണത്തില്‍ കീഴിലല്ലാത്തതിനാല്‍ മൗദൂദികള്‍ ഇന്ത്യാരാജ്യത്ത് മുള്ളിമ്മേല്‍ നില്‍ക്കുന്നത് പോലെയാണ് കഴിയുന്നത്. ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്പ വീടാണവര്‍ക്ക് ഇന്ത്യ. ആശയറ്റ മനുഷ്യരായാണ് അവര്‍ ഇന്ത്യയില്‍ ജീവിക്കുന്നത്. എന്നെങ്കിലും മൗദൂദിയുടെ സങ്കല്‍പത്തിലുള്ള രാജ്യം വരാതിരിക്കില്ല എന്നാണ് വിശ്വാസം. അതുവരെ തലയില്‍ മുണ്ടിട്ട് കഴിയണം. ശ്രീജയെയും പ്രിയയെയും മുന്നില്‍ നിര്‍ത്തി തല്‍ക്കാലം മുഖം മറച്ചു പിടിച്ചു കഴിയുകയാണ്. നിയമ നിര്‍മ്മാണം മൗദൂദികള്‍ക്കേ പറ്റൂ. അതിനാല്‍ ഇപ്പോഴുള്ള ഈ എംഎല്‍എമാരും എംപിമാരുമൊക്കെ വെറും വഴിമുടക്കികള്‍. പാര്‍ലമെന്‍റും കോടതികളും അവരുടെ ക്ഷേത്രങ്ങളുയര്‍ന്നുവരേണ്ട സ്ഥാനത്തു വന്നിട്ടുള്ള വ്യാജമഠങ്ങള്‍. ഈ വഴിമുടക്കി ബിംബങ്ങളെയും അവരെ അനുസരിച്ചു കൂടുന്ന വ്യാജ പൂജകരെയും മൗദൂദികള്‍ താഗൂത്തികള്‍ എന്നു വിളിക്കും. എന്നുവെച്ച് താഗൂത്തീ സ്ഥാനങ്ങള്‍ വെറുതെയാര്‍ക്കെങ്കിലും അലയാന്‍ അവര്‍ വിട്ടുകൊടുക്കില്ല. തല്‍ക്കാലം താഗൂത്തീ സ്ഥാനങ്ങളിലേക്ക് മത്സരിച്ചും നല്ല താഗൂത്തിയായും ഇരിക്കുക. അവസരം വരുന്പോള്‍ നിലവിലെ കണ്ടുകൂടാത്ത താഗൂത്തികളുടെ നടുപ്പുറത്ത് നല്ലോണം പെരുമാറി അവരെ തുരത്തുക. ഇതോടെ മൗദൂദീരാജ്യം പൂവണിഞ്ഞു. അങ്ങനെയൊന്നു വന്നാല്‍ ബംഗ്ലാദേശില്‍ ചെയ്ത പോലെ, പണ്ട് സഊദിയില്‍ ചെയ്തപോലെ ഈറയുള്ള മനുഷ്യരെ അവര്‍ അറുത്തുവറുക്കും. ഈ മൗദൂദിരാജ്യം പൂവണിഞ്ഞതിന്‍റെ ചെറിയ ചെറിയ അദില്ലതുകള്‍ മൗദൂദികളുടെ മനസ്സിലുണ്ട്. കുറ്റ്യാടിയില്‍ സുന്നിവിഭാഗത്തിന്‍റെ ഒരു പള്ളി പിടിച്ചത് അങ്ങനെയാണ്. ഒരു വെള്ളിയാഴ്ച ജുമുഅയുടെ നേരത്ത് ഒരുങ്ങിവന്നിട്ട് ഖതീബ് മിന്പറില്‍ കയറിയ പാടെ ആ വന്ദ്യവയോധികനെ പിടിച്ചു വലിച്ചു പുറത്തിട്ട് മൗദൂദികള്‍ പള്ളിപിടിച്ചു. കുറ്റ്യാടിയുടെ ചരിത്രം എന്ന പുസ്തകം വായിച്ചാല്‍ ഇക്കാര്യമറിയാം. ചേന്ദമംഗല്ലൂരില്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ കയ്യേറുന്നതും ഇക്കൂട്ടത്തില്‍ ചേര്‍ന്നതു തന്നെ. കൊയ്തൊഴിഞ്ഞ കട്ടപ്പാടം അവിടുത്തെ താഗൂത്തികുട്ടികള്‍ കളിച്ചു കളിച്ച് നല്ലൊരു നിലമാക്കി മാറ്റിക്കഴിഞ്ഞാല്‍ സ്ഥലത്തെ മൗദൂദി പ്രമാണിയും കുറച്ചു സോളിഡാരിറ്റി ഗുണ്ടകളും കൂടി വരും. ഈ പാടം ഞങ്ങളുടേതാണ്. ഇതോടെ ആ ഫുട്ബോള്‍ ഗ്രൗണ്ട് മൗദൂദീരാജ്യത്തിന്‍റെ ഒരു കൊച്ചു തുണ്ടമായി മാറി.
