1349

ശ്രീറാമിന്റെ നീതി, ബഷീറിന്റെ നീതി

ശ്രീറാമിന്റെ നീതി, ബഷീറിന്റെ നീതി

ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരു മണി നേരത്ത് തലസ്ഥാനത്തെ ഏറ്റവും പ്രധാന രാജവീഥികളിലൊന്നില്‍ മ്യൂസിയത്തിനു സമീപം ഒരു മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ദുരന്തത്തിനിരയായത് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ തലവനായ കെ.എം.ബഷീര്‍. ബഷീറിനെ ഇടിച്ചു കൊന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. ഈ സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്ററിനകത്ത്. ജോലി സംബന്ധമായി കൊല്ലത്തുപോയി തലസ്ഥാനത്ത് തിരിച്ചെത്തിയ ബഷീര്‍ താമസസ്ഥലത്തേക്കു ബൈക്കില്‍ പോകവേ ഫോണില്‍ സംസാരിക്കാനായി വാഹനം റോഡരികില്‍ ഒതുക്കിനിര്‍ത്തി. അപ്പോള്‍ […]

അധികാരത്തിന്റെ വര്‍ഗബോധത്തിലാണ് ശ്രീറാം ഒളിച്ചുകടന്നത്

അധികാരത്തിന്റെ വര്‍ഗബോധത്തിലാണ് ശ്രീറാം ഒളിച്ചുകടന്നത്

പ്രിയപ്പെട്ട കെ.എം. ബഷീര്‍ ഈ താളുകളില്‍ നമുക്കൊപ്പം സഞ്ചരിച്ചിട്ടുണ്ട്. അധികാരത്തിന്റെ നാനാതരം ഹിംസാത്മകതകള്‍ നിസ്സഹായരായ മനുഷ്യരോടും അവരുടെ അതിജീവനപ്രതീക്ഷകളിലൊന്നായ ജനാധിപത്യത്തോടും ചെയ്യുന്ന കൊടിയ അനീതികളെക്കുറിച്ചായിരുന്നല്ലോ നമ്മുടെ സംഭാഷണങ്ങളില്‍ ഏറെയും. ജീവിതത്തിലും തൊഴിലിലും മനുഷ്യരോടുള്ള നീതിയായിരുന്നു കെ.എം.ബിയുടെ ജീവിതാദര്‍ശങ്ങളിലൊന്ന്. ജീവിതത്തെ നേര്‍രേഖയില്‍ ആവിഷ്‌കരിക്കാന്‍ നിരന്തരം ശ്രമിച്ചു. പരിമിതികളോട് പരിഭവിക്കാതിരിക്കാന്‍, അതേ പരിമിതികളെ സഹജീവികളോടുള്ള കരുതലിന്റെ സാധ്യതയാക്കാന്‍ പഠിച്ചു. ചുറ്റും പടര്‍ത്തുന്ന പ്രകാശമാണ് മനുഷ്യാതിജീവനത്തിന്റെ മഹിതമായ തുരുത്തെന്ന് നമ്മെ പഠിപ്പിച്ചു. അതിനാല്‍ നിസ്സഹായതക്കുമേലുള്ള അധികാരത്തിന്റെ തേര്‍വാഴ്ചകളോട് ജാഗ്രത്തായി നിലകൊണ്ടു. അതുകൊണ്ടാണ് […]

