തളിരിലകള്‍

കുപ്പിക്കണ്ടവും നായ്ക്കുരണയും വിരുന്നുവന്നപ്പോള്‍

കുപ്പിക്കണ്ടവും നായ്ക്കുരണയും  വിരുന്നുവന്നപ്പോള്‍

രണ്ട് മുന്‍പല്ലുകളുടെ അടയാളം ആ തളിരിളം കൈത്തണ്ടയില്‍ കുഴിഞ്ഞുകിടക്കുന്നു. ചോര ഉറഞ്ഞു പൊട്ടുന്നു. കൈത്തണ്ട അമര്‍ത്തിപ്പൊത്തി, എന്‍റെ മോള്‍ കരഞ്ഞു കൊണ്ട് ഓടി വന്ന് എന്‍റെ നെഞ്ചിലൊട്ടി നിന്നു. ഈ രണ്ടര വയസ്സിനിടക്ക് അവള്‍ ഇത്രക്ക് സങ്കടപ്പെട്ട് കരയുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എന്‍റെ കരള്‍ നുറുങ്ങിപ്പോയി, വിങ്ങിപ്പൊട്ടിയുള്ള ആ കരച്ചിലു കണ്ടിട്ട്. ഇന്നലെ ചെറിയ മോന്‍റെ കണ്ണില്‍ പേന കൊണ്ടുള്ള കുത്തേല്‍ക്കേണ്ടതായിരുന്നു. അല്ലാഹുവിന്‍റെ കാവലൊന്നുകൊണ്ട് മാത്രം ഒരു മൈക്രോ പോയിന്‍റ് വ്യത്യാസത്തിന് രക്ഷപ്പെട്ടു. ഭാര്യ, മൂന്നാലു ദിവസമായി […]

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഉമ്മല്ലിയുമ്മ എന്ന കുറിപ്പ് വായിച്ച സുഹൃത്ത് ഖാദര്‍ ഫോണില്‍ എന്നെ വിളിക്കുകയും രോഷാകുലനായി പൊട്ടിത്തെറിക്കുകയും തുടര്‍ന്നെഴുതുന്ന പക്ഷം തടിസൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടുപോലും വായനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ വേണ്ടി, ദുടര്‍ഭാഗം ധ്യൈപൂര്‍വ്വം എഴുതുകയാണ്. ഉമ്മയുടെ സംഭാവനകളില്‍ എന്‍റെ ഭാര്യക്ക് ഏറ്റം മനസ്സുരുകിയ സംഭവം മത്തിത്തലയുടേതായിരുന്നു. ഒരു ദിവസമുണ്ട് ഉമ്മ ധൃതിയില്‍ കയറിവന്ന് ഒരു കെട്ട് കൊടുക്കുന്നു. തുറന്നു നോക്കുന്പോള്‍ നിറയെ മത്തിത്തലകള്‍. ഏതോ വീട്ടുകാരി മത്തി വൃത്തിയാക്കി തലമുറിച്ചെറിയുന്പോള്‍ അതെന്‍റെ മോന്‍റെ മക്കള്‍ […]

ഉമ്മല്ലിയുമ്മ

ഉമ്മല്ലിയുമ്മ

പഠിക്കുന്ന കാലത്ത്, നല്ല തന്‍റേടവും തിരിപാടുമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. മുത്വവ്വലിന് പോവാന്‍ മൂന്ന് മാസം മാത്രം ബാക്കികിടക്കവേ, അവന്‍ ദര്‍സ് നിര്‍ത്തി ദുബായ്ക്ക് പറന്നു. എന്തൊക്കയോ കൂനുന്യായങ്ങള്‍ ചമച്ചാണ് അവന്‍ ഉസ്താദില്‍ നിന്നും സമ്മതം തട്ടിയെടുത്തത്. ഉസ്താദാണെങ്കില്‍, മറിച്ച് ചിന്തിക്കുകയോ മറുത്തുപറയുകയോ ചെയ്യാത്ത ഒരു സാത്വികനാണ് താനും. മാന്യമായി ജീവിക്കണമെങ്കില്‍ കിതാബോതിയിട്ടൊന്നും കാര്യമില്ല എന്ന ബോധോദയ പ്രകാരമായിരുന്നു അവന്‍ ജ്യൂസുപീടികയിലെ ഗ്ലാസ്സുകഴുകല്‍ തസ്തികയിലേക്ക് സ്വയം പ്രമോഷിതനായി. ഗള്‍ഫില്‍ എത്തിയാല്‍ എന്തും മാന്യമാവുമല്ലോ? അഞ്ചെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അപ്രതീക്ഷിതമായി […]

