സ്വവര്‍ഗരതിക്ക് പച്ചക്കൊടി: യുവര്‍ ഓണര്‍, വിക്ക് വിക്ക് തന്നെയാണ്

സ്വവര്‍ഗരതിക്ക് പച്ചക്കൊടി: യുവര്‍ ഓണര്‍, വിക്ക് വിക്ക് തന്നെയാണ്

ഈയടുത്തായി പരമോന്നത നീതിപീഠത്തില്‍ നിന്ന് കേട്ടു കൊണ്ടിരിക്കുന്ന വിധികള്‍ ഞെട്ടിപ്പിക്കുന്നതാണ്. സെക്ഷന്‍ 377 ലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്ത് സ്വവര്‍ഗരതിയെ നിയമപരമായി അനുവദിക്കുന്ന വിധി ഉദാഹരണം. ഉദാരലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ഏത് വിധിയും സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കും.
സന്താനോല്‍പാദനത്തിനും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും പ്രകൃതിപരമായ രീതിയാണ് എതിര്‍ ലിംഗത്തില്‍പെട്ടവരുമായുള്ള ഇണചേരല്‍. അതിന്റെ വ്യവസ്ഥാപിതവും ആരോഗ്യകരവും ഭദ്രവുമായ വഴിയാണ് വിവാഹം. ലൈംഗികാസ്വാദനത്തിനോടൊപ്പം ബാധ്യതകളും കടപ്പാടുകളുമുള്ള, സ്‌നേഹവും ബഹുമാനാദരങ്ങളുമുള്ള സംതൃപ്തകുടുംബമാണ് വിവാഹത്തിന്റെ ഫലം. അതുകൊണ്ടാണ് അതിനെ തികച്ചും പ്രകൃതി വിരുദ്ധമായ പ്രവണതയായി മനുഷ്യര്‍ മനസിലാക്കുന്നത്. ഇത് വരെ നിയമത്തിനും അങ്ങനെത്തന്നെയാണ് മനസിലായിരുന്നത്.

ചുറ്റുപാടുകളില്‍നിന്നും അല്ലാതെയും പ്രകൃതിയുടെ തേട്ടങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ സ്വഭാവങ്ങള്‍ ചില ന്യൂനപക്ഷങ്ങളില്‍ നിന്ന് ഉണ്ടാവുക എന്നത് പണ്ടുമുതലേ ഉള്ളതാണ്. കാനിബല്‍സ്, സാഡിസ്റ്റ്‌സ്, പീഡോഫീലിയക്കാര്‍ എന്നിങ്ങനെ മാനസിക വൈകൃതങ്ങളുള്ളവര്‍ മുമ്പെ ഉണ്ടല്ലോ. ഇത്തരം ഘട്ടങ്ങളില്‍ അതിനെ മാനസിക തകരാറുകളായി പരിഗണിക്കുകയും അവ മാറ്റിയെടുക്കാന്‍ ആവശ്യമായ വഴികള്‍ കണ്ടുപിടിക്കുകയുമാണ് മനുഷ്യരുടെ രീതി. വ്യക്തി സ്വാതന്ത്ര്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ പേരില്‍ ആരെങ്കിലും നരഭോജികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്തുമോ? മറ്റുള്ളവരെ അക്രമിക്കാനുള്ള പ്രവണതയുള്ള ആളുകള്‍ക്ക് അതിനനുമതിനല്‍കാന്‍ നാം തയാറാകുമോ? കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പീഡോഫീലിയയും മാതാവിനെ ഉപയോഗിക്കുന്ന ഈഡിപ്പസ് കോംപ്ലക്‌സും പിതാവുമായി ബന്ധത്തിലേര്‍പ്പെടുന്ന ഇലക്ട്രാ കോംപ്ലക്‌സും എല്ലാം നാം അനുവദിക്കുമോ? മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നതും സ്വവര്‍ഗത്തെ ഉപയോഗിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് പ്രകൃതിപരവും മറ്റൊന്ന് പ്രകൃതി വിരുദ്ധവും ആകുന്നത് എങ്ങനെയാണ്? വിക്ക് ഒരു ഭാഷയാണെന്ന് കവി പാടിയത് കൊണ്ട് വിക്ക് വിക്കല്ലാതാവുന്നില്ല. കവിതയില്‍ വിക്ക് ഭാഷയായിരിക്കാം. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ വിക്ക് വിക്ക് തന്നെയാണ്.