മതേതര സര്‍ക്കാറിന്‍റെ ഏതു കുഞ്ചിക സ്ഥാനത്ത് പോവുന്നതും ശിര്‍ക്കാണ് എന്ന മൗദൂദിയുടെ ആഴത്തിലുള്ള കണ്ടെത്തലാണ് ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവവികാസമെന്ന് മൗദൂദികള്‍ ഉറച്ചു വിശ്വസിക്കുന്നു. നവോത്ഥാനത്തിന്‍റെ നാഴികക്കല്ലാണ് മൗദൂദികള്‍ക്കത്. മറ്റു ഗത്യന്തരമില്ലാത്തതുകൊണ്ടാണവര്‍ ഇപ്പോള്‍ സഹകരിച്ചു നില്‍ക്കുന്നത്. തല്‍ക്കാലം ഉറുക്കുകളുണ്ടാക്കി കാര്യം സാധിക്കുക. അവസരം ഒത്തുവന്നാല്‍ ഉറുക്കിനെതിരെ നീങ്ങുക. താഗൂത്തിന്നെതിരെയുള്ള സമരം ഒരാത്മീയ കലാപമായി മൗദൂദികളുടെ ഉള്ളില്‍ നുരയുന്പോഴും കുട്ടികള്‍ പട്ടിണികിടക്കരുതല്ലോ എന്ന വിചാരത്തില്‍ അവര്‍ വല്യമ്മാവന്‍റെ ഉറുക്കുകള്‍ ശരിയാക്കി ജീവിക്കും. അതുകൊണ്ടു അടുപ്പില്‍ അയക്കൂറ പൊള്ളിച്ചു പോവുന്നു.
മൗദൂദീവല്യമ്മാമന് ഇതുവല്ലതും അറിയുമോ? മൂപ്പര്‍ക്ക് കല്‍പന പുറപ്പെടുവിച്ചു പോയാല്‍ മതി. അദ്ദേഹം മരിച്ചു. ജീവിച്ചുപോവണ്ടേ എന്ന് ഉറ്റാലോചിച്ച മൗദൂദികള്‍ ഉറുക്കെഴുതി ജീവിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഇങ്ങനെ ഉറുക്കെഴുതി നീങ്ങാമെന്നു തീരുമാനിച്ചു ഇറങ്ങുന്നതിനു മുന്പ് കുറെ സാധുക്കള്‍ മതേതര രാജ്യത്തെ സ്കൂളില്‍ പോയാല്‍, കോടതിയില്‍ പോയാല്‍, തൊഴിലിന് പോയാല്‍, നരകത്തില്‍ പോവേണ്ടിവരുമെന്ന് പേടിച്ചു നരകിച്ചു ജീവിച്ചു മരിച്ചു പോയി. വടക്കെ ഇന്ത്യയില്‍ വെള്ളംകോരി, വിറകുവെട്ടി, റിക്ഷാവണ്ടി വലിച്ചു നടക്കുന്ന സാധുക്കളെ ഉണ്ടാക്കിയ പ്രസ്ഥാനമാണിത്. മൗദൂദിയെ യുഗനായകന്‍ എന്നൊരിക്കല്‍ ചീത്തവിളിച്ച ഖറളാവിപോലും ഇന്ത്യയിലെ മുസ്ലിംകളെ റിക്ഷാവണ്ടി വലിക്കാന്‍ വിട്ട, നായിക്കും നരിക്കുമല്ലാതെയാക്കി മാറ്റിയ മൗദൂദിയുടെ ദൈവിക ഭരണത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംകളെ പുറകോട്ട് വലിച്ച പ്രസ്ഥാനമാണ് മൗദൂദിസം ജമാഅത്തെ ഇസ്ലാമി. ഖറളാവിയുടെ അഭിപ്രായം മുന്പൊരിക്കല്‍ ശബാബ് കവര്‍ സ്റ്റോറിയാക്കിയിട്ടുണ്ട്. ഒ അബ്ദുല്ലക്കുമറിയാം, മതേതര രാജ്യത്ത് തൊഴിലെടുക്കാന്‍ കഴിയാതെ മരിച്ചുപോയ മനുഷ്യരെപ്പറ്റി. ശത്രുക്കളല്ല, സ്നേഹിതന്മാര്‍ എന്ന പുസ്തകത്തില്‍ അക്കഥകള്‍ കരളില്‍ നിന്നു പറിച്ചെടുത്തെഴുതിയിട്ടുണ്ട് ആ ഹതഭാഗ്യന്‍.
