സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക് മാധ്യമ മാഫിയയുടെ നമസ്കാരം

സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക്  മാധ്യമ മാഫിയയുടെ നമസ്കാരം

സ്വവര്‍ഗരതി, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ പദങ്ങള്‍ അങ്ങേയറ്റത്തെ ലജ്ജയോടെയാണ് നമ്മുടെ സമൂഹം ഇതുവരെ പറഞ്ഞതും കേട്ടതും. സമൂഹമധ്യെ ഒരു നിലക്കും ചര്‍ച്ചാവിഷയമാക്കാന്‍ പാടില്ലാത്ത വിധം മ്ലേച്ഛമായ ചെയ്തിയായാണ് ലൈംഗിക വൈകൃതങ്ങളെ മാനവരാശി ഇതുവരെ കണ്ടിരുന്നത്. എന്നാല്‍, ആണും ആണും തമ്മിലുള്ള, അല്ലെങ്കില്‍ പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗിക വേഴ്ചകള്‍ കുറ്റകരവും പ്രകൃതിവിരുദ്ധവുമാണെന്ന സദാചാരബോധത്തെ ചോദ്യം ചെയ്തുകൊണ്ട്, എല്ലാതരം ലൈംഗിക വൈകൃതങ്ങളെയും പൗരാവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പേരില്‍ പവിത്രവത്കരിക്കാന്‍ ഒരു കൂട്ടര്‍ രംഗത്തുവന്നപ്പോള്‍ അവര്‍ക്കു പിന്തുണ നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും മീഡിയയും പുരോഗമനേച്ഛുക്കളും അഹമഹമികയാ രംഗത്തുവന്നത് സ്വബോധമുള്ളവരെ ഞെട്ടിച്ചിരിക്കയാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377ാം വകുപ്പ് ഭരണഘടനാപരമായി സാധുവാണെന്നും ഈ വിഷയത്തില്‍ 2009ല്‍ ദല്‍ഹി ഹൈകോടതിയുടേതായി വന്ന വിധി നിലനില്‍ക്കുന്നതല്ലെന്നും രണ്ടംഗ ബഞ്ച് തീര്‍പ്പുകല്‍പിച്ചപ്പോള്‍ പരമോന്നത നീതി പീഠം ഒരു മഹാപാതകം ചെയ്തുവെന്ന മട്ടിലാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പ്രതികരണമുയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടികളേറ്റു പുളയുകയായിരുന്ന സോണിയ ഗാന്ധി മുതല്‍ പുത്രന്‍ രാഹുല്‍ വരെ സട കുടഞ്ഞെഴുന്നേറ്റ് പ്രകൃതിവിരുദ്ധരുടെ പിന്നാലെ അണിനിരന്നു. പുരോഗമനവാദികളായ കമ്യുണിസ്റ്റുകാരുടെ കാര്യം പോവട്ടെ, നഗരവാസികളായ ബുദ്ധിജീവികളെല്ലാം കോടതിക്കെതിരെ വാളെടുത്തു. 17ാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കാണെന്നും ഒരു ന്യൂനപക്ഷത്തിന്‍റെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ നഗ്നമായ കടന്നുകയറ്റം നടത്തിയിരിക്കയാണെന്നും രോദനങ്ങള്‍ ഉയര്‍ന്നു. പൗരന്മാരുടെ അവകാശസംരക്ഷകരായ മാധ്യമങ്ങളാവട്ടെ, പോരാട്ടവീര്യത്തോടെ രംഗത്തുവരുകയും ലൈംഗിക ന്യൂനപക്ഷത്തിന്‍റെ മൗലികാവകാശങ്ങള്‍ക്കായി ഉച്ചൈസ്തരം വാദിക്കുകയും ചെയ്തു. എന്തിന്, ഇന്ത്യാ മഹാരാജ്യത്തിലെ ബഹളം കേട്ട്, ഐക്യരാഷ്ട്ര സഭക്ക് പോലും ഇരിക്കപ്പൊറുതി ഉണ്ടായില്ല. മൗനമിരിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ജുഡീഷ്യറി മനുഷ്യകുലത്തെ പിറകോട്ട് പിടിച്ചുവലിക്കുകയാണെന്നു വരെ മുറവിളി ഉയര്‍ന്നു. സദാചാര നിഷ്ഠയെക്കുറിച്ച് പുരപ്പുറത്ത് കയറി ഓരിയിടാറുള്ള മലയാണ്‍മയുടെ സ്വന്തം ജിഹ്വകള്‍ പോലും ദല്‍ഹി ഹൈകോടതിയെ പുകഴ്ത്തിയും സുപ്രീംകോടതി വിധിയെ പഴിച്ചും മുഖപ്രസംഗങ്ങള്‍ കാച്ചി. മലയാള മനോരമയില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞ നവീന വിചാരഗതിയുടെ പുതുസ്വരം ഇങ്ങനെ യാഥാസ്ഥിതികവും കാലാനുകൂലവുമല്ലാത്ത സങ്കല്‍പങ്ങളും താല്‍പര്യങ്ങളും കൂടി പുലര്‍ത്തുന്ന മതസംഘടനകള്‍ക്ക് കീഴടങ്ങാതെ, ഏതു ന്യൂനപക്ഷത്തിന്‍റെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ജനാധിപത്യബാധ്യത നിറവേറ്റാന്‍ പാര്‍ലമെന്‍റിനു കഴിയണം. അതായത്, പ്രകൃതിവിരുദ്ധ, അസ്വാഭാവിക ലൈംഗിക ബന്ധങ്ങളെ കുറ്റകൃത്യമായി കാണുന്ന 377ാം വകുപ്പ് എടുത്തുമാറ്റി, ആണിന് ആണിനെ വേള്‍ക്കാനും പെണ്ണിനു പെണ്ണുമായോ മൃഗങ്ങളുമായോ ഇണചേരാനുള്ള സ്വാതന്ത്ര്യവും അവസരവും നല്‍കണമെന്ന്. മറിച്ചു ചിന്തിക്കുന്നത്, അറുപിന്തിരിപ്പന്‍ ആശയമാണെന്നും അവര്‍ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊള്ളാത്ത സ്വഭാവങ്ങള്‍ കൊണ്ടുനടക്കുന്നവരാണെന്നും സാരം.