സാഡിസത്തിലും നരഭോജനത്തിലും മാത്രമല്ല നശീകരണമുള്ളത്. സ്വവര്‍ഗരതിയെ നിയമവല്‍ക്കരിച്ചും പ്രോത്സാഹിപ്പിച്ചും മുന്നോട്ടുനീങ്ങുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക ആരോഗ്യ ദുരന്തങ്ങള്‍ ഭയാനകമാണ്. ഇവിടെ ഒന്നോ രണ്ടോ മനുഷ്യരല്ല കൊല്ലപ്പെടുന്നത്. ഒരു സമൂഹം മുഴുക്കെ രോഗാതുരമാവുകയാണ്. പുരാതനകാലം മുതല്‍ മനുഷ്യരാശി കാത്തുസൂക്ഷിച്ചിരുന്ന പൈതൃകങ്ങളും മൂല്യങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെടുന്നത്. സ്വവര്‍ഗാനുരാഗികള്‍ വിവാഹ ജീവിതം നയിച്ചാല്‍ നമുക്കെന്താ ചേതം? അതവരുടെ സ്വാതന്ത്ര്യമല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. സ്വവര്‍ഗ വിവാഹം പ്രഹസനങ്ങളാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പലപ്പോഴും അല്പായുസ്സ് മാത്രമുണ്ടാകുന്ന ഇടവേളകളില്‍ അവര്‍ തങ്ങള്‍ക്ക് വേണ്ടി കരുതിവെക്കുന്ന കുട്ടികളുടെ വളര്‍ച്ച, ഭാവി, എതിര്‍ലിംഗ സമീപനം നിര്‍ത്തിവെക്കപ്പെടുന്നത് മുഖേനയുണ്ടാകുന്ന മാനസികരോഗം, സ്വവര്‍ഗരതി വഴി പ്രസരണം ചെയ്യപ്പെടുന്ന അസംഖ്യം മാരകരോഗങ്ങള്‍, രോഗികളായവരും അല്ലാത്തവരുമായ അരക്ഷിതരായ വാര്‍ധക്യങ്ങള്‍ ഇവയൊന്നും ഒരു സാമൂഹിക പ്രതിസന്ധിയല്ലെന്നാണോ പറയുന്നത്?

രോഗം പരത്തുന്നു
ഏറ്റവും പ്രധാനം വിപല്‍കരമായ ലൈംഗിക ബന്ധങ്ങളുടെ പരിണതികള്‍ തന്നെ. 60%ത്തോളം സ്വവര്‍ഗാനുരാഗികളും ഗുദഭോഗത്തില്‍ ഏര്‍പ്പെടുന്നവരാണ്. പലപ്പോഴും ക്വാണ്ടംസ് ഇല്ലാതെ എച്ച് ഐ വി പോസിറ്റീവ് ആണെന്നറിഞ്ഞാല്‍ പോലും ബന്ധപ്പെടുന്നവരുണ്ട്. (British National Survey) ഇതിന്റെ ഫലമെന്നോണം സാധാരണ മനുഷ്യരില്‍ അത്യപൂര്‍വമായതോ തീരെ ഇല്ലാത്തതോ ആയ അസുഖമാണ് സംക്രമിക്കുന്നത്. anal cancer, Chlamydia trachomatis, Cryptosporidium, Giardia lamblia, Herpes simplex virus, HIV, Human papilloma virus, Isospora belli, Microsporidia, Gonorrhoea, Syphilis, Hepatitis B,C എന്നിവ ഉദാഹരണം.
ഗുദഭോഗം ചെയ്യുന്നവരില്‍ എച്ച് ഐ വി സാധ്യത വളരെ ഏറെയാണ്. 15-22 പ്രായമുള്ള സ്വവര്‍ഗാനുരാഗികളില്‍ ഗുദഭോഗത്തിലേര്‍പ്പെട്ടവരില്‍ ഒകഢ ഉണ്ടാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ അഞ്ച് മടങ്ങാണ്.(Valleroy L, et al. HIV prevalence and associated risks in young men who have sex with men. JAMA. 2000; 284: 198204.). എച്ച് ഐ വി പോസിറ്റീവ് ആയ ഗേ(പുരുഷന്മാരോട് മാത്രം ലൈംഗികാഭിനിവേശം പുലര്‍ത്തന്ന പുരുഷന്‍)കളില്‍ 84% വും കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഗുദഭോഗത്തിലേര്‍പ്പെട്ടവരാണ് (Halkitis PN. Intentional unsafe sex (barebacking)among HIVpositive gay men who seek sexual partners on the Internet. AIDS Care. 2003; 15: 36778.).

