ഇറച്ചിക്കോഴി

കവിത/ മുബശ്ശിര്‍ ഹസന്‍.

ഇറച്ചിക്കോഴി

അധ്വാനിക്കാതെ
അന്നം കിട്ടിയപ്പോഴേ തോന്നി
ഇതെന്തോ ചതിയായിരിക്കുമെന്ന്.
വെയിലും മഴയുമേല്‍ക്കാതെ
താലോലിക്കുമ്പോഴേ
അപകടം മണത്തിരുന്നു.
കൂടെക്കിടക്കുന്നവന്റെ നിലവിളി കേട്ടപ്പോള്‍
ബോധ്യമായി
കശാപ്പു ചെയ്യപ്പെടുമെന്ന്.
അതിജീവനത്തിനുള്ള വഴി
ക്വട്ടേഷന്‍ പണി
ഞങ്ങള്‍ക്കറിയില്ലല്ലോ.
അതു കൊണ്ട്
ഞാനീ കടുംകൈ ചെയ്യുന്നു;
പൊട്ടാസ്യം സയനൈഡിന്റെ
രുചി.

You must be logged in to post a comment Login