2001ലാണ് നാസ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് നീതിപീഠത്തെ സമീപിക്കുന്നത്. 1860ല്‍ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ക്രിസ്ത്യന്‍ജൂത സദാചാരബോധത്തിന്‍റെ ഉല്‍പന്നമാണെന്നും കാലം മാറിയ സ്ഥിതിക്ക് പ്രകൃതിവിരുദ്ധ ശാരീരിക ബന്ധങ്ങളെ കുറ്റകരമല്ലാതാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. കിടപ്പറയില്‍ തങ്ങളുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് അവന്‍റെ വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അതിനെ കുറ്റകൃത്യമായി ഗണിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 21, 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നുമായിരുന്നു മുഖ്യവാദം. ലൈംഗിക ന്യൂനപക്ഷങ്ങളോട് നിയമം അനുവര്‍ത്തിക്കുന്ന പക്ഷപാതിത്വം അവരുടെ അന്തസ്സാര്‍ന്ന നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും അന്യവത്കരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഇവരുടെ പരിദേവനം. ഇവര്‍ക്കുവേണ്ടി മുറവിളി കൂട്ടുന്ന മാധ്യമങ്ങളാവട്ടെ, സുപ്രീംകോടതി വിധി രാജ്യത്തെ ദശലക്ഷക്കണക്കിനു പ്രകൃതിവിരുദ്ധ വേഴ്ചക്കാരെ ക്രിമിനലുകളായി വേട്ടയാടുകയാണെന്നു വരെ കണ്ണീര്‍ വാര്‍ത്തു. ദേശീയമാധ്യമങ്ങളായി നാം ഗണിക്കുന്ന ഇംഗ്ലഷ് പത്രങ്ങള്‍ താളുകളാണ് ഈ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ വിനിയോഗിച്ചത്. യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണരെ പ്രതിനിധാനം ചെയ്യുന്ന ദി ഹിന്ദു പത്രം ദിവസങ്ങളായി മുഖ്യപേജുകള്‍ കോടതിവിധിയെ വിമര്‍ശിക്കുന്നവര്‍ക്കും സ്വവര്‍ഗരതിയെ താലോലിക്കുന്നവര്‍ക്കും വേണ്ടി നീക്കിവച്ചിരിക്കയാണ്. ഒരേ ദിവസം മൂന്നുപ്രധാന ലേഖനങ്ങള്‍ വരെ വിന്യസിച്ചിട്ടും ഒന്നില്‍പോലും സുപ്രീംകോടതി വിധിയെ ന്യായീകരിച്ചില്ല. യോഷിത് സെന്‍ഗുപ്ത മുംബൈയില്‍നിന്നുള്ള ഡി.എന്‍.എയില്‍ എഴുതിയ കുറിപ്പില്‍ വിലപിക്കുന്നത് കാണുക സ്വവര്‍ഗവേഴ്ച കുറ്റകൃത്യമാക്കിയതിലൂടെ സുപ്രീംകോടതി രാജ്യത്തെ 2008ലേക്കല്ല, 19ാം നൂറ്റാണ്ടിലേക്കാണ് തിരികെ കൊണ്ടെത്തിച്ചിരിക്കുന്നത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും തൊഴിലുടമകളുമായും സമൂഹവുമായും തങ്ങളുടെ ലൈംഗിക ചായ്വ് അഭിമാനപൂര്‍വം പങ്കുവെച്ച ദശലക്ഷക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെയാണ് കോടതി വഞ്ചിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനു മനുഷ്യരെ ഇരുണ്ട, കാടന്‍ യുഗത്തിലേക്ക് തെളിച്ചുകൊണ്ടുപോയിരിക്കുന്നു. സ്വന്തം ഭാര്യയെ ബലാല്‍സംഗം ചെയ്യുന്ന പുരുഷന്മാരെക്കാള്‍ മോശമാണെന്ന് ന്യായാസനം അവരോട് പറഞ്ഞിരിക്കയാണ്. സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരുമായി രതിയിലേര്‍പ്പെടുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിന് തുല്യമാവുകയാണ്. കാരണം, ജീവപര്യന്തം ശിക്ഷിക്കാവുന്ന കുറ്റമാണത്. തന്‍റെ പദവിയിലെ അന്ത്യദിനത്തില്‍ ജസ്റ്റീസ് സിംഗ്വി ഭരണഘടനയുടെ 21ാം ഖണ്ഡികയില്‍ വെള്ളം ചേര്‍ത്തിരിക്കയാണ്. അങ്ങനെ, ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കുകയാണ്. സര്‍, അങ്ങ് 30 ദശലക്ഷം ക്രിമിനലുകളെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൗരാവകാശം, സ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയ പദാവലികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ലൈംഗിക വൈകൃതങ്ങളിലേര്‍പ്പെട്ട ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന സ്ത്രീപുരുഷന്മാര്‍ക്കു വേണ്ടി ഒരു വിഭാഗം വാദിക്കുന്നത്. ദല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പോലും 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് വാദിച്ചത്. അതേസമയം, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ ഉയര്‍ത്തുന്ന സദാചാരപരവും ആരോഗ്യപരവുമായ വശങ്ങളെ സര്‍ക്കാരിന്‍റെ ചില വകുപ്പുകള്‍ക്ക് തന്നെ ഊന്നിപ്പറയേണ്ടിവന്നു. സാധാരണഗതിയില്‍ എയ്ഡ്സ്/എച്ച്ഐവി പിടിപെടാന്‍ ഒരു ശതമാനമാണ് സാധ്യതയെങ്കില്‍ സ്വവര്‍ഗരതിക്കാരില്‍ അത് എട്ടുശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു. 377ാം വകുപ്പ് നിലവില്‍ വന്നിട്ട് 150വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെയായി 200ല്‍ താഴെ പേരാണ് ശിക്ഷിക്കപ്പെട്ടത്. അതിനര്‍ഥം, കിടപ്പറകളില്‍ ചെന്ന് ലൈംഗിക വൈകൃതങ്ങള്‍ ചികഞ്ഞെടുത്ത് പ്രതികളെ പിടികൂടാന്‍ വ്യവസ്ഥിതി ശ്രമിക്കാറില്ലെന്നും വ്യക്തമായ പരാതികളുടെയോ ആരോപണങ്ങളുടെയോ പുറത്തേ കുറ്റം ചാര്‍ത്താറുള്ളൂവെന്നും തെളിയുന്നു. പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികത എന്നതാണ് പ്രപഞ്ചം കണ്ട മുഴുവന്‍ സദാചാര സംഹിതകളും ആ കൃത്യത്തെ വെറുക്കാനും എതിര്‍ക്കാനും കാരണം. മനുഷ്യജന്മങ്ങളുടെ നിലനില്‍പ് ലൈംഗികതയുടെ ശരിയായ പരിപാലനത്തെ ആശ്രയിച്ചിരിക്കുന്നു. സ്ത്രീയും പുരുഷനുമാണ് പ്രകൃത്യാലുള്ള, ശരിയായ ലൈംഗികപങ്കാളികള്‍ എന്നിരിക്കെ, മറിച്ചുള്ള ഏതു സങ്കല്‍പവും വീക്ഷണവ്യതിചലനവും അസാന്മാര്‍ഗികതയുടെ ഉഴുനിലവുമാണ്്. സമൂഹം പ്രകൃതിവിരുദ്ധ ലൈംഗികത അംഗീകരിച്ചുകൊടുത്താല്‍ വിവാഹം, കുടുംബം തുടങ്ങിയ മൂല്യവിചാരങ്ങള്‍ താനേ നിലംപൊത്തും എന്നു മാത്രമല്ല, മനുഷ്യരാശിയുടെ നിലനില്‍പ് തന്നെ അവതാളത്തിലാവുകയും ചെയ്യും. ലൈംഗിക കാര്യങ്ങളില്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, മനുഷ്യാവകാശവും ഉയര്‍ത്തി വാദിക്കുന്നത് വിപണി രാജാക്കന്മാരെ സംരക്ഷിക്കാനാണ്. ലൈംഗിക സ്വാതന്ത്ര്യത്തിനായി നിലകൊണ്ട പടിഞ്ഞാറന്‍ സമൂഹത്തില്‍ സെക്സ് ഒരു വിപണി ഉല്‍പന്നമാണ്. പ്രകൃതിയുടെ ഉദാത്തഭാവം എന്ന നിലയില്‍നിന്ന് മനുഷ്യമാംസമാര്‍ക്കറ്റിലെ ഒരിനമായി ഇത് തരംതാഴ്ത്തപ്പെടുന്പോള്‍ വൈവിധ്യവത്കരണത്തിനായി പലതരം സെക്സുകള്‍ കണ്ടെത്തേണ്ടിവരുന്നു. അങ്ങനെയാണ് പ്രകൃതിവിരുദ്ധ, ഗേയ്ലെസ്ബിയന്‍ ബന്ധത്തിനായി ഒരു വിഭാഗം അങ്ങാടി ചുറ്റുന്നത്.