വിവാഹപ്രഹസനങ്ങള്‍
നടേ സൂചിപ്പിച്ചതു പോലെ സ്വവര്‍ഗ വിവാഹങ്ങള്‍ പലപ്പോഴും പ്രഹസനങ്ങളാണ്. കുറഞ്ഞ കാലയളവ് മാത്രം നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍. ഇണയെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന വൈകൃതം. 75%ഓളം സ്വവര്‍ഗാനുരാഗികളും നൂറോളം ആണ്‍ ഇണകളുമായി രമിച്ചവരാണ്. 15%ന് 100 മുതല്‍ 249 വരെ ഇണകളുണ്ട്. 17% ന് 250 മുതല്‍ 455 വരെ. 15%ന് 500 മുതല്‍ 999 വരെ. 28%ന് 1000ല്‍ കൂടുതല്‍! (Bell AP, Weinberg MS. Homosexualities. New York 1978). ലെസ്ബിയന്‍സിന്റെ (സ്ത്രീകളോട് ലൈംഗികാഭിനിവേശം പുലര്‍ത്തുന്ന സ്ത്രീകള്‍) ഇടയില്‍ ഗേകളുടെ അത്രതന്നെ തീവ്രമായ ഇണ വര്‍ധന ഇല്ലെങ്കിലും സാധാരണ സ്ത്രീകളേക്കാള്‍ എത്രയോ കൂടുതലാണ്. പല ലെസ്ബിയന്‍സും ആണുങ്ങളുമായി ഇണ ചേരുന്നുണ്ട് എന്നതാണ് കൗതുകകരം! 50ലേറെ ആണ്‍ സെക്‌സ് പങ്കാളികള്‍ ലെസ്ബിയന്‍സിന് ഉണ്ടാകാനുള്ള സാധ്യത സാധാരണ സ്ത്രീകളേക്കാള്‍ 4 ഇരട്ടിയാണ്! (Fethers K et al. Sexually transmitted infections and risk behaviours in women who have sex with women. Sexually Transmitted Infections 2000; 76: 3459.)
ഗേകളില്‍ സാധാരണഗതിയില്‍ ഒരു സ്വവര്‍ഗ വിവാഹം നീണ്ടുനില്‍ക്കുന്നത് 1.5 വര്‍ഷം മാത്രമാണ്. മാത്രവുമല്ല, ഔദ്യോഗിക ജീവിതപങ്കാളികളല്ലാതെ ഒരു വര്‍ഷത്തില്‍ എട്ടോളം പങ്കാളികള്‍ വേറെയുമുണ്ടാകും! ‘വിവാഹ’ത്തിന്റെ ആദ്യവര്‍ഷത്തില്‍തന്നെ തന്റെ ഔദ്യോഗിക പങ്കാളിക്ക് പുറമെയുള്ള 66% ആളുകളുമായും ബന്ധപ്പെട്ടിരിക്കും. അഞ്ച് വര്‍ഷം കഴിയുമ്പോഴേക്ക് അത് 90 ശതമാനമാകും (Harry J. Gay Couples. New York. 1984)ഏകദേശം 8000ത്തോളം സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 77%ലേറെ ബന്ധങ്ങളും 8 വര്‍ഷത്തില്‍ താഴെ മാത്രമേ നിലനിന്നിട്ടുള്ളൂ. 16 വര്‍ഷത്തിലേറെ നിലനിന്നത് 9% മാത്രം(20032004 Gay & Lesbian Consumer Online Census;www.glcensus.org).

മാനസികാരോഗ്യം
സ്വവര്‍ഗാനുരാഗികളില്‍ മാനസികാരോഗ്യം കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സാധാരണ ജനങ്ങളെ അപേക്ഷിച്ച് ഇവരില്‍ മാനസിക രോഗങ്ങള്‍ കൂടുതലാണ്. വിഷാദം, ആത്മഹത്യ പ്രവണതകള്‍, ലഹരി ഉപയോഗം എന്നിവ ഉദാഹരണം. എല്‍ജിബി വിഭാഗങ്ങളില്‍ മാനസിക രോഗങ്ങളുടെ അനുപാതത്തെക്കുറിച്ച് ന്യൂസിലന്‍ഡില്‍ നടത്തിയ പഠനത്തില്‍ ധാരാളം വിവരങ്ങള്‍ ശേഖരിക്കപ്പെട്ടു. 21 വയസ്സാകുമ്പോഴേക്കും പ്രധാന വിഷാദ രോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍ എന്നിവ നാലിരട്ടിയും ലഹരി ഉപയോഗം അഞ്ചിരട്ടിയും ആത്മഹത്യ പ്രവണത ആറിരട്ടിയും കൂടുതലാണ്.

