Article

‘ഇതുവരെ ഞാനൊറ്റക്കായിരുന്നു’

‘ഇതുവരെ ഞാനൊറ്റക്കായിരുന്നു’

ആദ്യമായി ഡല്‍ഹിയില്‍ ചെന്നിറങ്ങിയപ്പോള്‍ ശാഹുല്‍ ഹമീദ് ബാഖവിയെ കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സ് നിറയെ. പ്രബോധന വീഥിയില്‍ പുതിയ പാതകള്‍ വെട്ടിത്തെളിയിച്ച ആ മനീഷിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുള്ള തിടുക്കവും. പക്ഷേ, ഡല്‍ഹിയില്‍ എത്തിയ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനായില്ല. അപ്പോഴാണ് അറിഞ്ഞത് ശാഹുല്‍ ഹമീദ് ബാഖവി ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ല, പ്രബോധനത്തിന്റെ സാധ്യതകള്‍ തേടി അദ്ദേഹം ആഫ്രിക്കയിലേക്ക് പോയിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. നന്മകളിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം ആരേയും കാത്തുനിന്നില്ല. കര്‍മയോഗിയായ ഒരു പണ്ഡിതന് എങ്ങനെയാണ് വിശ്രമിക്കാനാവുക. അദ്ദേഹത്തിന്റെ […]

സ്വതന്ത്രചിന്തക്ക് മരണമണി

സ്വതന്ത്രചിന്തക്ക് മരണമണി

എഴുത്തോ നിന്റെ കഴുത്തോ എന്ന അടിയന്തരാവസ്ഥക്കാലത്തെ പഴയ ചോദ്യമാണ് സ്വതന്ത്രചിന്തകര്‍ക്കുമേല്‍ ഇപ്പോള്‍ തൂങ്ങിക്കിടക്കുന്നത്. കഴുത്തിനെക്കാള്‍ പ്രധാനം സ്വതന്ത്രചിന്തയാണെന്നു തന്നെയായിരുന്നു പ്രൊഫസര്‍ പ്രതാപ്ഭാനു മേത്തയുടെ നിലപാട്. ജോലി ഉപേക്ഷിച്ച് എഴുത്തു തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. ‘ഇന്നത്തെ ഇന്ത്യയില്‍ സംസാരിക്കുന്നത് അപകടമാണ്’ എന്നാണ് അശോക സര്‍വകലാശാലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പ്രശസ്തമായ ‘ടൈം വാരിക’ നല്‍കിയ തലക്കെട്ട്. സ്വതന്ത്ര ചിന്തയ്ക്കു മേലുള്ള അപകടകരമായ ആക്രമണം എന്നാണ് ലോകത്തെ പ്രമുഖരായ 150 അക്കാദമിക പണ്ഡിതന്മാര്‍ സംയുക്ത പ്രസ്താവനയില്‍ ഈ സംഭവത്തെ […]

കൊവിഡ് വീണ്ടും; മുന്നൊരുക്കങ്ങളില്ലാതെ രാജ്യം

കൊവിഡ് വീണ്ടും; മുന്നൊരുക്കങ്ങളില്ലാതെ രാജ്യം

കൃത്യം ഒരു വര്‍ഷം മുമ്പ്, നമ്മളൊക്കെ വലിയ ജാഗ്രതയിലായിരുന്നു. ജനം കൂട്ടംകൂടുന്നത് തടയാന്‍ ഭരണകൂടം നടപടിയെടുത്തിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്നൊരുക്കമൊന്നുമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണുള്‍പ്പെടെ. സാമൂഹികമായ ഇടപെടല്‍ സ്വയം നിയന്ത്രിക്കാന്‍ ജനവും സന്നദ്ധരായിരുന്നു. നിരന്തരം കൈകഴുകേണ്ടതിന്റെയോ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതിന്റെയോ ആവശ്യകതയെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ നിരന്തരം ശ്രമങ്ങളുണ്ടായിരുന്നു. എവിടെ ചെന്നാലും കൈകഴുകാതെ അകത്തുകയറാന്‍ സാധിക്കാത്ത വിധം കര്‍ശനമായിരുന്നു കാര്യങ്ങള്‍. കൊവിഡെന്ന മഹാമാരിയെ, അതിന്റെ പ്രഹരശേഷിയെ ജനങ്ങളും ഭരണകൂടവും വലിയ ആശങ്കയോടെ കണ്ടിരുന്നു. മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവരെ നോവല്‍ കൊറോണ വൈറസ്, […]

ഫാഷിസ്റ്റുകള്‍ വിഡ്ഢികളല്ല, അങ്ങനെയാണെന്ന് നാം ധരിക്കുന്നതാണ്

ഫാഷിസ്റ്റുകള്‍ വിഡ്ഢികളല്ല, അങ്ങനെയാണെന്ന് നാം ധരിക്കുന്നതാണ്

തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഉച്ചനേരത്തെ ഇടവേളയാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും കേന്ദ്രം ഭരിക്കുന്ന മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലല്ലോ? അതേക്കുറിച്ചായിരുന്നു തുടക്കം. ഉച്ചത്തിലുള്ള പൊട്ടിച്ചിരികള്‍ സംഘപരിവാറിന്റെ മണ്ടത്തരങ്ങളെന്ന അതിലളിത തീര്‍പ്പിലേക്ക് അതിഗുരുതരമായ ഒരു തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തെ ചുരുക്കിക്കെട്ടി. അയത്‌നലളിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് സര്‍വേകളിലേക്ക് ചര്‍ച്ച നീണ്ടു. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ അടക്കം പത്രിക തള്ളിയതിനെ ലഘൂകരിക്കാന്‍ പുറപ്പെട്ട ചിരിയുടെ ബാക്കി ചാനലുകള്‍ നടത്തിവരുന്ന ചര്‍ച്ചകളിലേക്കും പടര്‍ന്നു. എന്തൊരു തമാശയാണിതെന്ന അടിക്കുറിപ്പുകള്‍ ചിരികളുടെ ഇടവേളകളിലേക്ക് ചേര്‍ക്കപ്പെട്ടു. തിരഞ്ഞെടുപ്പ് തന്നെ […]

ഹിന്ദുക്കളെയൊന്നാകെ സംഘ്പരിവാറിന് കൊണ്ടുപോകാനാകില്ല

ഹിന്ദുക്കളെയൊന്നാകെ സംഘ്പരിവാറിന് കൊണ്ടുപോകാനാകില്ല

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, 1959ലെ വിമോചന സമരം, 1967ലെ സപ്തകക്ഷി മുന്നണി, 1992ലെ ബാബ്രി മസ്ജിദിന്റെ തകര്‍ച്ച – കേരളത്തിലെ രാഷ്ട്രീയത്തെ സവിശേഷമായി സ്വാധീനിച്ച ഘട്ടങ്ങളാണിതൊക്കെ. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലേറിയതും ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലൊരു സവിശേഷ ഘട്ടമാണ് 2021ലെ തിരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുണ്ട്. ഇടതുപക്ഷം പ്രതീക്ഷിക്കുന്ന അധികാരത്തുടര്‍ച്ചയാണെങ്കിലും ഐക്യമുന്നണി വിശ്വസിക്കുന്ന ഭരണമാറ്റമായാലും. അത്രയും സവിശേഷതയും പ്രാധാന്യവും ഈ തിരഞ്ഞെടുപ്പിനുണ്ടോ? കേരള രാഷ്ട്രീയത്തില്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളേക്കാളെല്ലാം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. […]

1 86 87 88 89 90 350