അതൊക്കെ കഴിഞ്ഞാണ് ഉറുക്കെഴുതിയെങ്കിലും ജീവിക്കണം എന്നു തോന്നിയത്. പിന്നെ റസൂല്‍ ചെയ്തോ, മൗദൂദി ചെയ്തോ എന്നു നോക്കിയില്ല. വെല്‍ഫയര്‍ പാര്‍ട്ടിയുണ്ടാക്കി. സ്ഥാനാര്‍ത്ഥിപ്പട്ടികയിറക്കി. ഇന്ത്യയാകെ അഴിമതി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുമെന്നുവരെ പറഞ്ഞു കഴിഞ്ഞു മലപ്പുറത്തെ ഇസ്മാഈല്‍ മാസ്റ്റര്‍!.
ഗുജറാത്തിലൊരു മീറ്റിംഗ് പേടികൂടാതെ നടത്താന്‍ കഴിയാത്തവര്‍ക്കെങ്ങനെയാണ് അഴിമതി നീക്കാന്‍ കഴിയുക? അല്ലെങ്കിലും വല്യമ്മാമന്നുവേണ്ടി കാര്യമറിയാതെ ഉറുക്കെഴുതിപ്പോന്ന പാര്‍ട്ടിക്ക് അഴിമതി ഇല്ലാതാക്കാനാവുമോ? ഡല്‍ഹിയിലെത്തിയാല്‍ മതി അഴിമതി രാജയോടൊപ്പം, സുഖ്റാമിനോടൊപ്പം ഇവരും ഉറുക്കെഴുതി വിറ്റ് പൈസയാക്കൂലേ? വടക്കെ ഇന്ത്യയിലെ കുട്ടികള്‍ക്ക് ഒരു ട്യൂഷന്‍ ക്ലാസെങ്കിലും എടുത്തുകൊടുക്കാന്‍ ഇവരെക്കിട്ടുമോ? അപ്പോഴാണ് പഴഞ്ചന്‍ മുസ്ലിയാര്‍ എന്നു വിളിച്ചു നടന്ന കാന്തപുരം വടക്കെ ഇന്ത്യയിലിറങ്ങുന്നത്. ഇസ്ലാമിന്നും മുസ്ലിം പണ്ഡിതന്മാര്‍ക്കും എവിടെയാ ഇറങ്ങിക്കൂടാത്തത്? കാന്തപുരം ഇറങ്ങിക്കളിച്ചാല്‍ പിന്നെ മൗദൂദികള്‍ക്കും കളിക്കേണ്ടിവരും. പക്ഷേ, അവര്‍ക്കെന്തോ വടക്കേ ഇന്ത്യ പേടിയാണ്. അവിടെ പെറ്റു വളര്‍ന്നതാണെങ്കിലും പത്തുപന്ത്രണ്ടു വയസ്സില്‍ ചെയ്ത ചില അപരാധങ്ങള്‍കൊണ്ട് അവിടെ പോവാന്‍ വയ്യ. അപ്പോള്‍ കാന്തപുരത്തെ എങ്ങനെ തോല്‍പിക്കും? അതു കേരളത്തിലിരുന്ന് ഇന്‍റര്‍നാഷണല്‍ പത്രവും ചാനലും ഉപയോഗിച്ചു നോക്കാം. ഡ്രോണ്‍ വിമാനങ്ങളയച്ചു നോക്കാം. രക്ഷയില്ല. കാന്തപുരം വടക്കെ ഇന്ത്യ നേരെയാക്കിപ്പോരാനുള്ള പരിപാടിയിലാണ്. മൗദൂദികള്‍ സന്ദര്‍ഭമറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വളരുന്ന ജിഐഒ കുട്ടികളോടെങ്കിലും മറുപടി പറയേണ്ടി വരും. ഫറോവയെ നേരില്‍കണ്ട പ്രസ്ഥാനത്തിനെന്തേ നരേന്ദ്രമോഡിയെ നേരില്‍ കാണാന്‍ പേടി? ഗുജറാത്തില്‍ സ്കൂള്‍ തുടങ്ങാന്‍ നരേന്ദ്രമോഡിയെ കാണാതെ പറ്റുമോ? കണ്ടു കാര്യം സാധിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശമില്ലേ? മൗദൂദിയുടെ ഖുര്‍ആന്‍ വായിച്ചു പെണ്‍കുട്ടികള്‍ ചോദിക്കുന്പോള്‍ പുരുഷന്മാര്‍ എന്തു പറയും?