എന്നാല്‍, ഈ അനാരോഗ്യത്തിന് കാരണം ഹോമോഫോബിയ (സ്വവര്‍ഗാനുരാഗികളോട് സമൂഹത്തില്‍ നിലനില്‍ക്കുന്ന വെറുപ്പും പേടിയും അവിശ്വാസവും) യാണെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിരീക്ഷണം അത്രതന്നെ ശരിയാണെന്ന് തോന്നുന്നില്ല. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കപ്പെടുകയും അവരോട് വളരെ അനുഭാവപൂര്‍വം പെരുമാറുകയും ചെയ്യുന്ന നെതര്‍ലന്റിലെ അവസ്ഥ നോക്കൂ. major depression, bipolar disorder (‘manic depression’), agoraphobia , obsessive compulsive disorder and drug addiction തുടങ്ങിയ മാനസികരോഗങ്ങളെല്ലാം അവിടെ വര്‍ധമാന നിരക്കില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെയായിരിക്കണം മറ്റുജനങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് ജീവിതദൈര്‍ഘ്യം കുറവാണ്. വാന്‍കവറില്‍ നടത്തിയ ഒരു പഠനത്തില്‍ ഗേകളുടെയും ബൈസെക്ഷ്വലിന്റെയും (സ്ത്രീയോടും പുരുഷനോടും ലൈംഗികാഭിനിവേശം പുലര്‍ത്തുന്നവര്‍) ശരാശരി ആയുസ്സ് മറ്റുള്ളവരെക്കാള്‍ 8 മുതല്‍ 20 വരെ കുറവാണ്.(Hogg RS et al. Modelling the impact of HIV disease on mortality in gay and bisexual men. International Journal of Epidemiology.1997; 26:65761).

സ്വവര്‍ഗരതിയും പീഡോഫീലിയയും
സ്വവര്‍ഗരതിയെ നിയമവല്‍ക്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പീഡോഫീലിയയുടെ വര്‍ധനയാണ്; സ്വവര്‍ഗരതിക്കാര്‍ക്ക് വേണ്ടി ഉയരുന്ന മനുഷ്യാവകാശ മുറവിളികള്‍ പീഡിയോഫീലിയക്കാര്‍ക്ക് വേണ്ടിയും ഉയരേണ്ടതില്ലേ? അവരും ചോരയും നീരും മോഹങ്ങളും ഉള്ളവരല്ലേ? പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യത്തില്‍ നിയമത്തിന് പഴുത് അനുവദിക്കാനാവില്ല എന്നാണെങ്കില്‍ സമൂഹത്തിനെ കാര്‍ന്ന് തിന്നുന്ന എച് ഐ വി വ്യാപനത്തിന്റെ കാര്യത്തില്‍ നിയമത്തിന് അങ്ങനെയൊക്കെ ആവാം എന്നാണോ? മാത്രവുമല്ല സ്വവര്‍ഗാനുരാഗികളാണ് പീഡോഫീലിയ സംഘങ്ങളുടെ ഉറവിടം. പ്രസിദ്ധ രാഷ്ട്രമീമാംസകന്‍ പ്രൊ. മിര്‍കിന്‍ പറയുന്നതിങ്ങനെ : യഥാര്‍ത്ഥത്തില്‍ ഗെ-ലെസ്ബിയന്‍ കൂട്ടായ്മകളില്‍ നിന്നാണ് പീഡോഫീലിയ ഉരുവം കൊണ്ടത് (Mirkin H. The pattern of sexual politics: feminism, homosexuality and pedophilia. Journal of Homosexuality 1999; 37: 124.).

