Articles

ഫിജിയിലെ മലയാളിയും ഇസ് ലാമും

ഫിജിയിലെ മലയാളിയും ഇസ് ലാമും

കേരളവും ഫിജിയും ബ്രിട്ടീഷ് കോളനി ആയിരിക്കുമ്പോഴാണ് ആദ്യമായി മലയാളികള്‍ ഫിജിയില്‍ എത്തിയത്. അതിന്റെ ചരിത്രപശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ? കൊയിലാണ്ടി, പൊന്നാനി, മഞ്ചേരി, നടുവട്ടം എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യമായി മലബാറുകാര്‍ ഫിജിയില്‍ എത്തുന്നത്. ഫിജിയിലെ വളക്കൂറുള്ള മണ്ണില്‍ അവിടുത്തെ ആദിവാസികളെ കൊണ്ട് പണിയെടുപ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നിന്ന് ആളുകളെ കൊണ്ടുപോകുന്നത്. കവലയിലേക്കോ മേറ്റാ ആയി പുറത്തിറങ്ങിയ ചെറുപ്പക്കാരെയും ചെറിയൊരു പറ്റം സ്ത്രീകളെയും വലിയ പണം വാഗ്ദാനം ചെയ്തു പായക്കപ്പലില്‍ കയറ്റി നാടുകടത്തുകയായിരുന്നു. കപ്പല്‍ യാത്ര ഏകദേശം […]

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

363/2017 എന്ന കാറ്റഗറി നമ്പറില്‍ കേരള പി.എസ്.സി. രണ്ടു വര്‍ഷം മുമ്പൊരു തൊഴില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികയുടെ പേര്: പെര്‍ഫ്യൂഷനിസ്റ്റ്. ശമ്പളം: 29,200- 62,400 രൂപ. കേരള ആരോഗ്യസര്‍വകലാശാലയോ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനമോ നല്‍കിയ ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇങ്ങനെയൊരു വിജ്ഞാപനം കണ്ടപ്പോഴാവും പെര്‍ഫ്യൂഷനിസ്റ്റ് എന്ന ഉദ്യോഗമുണ്ടെന്ന കാര്യം തന്നെ പലരുമറിയുന്നത്. ഇതാദ്യമായാണ് പി.എസ്.സി. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എല്ലാ ആശുപത്രികളിലും പെര്‍ഫ്യൂഷനിസ്റ്റ് തസ്തിക നിലവില്‍ വരാത്തതിനാല്‍ […]

ജലാലുദ്ദീന്‍ റൂമി: വായനയുടെ ആത്മീയ ചാരുത

ജലാലുദ്ദീന്‍ റൂമി: വായനയുടെ ആത്മീയ ചാരുത

‘When the soul lies down in that grass. The world is too full to talk about! ” Rumi മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)യുടെ ആത്മീയാനുഭവങ്ങളെ ഏറെ തെറ്റിദ്ധരിപ്പിച്ചാണ് ചിലര്‍ അവതരിപ്പിച്ചിട്ടുള്ളത്. മതാതീത ആത്മീയതയുടെ പക്ഷത്ത് റൂമിയെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വായന സാധ്യമാക്കിയത് പാശ്ചാത്യ ഓറിയന്റലിസ്റ്റുകളുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. റൂമിയെ ഇസ്‌ലാമിനു പുറത്തുനിര്‍ത്തിക്കൊണ്ട് വിശകലന വിധേയമാക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ വിഖ്യാത കൃതിയായ ‘മസ്‌നവി’യുടെ വായനയും ആന്തരാര്‍ഥങ്ങളും റൂമിയെ ഇസ്‌ലാമിക ദര്‍ശനങ്ങളുടെ ആചാര്യനായി […]

മലയാളത്തിന്റെ സദ്യയില്‍ മത്തി ചേര്‍ക്കാത്തതെന്തുകൊണ്ടാണ്?

മലയാളത്തിന്റെ സദ്യയില്‍ മത്തി ചേര്‍ക്കാത്തതെന്തുകൊണ്ടാണ്?

ഭക്ഷണം പ്രാഥമികമായ അടിസ്ഥാന ആവശ്യമാണ്. ഇതിന് മുകളിലാണ് എല്ലാ പരികല്‍പനകളും രൂപപ്പെടുന്നത്. ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യനില്ല. മനുഷ്യന്റെ ചരിത്രം ഓര്‍മിച്ചെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവഴിച്ചത് ഭക്ഷണം ശേഖരിക്കാനാണ്. ഇതായിരുന്നു പ്രാചീന കാലത്തെ മനുഷ്യന്റെ പ്രധാന ജോലി. അല്‍പം ശ്രദ്ധ തെറ്റിയാല്‍ മറ്റു ഹിംസ്ര ജന്തുക്കളുടെ ഭക്ഷണമായി മനുഷ്യന്‍ മാറും. അവരും ഭക്ഷണം അന്വേഷിക്കുകയാണ്. രണ്ടുപേര്‍ക്കും അതിജീവനമാണ്. ഇതിന്റെ പശ്ചാതലത്തിലാണ് വേട്ടയാടലുകള്‍ ഉണ്ടായത്. ആറ്റിലെ വെള്ളം എന്നിവയൊക്കെയായിരുന്നു ആദിമകാലത്തെ മനുഷ്യന്റെ ഭക്ഷണം. ഭക്ഷണത്തിന്റെ ഉള്ളടക്കത്തിലും രൂപത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. […]

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

പൗരാണിക ഇറാനിലെ ആര്യഭാഷയായിരുന്ന സെങ്ങും ഇന്ത്യയിലെ സംസ്‌കൃതവും തമ്മില്‍ സാമ്യമുണ്ട്. ഇന്ന് ഇറാന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് പണ്ടു വസിച്ചിരുന്നവരുടെ പുണ്യഗ്രന്ഥമായ ‘അവസ്ത’യിലും ഇന്ത്യക്കാരുടെ വേദങ്ങളിലും ഒരേ ദേവന്മാരെപ്പറ്റി പറയുന്നുമുണ്ട്. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ദക്ഷിണേഷ്യയിലേക്ക് കുടിയേറിയ ആര്യന്മാരാണ് സംസ്‌കൃതത്തെയും വേദങ്ങളെയും ഇവിടെയെത്തിച്ചതെന്നതിന് പുരാവസ്തു, ഭാഷാ ശാസ്ത്ര തെളിവുകള്‍ പലതുമുണ്ട്. എങ്കിലും ആര്യന്മാരുടെ അധിനിവേശം ഒരു കെട്ടുകഥയാണെന്ന വാദത്തിന് കുറച്ചുകാലമായി ശക്തിയേറി വരികയാണ്. അതിന് ഒരേയൊരു കാരണമേയുള്ളൂ. സംസ്‌കൃതം ആര്യന്മാര്‍ കൊണ്ടുവന്നതാണെന്ന് സമ്മതിച്ചാല്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ഭാരതീയ പൈതൃകം […]