ബാല്യത്തിലേ സത്യസന്ധത പുലര്‍ത്തി ജീവിച്ചവര്‍ക്കേ വലുപ്പത്തിലും അത് നിലനിര്‍ത്താനാകൂ. ചെറുപ്പം മുതല്‍ ശീലിച്ചുവന്ന കാര്യങ്ങള്‍ അബോധമനസ്സില്‍ നിന്ന് ഒഴിവാക്കുക അസാധ്യമാണെന്നു മനഃശാസ്ത്രം. കാന്തപുരത്തിന് ആളുകളെ പറ്റിച്ചു മുന്പേ ശീലമില്ല. പിന്നെ കാന്തപുരത്തിന്‍റെ വേഗത? അസൂയക്കു മൗദൂദീ മല്‍ഫൂളാതുകള്‍ ഉറുക്കെഴുതിക്കെട്ടിയാല്‍ മതി.
തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന ഇവിടെയുള്ള ഏതു സൗകര്യങ്ങളും അവരെ സംബന്ധിച്ചിടത്തോളം അനുവദനീയവും ഹലാലുമാണ്. മാത്രമല്ല, അത് സ്വീകരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന്, സെക്കന്‍റ്ക്ലാസ് ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്ന വ്യക്തിക്ക് യാത്രകഴിഞ്ഞ് തന്‍റെ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടനെത്തന്നെ തന്‍റെ അടുത്ത ജോലിയില്‍ മുഴുകാന്‍ സാധിക്കുന്നു. കാരണം അദ്ദേഹത്തെ ക്ഷീണമോ വിഷമങ്ങളോ ശല്യം ചെയ്യുന്നില്ല. എന്നാല്‍ തേര്‍ഡ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാള്‍, ഒരു ദിവസം കഴിഞ്ഞ് ലക്ഷ്യത്തിലെത്തുന്പോള്‍ നന്നേ പരിക്ഷീണിതനായി മാറുന്നു. ഒരു വിശാലമായ വിശ്രമം കൂടാതെ അയാള്‍ക്ക് തന്‍റെ ജോലിയില്‍ മുഴുകാന്‍ സാധിക്കില്ല. അതേ പോലെതന്നെ ഫാന്‍ ഉപയോഗിച്ചുകൊണ്ട് ഒരാള്‍ക്ക് തന്‍റെ ചിന്താവ്യവഹാരങ്ങളില്‍ വ്യാപൃതനാവാന്‍ കഴിയുമെങ്കില്‍ പിന്നെന്താണ് അയാള്‍ വിയര്‍പ്പില്‍ കുളിച്ച് പ്രയാസപ്പെടേണ്ടതിന്‍റെ ആവശ്യം? അല്ലാഹു ഈ അനുഗ്രഹങ്ങളൊക്കെ അവന്‍റെ നല്ലവരായ അടിമകള്‍ക്കായി ഒരുക്കിവച്ചതല്ലേ?
(മൗദൂദി, ഉദ്ധ വഹീദുദ്ദീന്‍ഖാന്‍, ചിന്തയിലെ വൈകല്യങ്ങള്‍. വിവ. മോയിന്‍ മലയമ്മ, നൂറുല്‍ഉലമ പ്രസിദ്ധീകരണം).
വേറെ പണിയൊന്നുമില്ലാത്തവര്‍ക്ക് തലപ്പാറ ഇറങ്ങി കൊളപ്പുറത്തേക്ക് കൈവീശി നടന്നാലും മതി.