പീഡോഫീലിയക്കാര്‍ക്കിടയിലുള്ള ഹോമോ സെക്ഷ്വലുകള്‍(സ്വവര്‍ഗാനുരാഗികള്‍) 25% മാണ്.(Blanchard R et al. Fraternal birth order and sexual orientation in pedophiles. Archives of Sexual Behavior 2000; 29: 46378.) അതുകൊണ്ടുതന്നെ സ്വവര്‍ഗാനുരാഗികളില്‍ പീഡോഫീലിയ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരില്‍ ഉണ്ടാകുന്നതിനേക്കാള്‍ 10 മുതല്‍ 25 ഇരട്ടി വരെ കൂടുതലാണ്. മൊത്തം ജനസംഖ്യയുടെ 1% മുതല്‍ 3% വരെ മാത്രമാണ് സ്വവര്‍ഗാനുരാഗികള്‍ എന്നതു കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

കുഞ്ഞുപ്രശ്‌നം
ഹെട്രോസെക്ഷ്വല്‍ (എതിര്‍ലിംഗത്തോട് ലൈംഗികാഭിനിവേശം പുലര്‍ത്തുന്നവര്‍) സമൂഹത്തില്‍ ഉണ്ടാകുന്ന കുട്ടികളിലും സ്വവര്‍ഗാനുരാഗികളുടെ ‘കുട്ടികളിലും’ വ്യത്യാസങ്ങളൊന്നും കാണപ്പെടുന്നില്ല എന്ന് ചില പഠനങ്ങളില്‍ കാണുന്നുണ്ടെങ്കിലും ആ പഠനങ്ങളുടെ വിശ്വാസ്യതയും സമഗ്രതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷപാതപരമായ സാംപിള്‍ സെലക്ഷനിലൂടെയാണ് ഈ ഡാറ്റകള്‍ ശേഖരിച്ചത്. ഇക്കാര്യം Children as Trophies? Christian Institute. Newcastle upon Tyne, 2002 എന്ന പഠനത്തില്‍ P. Morgan കണ്ടെത്തുന്നുണ്ട്. ഇനി ലഭ്യമായ പഠനങ്ങള്‍ പ്രകാരം തന്നെ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കാരണം അത്തരം കുഞ്ഞുങ്ങളില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും സാധ്യത ഏറെയാണത്രെ! (Riggs SC. Coparent or SecondParent Adoption by SameSex Parents. (letter) Pediatrics 2002; 109: 11934.)

എന്നാല്‍ ബന്ധങ്ങള്‍ നിലനിന്ന ദമ്പതികളുടെ കുട്ടികളുടെ കാര്യം മാത്രം പരിഗണിച്ചാല്‍ പോരല്ലോ. അറ്റു പോകുന്ന ബന്ധങ്ങളിലെ ദത്തു പുത്രന്മാരാണ് പലപ്പോഴും ഇരകളാക്കപ്പെടുന്നത്. കാരണം സ്വവര്‍ഗ വിവാഹത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം ഇത്തരം വിവാഹങ്ങളുടെ താല്‍ക്കാലികതയാണ്. നേരത്തെ സൂചിപ്പിച്ച ഡച്ച് സര്‍വെ പ്രകാരം ഇത്തരം വിവാഹങ്ങളുടെ ശരാശരി ആയുസ്സ് ഒന്നര വര്‍ഷമാണ്! 8000 ഗേകളില്‍ നടത്തിയ പഠനത്തില്‍ 71 ശതമാനം ബന്ധങ്ങളും എട്ട് വര്‍ഷത്തിലേറെ നിലനിന്നിട്ടില്ല. ഈ ദമ്പതികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ സാധാരണ ദമ്പതികളേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതലാണ്. മുന്‍ സ്വവര്‍ഗാനുരാഗിയും പിന്നീട് വിവാഹിതനായി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത സ്റ്റീഫന്‍ ബെന്നറ്റ് പറയുന്നതിങ്ങനെ: സ്വവര്‍ഗാനുരാഗികള്‍ക്ക് കല്ല്യാണം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും അനുവാദം നല്‍കുക എന്നാല്‍ താറുമാറായ ഒരു കുടുംബത്തെ സൃഷ്ടിക്കുക എന്നാണര്‍ത്ഥം.

