Issue 1061

നുണപറയുന്ന ചുമരെഴുത്തുകള്‍

നുണപറയുന്ന  ചുമരെഴുത്തുകള്‍

രാഘവന്‍ ഓഫീസ് പൂട്ടിയിറങ്ങുന്പോഴേക്കും മണി പതിനൊന്ന് പിന്നിട്ടിരുന്നു. ആഴ്ചകളായി മേശപ്പുറത്ത് കുന്നുകൂടിക്കിടക്കുന്ന പേപ്പറുകളെല്ലാം തീര്‍പ്പാക്കിയപ്പോഴേക്കും വിയര്‍ത്തു കുളിച്ചു. വര്‍ഷങ്ങളുടെ പാരന്പര്യം പേറുന്ന ആ ഓഫീസ്കെട്ടിടത്തിലെ. മാറാല കെട്ടിയ സ്വിച്ച്ബോര്‍ഡിലൂടെ അയാളുടെ വിരലുകള്‍ പാഞ്ഞു. പൊളിഞ്ഞ് വീഴാറായ ഇരുപൊളി വാതില്‍ പതുക്കെ താഴിട്ടു പൂട്ടി പടിയിറങ്ങി. കണ്ണുകളില്‍ ഉറക്കം വന്നു തുടങ്ങിയ മകളുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് ഏന്തിവലിഞ്ഞ് നടന്നു. നഗരം ശാന്തമാണ്. ഏതോ കയറ്റം കയറിപ്പോകുന്ന ചരക്കുലോറിയുടെ ഞരക്കം മാത്രം അവ്യക്തമായി കേള്‍ക്കുന്നുണ്ട്. തൊട്ടപ്പുറത്തുള്ള റെയില്‍വെ സ്റ്റേഷനും […]

ധീരവനിതയാകാം

ധീരവനിതയാകാം

മുഖം പ്രസന്നമല്ലാത്തതെന്തേ? ചോദിക്കാനുണ്ടോ, വല്ലാത്ത മനഃപ്രയാസം കൊണ്ടു തന്നെ. മുഖം മനസ്സിന്‍റെ കണ്ണാടിയല്ലേ? മനസ്സിലെ വിഷയം മുഖത്തു പ്രതിഫലിക്കും. മനോവിഷമത്തിന് എന്ത് ഹേതു? അതിനാണോ പഞ്ഞം? രോഗം, സാന്പത്തിക പ്രയാസം, ഭര്‍ത്താവിനെചൊല്ലി, മക്കളുടെ പേരില്‍, അങ്ങനെയങ്ങനെ ആധികള്‍ എന്പാടും. ഇഹലോകത്ത് മഹാസുഖം വിധിക്കപ്പെട്ട ചിലരൊഴിച്ച് ആര്‍ക്കും എന്തെങ്കിലുമുണ്ടാകും സങ്കടപ്പെടാന്‍. കരച്ചിലും പിഴിച്ചിലുമായി അങ്ങനെ കാലം കഴിക്കാം. അല്ലെങ്കില്‍ എല്ലാം റബ്ബിന്‍റെ പരീക്ഷണമാണെന്നോര്‍ത്ത് ക്ഷമയോടെ നേരിടാം. രണ്ടാമത്തേതാണ് സത്യവിശ്വാസിയുടെ വഴി. പരീക്ഷണങ്ങള്‍ ഇത്ര എന്നൊന്നുമില്ല എത്രയുമാവാം. ചിലപ്പോള്‍ കടുകഠിനമാവാം. […]

കരിമ്പടത്തിനുള്ളിലേക്ക് വെളിച്ചമിറങ്ങുമ്പോള്‍

കരിമ്പടത്തിനുള്ളിലേക്ക് വെളിച്ചമിറങ്ങുമ്പോള്‍

പ്രസിദ്ധ ഇംഗ്ലീഷ് ഗ്രമേറിയന്‍ ഡേവിഡ് ഗ്രീന്‍റെContemporary English grammer; structures and compositionse Conjunction കളെക്കുറിച്ചുള്ള അധ്യായം വായിക്കാനെടുത്തു. ധാരാളം ഉദാഹരണങ്ങളും വ്യത്യസ്തമായ പേരുകളുമൊക്കെ സുലഭം. രാമും സോളമനും പങ്കജും സുശീലയുമൊക്കെ സമയത്തും അസമയത്തും കയറിവരുന്ന ഉദാഹരണങ്ങളില്‍ ആദ്യത്തെ കുറ്റവാളി  കയറിവരുന്നത് ഞെട്ടലോടെ മാത്രമേ കാണാനാവൂ The culprit was not Afzal but ahsan ഒരു കുറ്റവാളി വരുന്പോള്‍ അവന് ഇന്പമാര്‍ന്ന മുസ്ലിം പേരുകള്‍ തന്നെ കൊടുത്തുകൊണ്ട് ഡേവിഡ് ഗ്രീന്‍ ബോധപൂര്‍വമോ/ അബോധപൂര്‍വ്വമോ നമ്മുടെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കാന്‍ […]