എല്ലാമതങ്ങളും തത്ത്വചിന്തകളും സ്വവര്‍ഗലൈംഗികവേഴ്ചകളെ നിന്ദ്യവും നീചവുമായ കൃത്യമായി കാണുന്നത് അതു സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവുമായ വിപത്തുകളെ മുന്‍കൂട്ടി കണ്ടാണ്. എണ്‍പതുകളില്‍ നടത്തിയ ഒരു പഠനത്തില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയെ ആശ്രയിക്കുന്നവരുടെ ആയുസ്സ് മറ്റുള്ളവരില്‍നിന്ന് ഇരുപതു വര്‍ഷം കുറവായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും സ്വവര്‍ഗരതിക്കാരില്‍ നടത്തിയ സര്‍വേയിലും ഈ വസ്തുത സ്ഥിരീകരിക്കുകയുണ്ടായി. സ്വവര്‍ഗരതിയെ നിയമാനുസൃതമാക്കിയ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ എന്നിവിടങ്ങളില്‍ സ്ത്രീപുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് ഗണ്യമായി കുറവാണെന്ന് കണ്ടെത്തുകയുണ്ടായി.

വിശുദ്ധ ഖുര്‍ആനില്‍ ലൂത്ത് നബിയുടെ കാലഘട്ടത്തിലെ ഒരു ജനതയെ പിടിപെട്ട ലൈംഗിക അരാജകത്വത്തെക്കുറിച്ചും അവര്‍ക്കു നേരിട്ട മഹാ ദുരന്തത്തെക്കുറിച്ചും സംസാരിക്കുന്നത് പ്രകൃതവിരുദ്ധ ലൈംഗികബന്ധം എത്ര ഘോരമായ കുറ്റമാണെന്നും സമൂഹത്തെ എത്ര കണ്ട് അത് അധഃപതിപ്പിക്കുമെന്ന സമര്‍ഥിക്കാനാണ്. ഏത് പാര്‍ലമെന്‍റ് അനുകൂല തീരുമാനമെടുത്താലും ഏത് മാധ്യമങ്ങള്‍ അനുകൂലിച്ച് തൂലിക ചലിപ്പിച്ചാലും സ്വവര്‍ഗരതി ഹീനവും ജുഗുപ്സാവഹവുമായ കുറ്റകൃത്യം തന്നെയാണ്. ലൈംഗിക ന്യൂനപക്ഷം എന്നു വിശേഷിപ്പിക്കുന്ന മനോരോഗികളെയും അപഥസഞ്ചാരക്കാരെയും നേരിടാന്‍ നിയമം കര്‍ശനമാക്കുകയും സാന്മാര്‍ഗിക ശീലങ്ങള്‍ അനുവര്‍ത്തിച്ചു ജീവിക്കാന്‍ അവരെ സഹായിക്കുകയുമാണ് വേണ്ടത്. അതല്ലാതെ, പ്രകൃതിയുടെ താളം തെറ്റിക്കുകയും മനുഷ്യജന്മങ്ങളുടെ നൈരന്തര്യത്തെ 0വെല്ലുവിളിക്കുകയും ചെയ്യുന്നത് ഇരിക്കുന്ന കൊന്പ് വെട്ടിമാറ്റുന്നതിന് തുല്യമാണ്.
ശാഹിദ്

One Response to "സ്വവര്‍ഗാനുരാഗ മുറവിളി കോര്‍പറേറ്റുകള്‍ക്ക് മാധ്യമ മാഫിയയുടെ നമസ്കാരം"

  1. western  January 6, 2014 at 5:55 am

    എല്ലാത്തിനും ‘പടിഞ്ഞാറോട്ട്’ നോക്കാന്‍ പറ്റില്ലാന്നു മനസ്സിലായി

You must be logged in to post a comment Login