4 Responses to "ജമാഅത്തെ ഇസ്ലാമി ;മതേതരത്വത്തിന്‍റെ ഉറുക്കുകെട്ടി ജീവിക്കുന്ന ഫാഷിസം"

  1. Ihsankm  March 29, 2014 at 7:12 pm

    ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും
    കാരശ്ശേരി മാഷിന്റെ ഒരു കുറിപ്പ് സി.ആര്‍ നീലകണ്ഠനെതിരായിട്ട് ഇവിടെ വായിക്കാന്‍ ഇടയായി. മാഷിന്റെ ഒരു വിചിത്രമായ വാദഗതി വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. മാഷ് പറയുന്നു :

    “കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോ അവരുടെ ഉപസംഘങ്ങളോ ആയുധപരിശീലനം നടത്തിയതിന് തെളിവൊന്നുമില്ല. എങ്കിലും ഇക്കാണുന്ന ജനാധിപത്യ-മതേതര മുഖം അവരുടെ തത്കാലത്തെ മുഖംമൂടി മാത്രമാണ്.
    സാഹചര്യത്തെളിവുകള്‍: (1) വോട്ട് ചെയ്യുന്നത് നിഷിദ്ധം (ഹറാം) ആണ് എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ വന്നത്(1941). അടിയന്തിരാവസ്ഥയെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ്(1977) മുതല്‍ വോട്ട് ചെയ്യാന്‍ ആരംഭിച്ചു. അന്ന് കോണ്‍ഗ്രസ്‌വിരുദ്ധം. പിന്നെ വ്യക്തിയെ നോക്കി വോട്ടുചെയ്യും എന്നായി. കുറച്ചുകഴിഞ്ഞപ്പോള്‍ മൂല്യാധിഷ്ഠിതമായി സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുതുടങ്ങി. ജമാഅത്തെ ഇസ്‌ലാമി സ്വയം ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് എന്ന സത്യം തുറന്നുപറഞ്ഞത് ഇപ്പോള്‍ മാത്രമാണ്(2009). നീണ്ട ആറുപതിറ്റാണ്ടുകാലം ആ വസ്തുത ഒളിച്ചുവെച്ചു എന്നര്‍ഥം!”

    ജമാ‌അത്തേ ഇസ്ലാമിക്കെതിരെ എല്ലാവരും പറയുന്ന കുറ്റം ഒരേ മാതിരി തന്നെ. ജമാ‌അത്തിന്റെ പ്രവര്‍ത്തകരായാലും സോളിഡാരിറ്റി പ്രവര്‍ത്തകരായാലും അവര്‍ ഇതേ വരെ ആയുധമെടുത്തിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. ആക്രമണങ്ങള്‍ നടത്തിയിട്ടില്ല. വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ല. ഇതിനൊന്നും ഒരു തെളിവും ആര്‍ക്കുമില്ല. പിന്നെയോ അവര്‍ സമരമുഖങ്ങളില്‍ ജനപക്ഷത്ത് നിന്ന് പൊരുതുന്നു. മാത്രമല്ല അടുത്ത് ഇടപഴകുമ്പോള്‍ നല്ല പെരുമാറ്റം , എളിമ, വിനയം ഇവയൊക്കെയും. പിന്നെന്താ വേണ്ടത്. ഇങ്ങനെയല്ലേ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും വേണ്ടത്. ആയിരിക്കാം. പക്ഷെ ഇതൊക്കെ മുഖം മൂടിയാണ്. ശരിയായ ലക്ഷ്യം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത്. അവസരം ഒത്ത് വന്നാല്‍ അവര്‍ തനിനിറം പുറത്തെടുക്കും. അങ്ങനെ ഇവര്‍ അണിയുന്ന പൊയ്മുഖത്തിന്റെ ഒരു സാമ്പിള്‍ ആണ് കാരശ്ശേരി മാഷ് ചൂണ്ടിക്കാട്ടുന്നത്.

    ജമാ‌അത്തേ ഇസ്ലാമി രാഷ്ട്രീയ സംഘടനയാണെന്ന് അവര്‍ ആറ് പതിറ്റാണ്ട് കാലം ഒളിപ്പിച്ചു വച്ചു. അതായത് തങ്ങള്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമെന്നും അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനങ്ങളോട് വോട്ട് ചോദിക്കുമെന്നും 1941ല്‍ തീരുമാനിച്ചിട്ട് അന്ന്, വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിട്ട് 2009ല്‍ മാത്രം അത് പരസ്യമാക്കുന്നു. ലോകത്ത് ഒരു സംഘടനയും ഇത്രയും കാലം ഒരു പരിപാടി ഒളിപ്പിച്ചു വച്ചിരിക്കാന്‍ സാധ്യതയില്ല. ജമാ‌അത്തേ ഇസ്ലാമി 1941 ല്‍ രൂപീകരിച്ചതിന് ശേഷം നീണ്ട ആറ് പതിറ്റാണ്ടില്‍ ഉണ്ടായ രാഷ്ട്രീയ-സാമൂഹ്യ മാറ്റങ്ങളാല്‍ ആ സംഘടനയുടെ നയപരിപാടികളില്‍ ഉണ്ടായ സ്വാഭാവിക പരിണാമങ്ങളാണ് 2009ലെ അവരുടെ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത് എന്ന് അംഗീകരിക്കാന്‍ കാരശ്ശേരി മാഷിനോ ജമാ‌അത്ത് ഇസ്ലാമിയുടെ വിമര്‍ശകര്‍ക്കോ കഴിയുന്നില്ല. ഇനിയങ്ങോട്ട് ജമാ‌അത്തേ ഇസ്ലാമിയുടെ നയങ്ങളിലും ആശയങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായാലും അവര്‍ അംഗീകരിക്കുകയില്ല. അവരെ സംബന്ധിച്ച് ജമാ‌അത്തേ ഇസ്ലാമി മാറുകയേ ഇല്ല. അവരുടെ മുഖം മൂടി പുറത്ത് എടുക്കുന്നത് വരെയുള്ള എല്ലാ നയങ്ങളും 1941ല്‍ തീരുമാനിച്ചിട്ടുണ്ട്. അത് വരെയുള്ള എല്ലാ നല്ല പ്രവര്‍ത്തങ്ങളും അഭിനയമാണ്.