നിര്‍ത്തൂ, അസ്ഥിയുരുക്കുന്ന ആ ചോദ്യങ്ങള്‍

നിര്‍ത്തൂ, അസ്ഥിയുരുക്കുന്ന  ആ ചോദ്യങ്ങള്‍

കാണരുതേ, കാണരുതേ എന്നു മനസാ പ്രാര്‍ത്ഥിച്ചു നടക്കുന്നതിനിടെ, ഇതാ കണ്ടുമുട്ടിയിരിക്കുന്നു, അവനെ തന്നെ!! ഞാന്‍ മാത്രമല്ല, അവനുമായി പരിചയമുള്ള അധികമാളുകളും അവനെ കാണാനോ മിണ്ടാനോ ഇഷ്ടപ്പെടുന്നില്ല. മജ്ജവരെ തുളച്ചെത്തുന്ന അവന്‍റെ ചൂഴ്ചോദ്യങ്ങള്‍ സഹിക്കവയ്യാഞ്ഞാണ്, ഇങ്ങനെ ഒരു തീര്‍പ്പിലെത്തിപ്പോയത്. എന്താ ഇപ്പൊ എവിടെയും കാണുന്നില്ലല്ലോ? എഴുത്തൊക്കെ തീരേ നിര്‍ത്തിയോ? ഒറ്റ ഒന്നിലും പേരു കാണുന്നില്ലല്ലോ? എല്ലാം പറ്റെ വറ്റിപ്പോയോ? എന്താ പറ്റിയത്? കണ്ടമാത്രയില്‍, പ്രാരംഭമുറകള്‍ക്കു ശേഷം, ഒറ്റയടിക്ക് അവന്‍ ചോദിച്ച ചോദ്യമാണിത്. കക്ഷത്തില്‍ ഒരു പ്രസിദ്ധീകരണം ശ്വാസം മുട്ടി […]

നന്ദികെട്ട മനസ്സാണോ?

നന്ദികെട്ട മനസ്സാണോ?

ഉം കണക്കായി! ഇന്നത്തെ ദിവസം പോയതുതന്നെ!! പുലരാന്‍കാലത്ത് അതാ, അവന്‍ കയറിവരുന്നു. എന്തൊക്കെ മാലക്കെട്ടുകളാണ് ഇന്നിവന്‍ അഴിച്ചിടുക? പടച്ചവനറിയാം. കഴിഞ്ഞയാഴ്ച ഞാന്‍ കയറിച്ചെന്നപ്പോള്‍ മാനേജര്‍ മുഖംവെട്ടിച്ച് വാച്ചിലേക്കാണ് നോക്കിയത്. അഞ്ചുമിനുട്ട് വൈകിയതിന്‍റെ ശിക്ഷയായിരുന്നു, അര്‍ത്ഥം വച്ചുള്ള ആ വാച്ചുനോട്ടം. മിനിഞ്ഞാന്ന് വൈകിച്ചെന്നപ്പോള്‍ ആദ്യം കാണുന്ന കണ്ണുകളാലെ, അയാള്‍ എന്നെത്തന്നെ തുറിച്ചുനോക്കി. ആറരമിനുട്ട് വൈകിയതിനായിരുന്നു, ആ ചുട്ടനോട്ടം.” അതിന് നിനക്ക് നേരത്തിനങ്ങ് ചെന്നാല്‍ പോരേ? നീ എന്തിനാണിങ്ങനെ വൈകാന്‍ നില്‍ക്കുന്നത്?” ഞാന്‍ ഇടക്കു കയറിയിടപെട്ടു.” ഇനി ഒരിക്കലും വൈകില്ലെന്ന് […]