ജ്വലിച്ചുനില്‍ക്കവേയാണ് കണ്‍മറഞ്ഞത്

ജ്വലിച്ചുനില്‍ക്കവേയാണ് കണ്‍മറഞ്ഞത്

പൊന്നുമോള്‍ ജന്ന സിറാജിന്റെ അക്ഷരം പതിപ്പില്‍ നിന്ന് കവിതയും കഥയും ചിത്രവും വെട്ടിമാറ്റി പാഠപുസ്തകത്തിലെ താളുകളില്‍ ഒട്ടിച്ചുചേര്‍ക്കുന്നില്ല ഇപ്പോള്‍. വാത്സല്യനിധിയായ പിതാവ് കെ എം ബഷീറിന്റെ ചിത്രങ്ങള്‍ വീട്ടിലെത്തുന്ന പത്രങ്ങളില്‍ നിന്നൊക്കെ കീറിയെടുത്ത് ഉപ്പയോടുള്ള വാക്കു പാലിക്കാനേ അവള്‍ക്ക് നേരമുള്ളൂ. പുതിയവീട്ടില്‍ താമസം തുടങ്ങിയ ശേഷവും ഉപ്പയെ കൂടെ കിട്ടാത്തതിലുള്ള നിരാശയും പരിഭവവും മകള്‍ പങ്കുവെച്ചപ്പോള്‍ തന്റെ ദൗത്യത്തിന്റെ വ്യാപ്തിയും പരപ്പും ഉള്ളില്‍ കണ്ട് ബഷീര്‍ പറഞ്ഞു: ‘നീ മരിച്ചാല്‍ ചരമ പേജിന്റെ ഏറ്റവും മൂലയില്‍ ഒറ്റക്കോളം […]

ഈ സല്യൂട്ട് നിയമലംഘനത്തിനോ?

ഈ സല്യൂട്ട് നിയമലംഘനത്തിനോ?

പൊലീസ് എന്ന പദത്തിന് അതിവിശാലമായ അര്‍ഥതലമുണ്ട്. ആ പദത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് നമ്മുടെ സാമൂഹികജീവിതം. കാക്കിയുടുപ്പിനെ ജനം കാണുന്നത് സമാധാനത്തിന്റെ, സംരക്ഷണത്തിന്റെ വക്താക്കളായാണ്. നമ്മുടെ സാമൂഹിക പരിതസ്ഥിതിയില്‍ അസമാധാനത്തിന്റെ വഴികള്‍ക്കാണ് ദൈര്‍ഘ്യം കൂടുതല്‍. ആ വഴികളില്‍ വിഹരിക്കുന്നവരെ നിയന്ത്രിക്കാനും സമാധാനം സാധ്യമാവുമെന്ന് ബോധ്യപ്പെടുത്താനുമെല്ലാം എല്ലാവരും ഉപയോഗിക്കുന്ന പദമാണ് പൊലീസ്. നിയമത്തിന്റെ സംരക്ഷകരായി, നമ്മുടെ ഭരണകൂടവും ഭരണഘടനയും വിഭാവന ചെയ്യുന്ന നല്ല വഴികളെ സാധ്യമാക്കാന്‍ ബാധ്യസ്ഥപ്പെട്ടവര്‍. ലോകത്തെവിടെയും പോലീസുണ്ട്. അവരണിയുന്നത് വ്യത്യസ്തമായ യൂണിഫോമാണെന്ന് മാത്രം. അവര്‍ ചെയ്യുന്നത് ഒരേ ജോലിയാണ്. […]

അറിഞ്ഞുതീര്‍ന്നിട്ടില്ലാത്ത ബഷീര്‍

അറിഞ്ഞുതീര്‍ന്നിട്ടില്ലാത്ത ബഷീര്‍

‘ഓഫീസിന്റെ തിരക്കുകളിലേക്ക് കടന്നിട്ടേയുള്ളു. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅക്ക് പോകും മുമ്പുള്ള ജോലികള്‍ തീര്‍ക്കണം. അപ്പോഴാണ് ബാബുവിന്റെ (റഷീദ്) കോള്‍. അസീസ് കൂടുതല്‍ ഉന്‍മേഷവാനാണെന്ന് തൊട്ടുതലേദിവസത്തെ സംസാരത്തില്‍ വിഷയീഭവിച്ചതാണ്. എല്ലാവരുമായും സംസാരിച്ചു. ഭക്ഷണം കഴിച്ചു. മുന്‍വിധിപറഞ്ഞ ഡോക്ടര്‍മാരില്‍ നിന്നു പോലും പ്രതീക്ഷ നല്‍കുന്ന പ്രതികരണമുണ്ടായി. ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചവന്‍ അടുത്ത ദിവസം വിളിക്കുമ്പോള്‍ എന്തിന് ആശങ്കപ്പെടണം. കോള്‍ കണക്ട് ആയതേയുള്ളു. നമ്മുടെ അസി പോയെന്ന് ഒറ്റവാക്കില്‍. പക്ഷെ, ആ സംസാരം മുറിഞ്ഞു. പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല. മനസ്സിലാകെ ഇരുട്ടുകയറി. ചിന്താഭാരം […]