    അപ്പോള്‍ ഈ മുഖം മൂടി സിദ്ധാന്തക്കാര്‍ക്ക് വേണ്ടത് എന്തായിരുന്നു. ഇത് വരെ ജമാ‌അത്ത് ഇസ്ലാമിക്കാരും സോലിഡാരിറ്റിക്കാരും ചെയ്യാത്തതൊക്കെ ചെയ്യണമായിരുന്നു. അതായത് പ്രതിയോഗികളെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടായാലും വെട്ടിക്കൊല്ലണമായിരുന്നു. കൊലപാതകപരമ്പരകളില്‍ തങ്ങളുടെ സ്കോര്‍ ഒരിക്കലും കുറയാതെ നോക്കണമായിരുന്നു. ബോംബുകള്‍ നിര്‍മ്മിക്കണമായിരുന്നു. അങ്ങനെ നിര്‍മ്മിക്കുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയാലും അത് ശത്രുക്കള്‍ എറിഞ്ഞതാണെന്ന് പറയണമായിരുന്നു. ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍ …. അടിച്ച് മുട്ടൊടിക്കും സൂക്ഷിച്ചോ… ഇമ്മട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ജാഥ നയിക്കണമായിരുന്നു. എങ്കില്‍ ഈ വിമര്‍ശകര്‍ക്ക് ജമാ‌അത്തേ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ ഒരു കാരണവും കിട്ടുകയില്ല്ലായിരുന്നു. പൊയ്മുഖമില്ലല്ലൊ.

    മാത്രമല്ല, നേരാം വണ്ണം സമൂഹത്തില്‍ ഇറങ്ങി മേലില്‍ ആരും പ്രവര്‍ത്തിക്കരുതെന്ന ഒരു സന്ദേശവും ഈ വിമര്‍ശകര്‍ നല്‍കുന്നുണ്ട്. കാരണം ഇവര്‍ക്ക് വിമര്‍ശിക്കാതിരിക്കാതിരിക്കാന്‍ പറ്റുമോ? ശീലിച്ചു പോയില്ലേ. അത്കൊണ്ട് ജമാ‌അത്തേ ഇസ്ലാമിയുടേയും സോലിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ ആരും മാതൃകയാക്കരുത്. ഒന്നുമില്ലെങ്കില്‍ എന്തോ ദുഷ്ടലാക്ക് ഉണ്ടെന്ന് ഈ വിമര്‍ശകര്‍ ആരോപിച്ചു കളയും. ഇന്ത്യയെ ഒരു മുസ്ലീം മതരാഷ്ട്രമാക്കി മാറ്റാനാണ് ജമാ‌അത്തേ ഇസ്ലാമി ഈ മുഖം മൂടി അണിഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നത് എന്നാണ് പറയുന്നത്. അപ്പോള്‍ ഇവര്‍ എത്രകാലം ഈ മുഖം മൂടി അണിയും? ഇന്ത്യ ഒരു മുസ്ലീം മതരാഷ്ട്രമായി മാറുന്ന ആ നിമിഷം വരെ ഇവര്‍ മുഖംമൂടി ധരിച്ചുകൊണ്ട് ഇങ്ങനെ അഭിനയിക്കും എന്നാണോ അനുമാനിക്കേണ്ടത്. എത്രയോ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ മഹത്തായ ആദര്‍ശം പറഞ്ഞിട്ട് ആളെ കൊല്ലുന്നവര്‍ തൊട്ട് തീവ്രവാദികള്‍ വരെ ഉണ്ട്. അവര്‍ക്കെല്ലാം അവരുടെ യഥാര്‍ത്ഥമുഖം ആളുകളെ കാണിക്കാമെങ്കില്‍ ജമാ‌അത്തേ ഇസ്ലാമിക്കും അവരുടെ യഥാര്‍ത്ഥമുഖം പുറത്ത് കാണിക്കുന്നതില്‍ എന്താണ് തടസ്സം എന്ന് ഈ മുഖം മൂടി വാദക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ ഒരു നിഗമനത്തിലേക്ക് എത്താന്‍ തക്കതായ സാഹചര്യത്തെളിവുകള്‍ കാരശ്ശേരി മാഷ് മുന്നോട്ട് വെക്കുന്നത് പോലെയാണെങ്കില്‍ അതൊക്കെ വെറും ബാലിശമെന്ന് കുട്ടികള്‍ പോലും പറയും.