ഗേ ജീന്‍..?
ചിലര്‍ വാദിക്കുന്നത് സ്വവര്‍ഗാനുരാഗം ചിലരുടെ മനുഷ്യപ്രകൃതിയില്‍ നിലീനമാണ്; അത് ഒരിക്കലും മാറ്റാന്‍ കഴിയില്ല എന്നൊക്കെയാണ്. പക്ഷേ ശുദ്ധ അസംബന്ധമാണത്. മാറ്റാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ‘ഗേ ജീന്‍ എന്ന ഒരു ജീനൊന്നുമില്ല. സ്വവര്‍ഗാനുരാഗികളോട് സഹതാപം പുലര്‍ത്തുന്നവര്‍ തന്നെ നടത്തിയ പഠനങ്ങളില്‍ പറയുന്നത് ഇത് ജീനുകളിലൂടെ ഡെവലപ് ചെയ്യപ്പെടുന്നതല്ലെന്നും ജന്മനാ ഉണ്ടാകുന്നതല്ലെന്നുമാണ്. പരിസ്ഥിതിപരമായ സ്വാധീനങ്ങളാണ് ലൈംഗികസ്വഭാവങ്ങളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത്. (Bailey JM. Biological perspectives on sexual orientation. In: Garnets LD and Kimmel DC: Psychological perspectives on lesbian, gay, and bisexual experiences. Columbia University Press, New York. 2003)

ഇതറിയാന്‍ ഒരു മാര്‍ഗമുണ്ട്. ഒരേ ജനിതകഘടനകളുള്ള രണ്ട് ഇരട്ടകളുടെ സ്വഭാവത്തെ അങ്ങനെ അല്ലാത്ത രണ്ട് ഇരട്ടകളുമായി താരതമ്യം ചെയ്തുനോക്കുക. ഹോമോസെക്ഷ്വലായ ആളുകളുടെ ഇരട്ടമക്കള്‍ ഹോമോസെക്ഷ്വല്‍ തന്നെയാകുന്നത് ഒരേ ജനിതകഘടനയുള്ളവരില്‍ ഒരേ പാരിസ്ഥിതിക സാഹചര്യത്തില്‍ വളര്‍ത്തപ്പെടുന്നവരില്‍ തന്നെ 25% മുതല്‍ 50% വരെ ആണ്. ജീനുകള്‍ക്ക് ഹോമോസെക്ഷ്വാലിറ്റി നിര്‍ണയിക്കുന്നതില്‍ പ്രത്യേക റോളില്ല എന്നാണ് ഇതിന്നര്‍ത്ഥം. (അല്ലെങ്കില്‍ എല്ലാ കുട്ടികളും ഒരുപോലെ ആകണമായിരുന്നല്ലോ?) (Pillard RC and Weinrich JD. Evidence of familial nature of male homosexuality . Archives of General Psychiatry. 1986: 42; 80812. King M and McDonald E. Homosexuals who are twins. A study of 46 probands. British Journal of Psychiatry. 1992; 160: 4079.)

സ്വവര്‍ഗാനുരാഗം പ്രകൃതിപരമായ സ്വാഭാവിക പ്രക്രിയയാണെന്നും അത് മാനസിക തകരാറല്ലെന്നും പ്രകൃതിയില്‍ നിലീനമാണെന്നും ഒരിക്കലും മാറ്റം അസാധ്യമാണെന്നുമൊക്കെ വാദിക്കുന്നവര്‍ പല കണക്കുകളും പരീക്ഷണ ഫലങ്ങളും എഴുന്നള്ളിച്ചേക്കാം. ഉദാരലൈംഗികതയുടെ പുതിയ സ്വര്‍ഗഭൂമി ഉണ്ടാക്കാനുള്ള തത്രപ്പാടില്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ അവര്‍ക്കു വേണ്ടി അവരാല്‍ നിര്‍മ്മിക്കപ്പെടുന്ന ഗവേഷണങ്ങള്‍ എത്രത്തോളം സത്യസന്ധമാണെന്നത് സംശയാസ്പദമാണ്. ധാര്‍മ്മികതയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് കുടുംബ വ്യവസ്ഥയുടെ ശ്മശാനം തീര്‍ക്കാന്‍ നൊയമ്പ് നോറ്റിരിക്കുന്നവര്‍ അവരുടെ ലിബറല്‍ ബോധങ്ങള്‍ സമൂഹത്തില്‍ കൃഷി ചെയ്യാന്‍ എന്തു ചെയ്യാനും മടിക്കില്ല. വരും നാളുകളില്‍ എന്തൊക്കെ വികൃതങ്ങള്‍ ഇനി സുകൃതങ്ങളാകാനിരിക്കുന്നു എന്ന് ആരറിഞ്ഞു.

ഡോ.ഫൈസല്‍ അഹ്‌സനി രണ്ടത്താണി
അവലംബം: www.virtueonline.org

You must be logged in to post a comment Login