    മുസ്ലീം തീവ്രവാദം മൌദൂദിയുടെ സംഭാവനയാണെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ ലക്ഷണമൊത്ത തീവ്രവാദസംഘടനയാകേണ്ടത്? മൌദൂദി മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല എന്നാണ് മറ്റൊരു വാദം. ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായങ്ങള്‍ ജമാ‌അത്തേ ഇസ്ലാമിയല്ലേ പറയേണ്ടത്? ജനാധിപത്യത്തെയും മതേതരത്വത്തെയും പറ്റിയുള്ള ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായം അവര്‍ തുറന്ന് പറയുന്നുണ്ട്. അതില്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതല്ലാതെ അതൊക്കെ മുഖം മൂടിയാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സര്‍ക്കാരും, കോടതിയും, ഭരണഘടനയും , ജനാധിപത്യവും എല്ലാം ബൂര്‍ഷ്വ സമ്പ്രദായമാണ്. ഞങ്ങള്‍ വിപ്ലവം നടത്തിയിട്ട് യഥാര്‍ത്ഥ ജനാധിപത്യം സ്ഥാപിക്കും എന്നാണ് അവര്‍ പരസ്യമായി പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇവിടെ നിലവിലുള്ള ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരല്ലേ. എന്നിട്ടും നമ്മള്‍ ആരെങ്കിലും ഇവിടെ വിപ്ലവം വന്നു കളയും എന്ന് പേടിക്കുന്നുണ്ടോ? ഇത്രക്കും ഞങ്ങള്‍ക്ക് ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ഒരു പരിപാടിയും ഇല്ലെന്ന് ജമാ‌അത്തേ ഇസ്ലാമി പറയുന്നുമുണ്ട്. അപ്പോഴും പറയുന്നു അത് മുഖം മൂടിയാണെന്ന്.

    കാരശ്ശേരി മാഷിന്റെ കുറിപ്പില്‍ , മാതൃഭൂമി വാരികയിലെ അഭിമുഖത്തില്‍ സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ലെന്ന് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടതായും കണ്ടു. നീലകണ്ഠന്റെ ആ നിരീക്ഷണത്തോട് ഇന്നാരും വിയോജിക്കുകയില്ല. എന്ത് തന്നെയായാലും കമ്യൂണിസ്റ്റുകാര്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്നവരാണെന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണ ഇന്നാര്‍ക്കുമില്ല. ആ വിടവിലാണ് ജമാ‌അത്തേ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ വിശിഷ്യാ സോളിഡാരിറ്റിക്കാര്‍ കടന്നുവരുന്നത്. അതാണ് വര്‍ത്തമാനകാല സാമൂഹ്യരംഗത്തെ അവരുടെ പ്രസക്തിയും. മൂലമ്പള്ളിയിലും , കിനാലൂരിലും മറ്റും കണ്ടത് അതാണ്. കേരളത്തിന്റെ പൊതുമന:സാക്ഷിയുടെ അനുഭാവം പിടിച്ചുപറ്റാ‍ന്‍ സോളിഡാരിറ്റിക്ക് കഴിയുന്നുണ്ട്. സി.ആറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. പത്രം വായിക്കുന്ന ഓരോ മലയാളിയുടെയും മനസ്സില്‍ ഈ സത്യം പതിഞ്ഞു കിടപ്പുണ്ട്.

    സമൂഹത്തെ സേവിക്കാന്‍ ഒരു ചിലര്‍ എക്കാലത്തും മുന്നോട്ട് വരാറുണ്ട്. പണ്ടൊക്കെ വഴിവക്കില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടും , ചുമട് താങ്ങികളും വഴിവിളക്കുകളും സ്ഥാപിച്ചും ധര്‍മ്മക്കിണറുകളും വഴിയമ്പലങ്ങളും പണിതും ഒക്കെയായിരുന്നു അവര്‍ തങ്ങളുടെ സാമൂഹ്യസേവന സന്നദ്ധത നിറവേറ്റിയിരുന്നത്. ഇക്കാലത്തും ചിലര്‍ക്കെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാവുകയാണെങ്കില്‍ അവരുടെ മുന്നില്‍ ഏതെല്ലാം സംഘടനകളാണുള്ളത്. തീര്‍ച്ചയായും ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഇങ്ങനെ ധൈര്യപൂര്‍വ്വം ചൂണ്ടിക്കാണിക്കാ‍ന്‍ ചുരുക്കം സംഘടനകളേ ഉള്ളൂ എന്ന് പറയേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികള്‍ വെറും അധികാരരാഷ്ട്രീയം കൈയ്യാളുന്നതും രാഷ്ട്രീയപ്രവര്‍ത്തകര്‍ വെറും അധികാരദല്ല്ലാള്‍‌മാരും ആയി മാറി കഴിഞ്ഞു. ജമാ‌അത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ അവര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ജനകീയ വ്യാകരണം എഴുതുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ അങ്ങനെയൊരു ആവശ്യകത കാലം മുന്നോട്ട് വെക്കുന്നുണ്ട്.

    ജമാ‌അത്തേ ഇസ്ലാമിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പരിമിതിയുണ്ട്. അതൊരു കുറ്റമല്ല താനും. അടിസ്ഥാനപരമായി മുസ്ലീം സംഘടനയാണ് ജമാ‌അത്തേ ഇസ്ലാമി. ഇസ്ലാം എന്നത് മാനവരാശിക്ക് സമാധാന പൂര്‍ണ്ണമായി ജീവിക്കാനുള്ള മനുഷ്യമഹത്വത്തില്‍ ഊന്നിയ ഒരു ദര്‍ശനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദര്‍ശനത്തിന്റെ ശരിയായ പ്രയോഗത്തില്‍ മുസ്ലീം സമുദാ‍യത്തെ എത്തിക്കുക എന്നതാണ് ജമാ‌അത്തേ ഇസ്ലാമി പ്രഥമ ദൌത്യമായി കാണുന്നത്. ഒരു മുസ്ലീം ഇസ്ലാം സംഹിതയില്‍ കഴിയുന്നതും അനുസരിച്ച് ജീവിയ്ക്കേണ്ടതുണ്ട്. വ്യതിയാനങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആര്‍ക്കെതിരായിട്ടും അല്ല. ലോകം ബഹുസ്വരമാണ്, ഏകശിലാരൂപത്തില്‍ അതിനെ മാറ്റാന്‍ കഴിയില്ലെന്ന് മാറ്റാരെ പോലെയും ജമാ‌അത്തേ ഇസ്ലാമിക്കും അറിയാം. വിശ്വാസങ്ങളുടെ സംഘട്ടനമല്ല സമന്വയമാണ് ജമാ‌അത്തേ ഇസ്ലാമി ഉന്നം വയ്ക്കുന്നത്. ഏറിയാല്‍ അവര്‍ മറ്റ് വിശ്വാസികളോട് പറയുക ഞങ്ങള്‍ സ്വീകരിച്ച ഈ ദര്‍ശനം നിങ്ങള്‍ക്ക് സ്വീകരിക്കാനാവാത്തതില്‍ സങ്കടപ്പെടുന്നു എന്ന് മാത്രമായിരിക്കും. ഇസ്ലാം ദര്‍ശനത്തെ മഹത്തായത് എന്നല്ലാതെ മറിച്ചൊരഭിപ്രായം ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇന്ന് വളരെ പരീക്ഷണങ്ങളിലൂടെയാണ് ഇസ്ലാം മതം കടന്നു പോകുന്നത്. ഇസ്ലാ‍മിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ഇന്ന് ഇസ്ലാമില്‍ തന്നെയാണ് ഉള്ളത് എന്നാണ് പുറത്ത് നില്‍ക്കുന്ന ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.

    സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുക എന്ന ചുരുങ്ങിയ ലക്ഷ്യത്തില്‍ നിന്ന് പുറത്ത് കടന്ന് പൊതുസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലും സക്രിയമായി ഇടപെടുന്നു എന്നതാണ് ജമാ‌അത്തേ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും വ്യത്യസ്തമാക്കുന്നത്. അത്തരം സംഘടനകളുടെ അപര്യാപ്തതയാണ് അവരെ വലുതാക്കുന്നതും. വിമര്‍ശകര്‍ അവരുടെ വിമര്‍ശനം തുടരട്ടെ, അത് ജമാ‌അത്തേ ഇസ്ലാമിക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുകയേയുള്ളൂ.

    എഴുതിയത്: K.P. Sukumaran at Tuesday, September 28, 2010

  2. Ihsankm  March 29, 2014 at 7:25 pm

    വാണിദാസിന് മനസ്സിലായതും വിമര്‍ശകര്‍ക്ക് മനസ്സിലാകാത്തതും..
    http://jamaatheislami.blogspot.ae/2014/02/blog-post.html

You must be logged in to post a comment Login