വർത്തകൾക്കപ്പുറം

മൂന്നും ചൊല്ലി സമുദായത്തെ പെരുവഴിയിലാക്കുകയോ?

മൂന്നും ചൊല്ലി സമുദായത്തെ പെരുവഴിയിലാക്കുകയോ?

നിര്‍ണായകഘട്ടങ്ങളിലാണ് നേതൃഗുണം മാറ്റുരച്ച് പരിശോധിക്കപ്പെടുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന, അല്ലെങ്കില്‍ ചുമതല ഏല്‍പിക്കപ്പെട്ട വ്യക്തികളില്‍നിന്നുണ്ടാവുന്ന നിസ്സാര പാളിച്ച പോലും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത് കൂടിയാലോചനയുടെയോ ഗഹന ചിന്തകളുടെയോ അഭാവത്തിലാവാം. വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മറ്റാരെക്കാളും സുപ്രധാന പങ്കുവഹിച്ച ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് ചുമലിലേറ്റിയ ദൗത്യം വളരെ വലുതായിരുന്നു. എല്ലാവരാലും വെറുക്കപ്പെടുകയും അവിശ്വസിക്കപ്പെടുകയും ചെയ്ത ആ കാലസന്ധിയില്‍, ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളായി ചകിതരായി പരക്കംപാഞ്ഞ അഞ്ചരക്കോടി മുസ്‌ലിംകള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച […]

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

‘നീതിന്യായ ഭീകരത’ (Judicial Terrorism) എന്ന പ്രയോഗത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാമെങ്കിലും യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ജുഡീഷ്യറി അകപ്പെട്ട പ്രതിസന്ധി പ്രതിപാദിക്കുന്നിടത്ത് അതിരുവിടുന്ന ന്യായാധിപന്മാരോടുള്ള രോഷം പ്രകടിപ്പിക്കാന്‍ അത്തരമൊരു വിശേഷണം പ്രയോഗിക്കുന്നുണ്ട്. രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന നിയമപാലകരെയും ഭരണകൂട വിചാരഗതി സ്വാംശീകരിക്കുന്നതിന് അരുതായ്മകള്‍ നീന്തിക്കടക്കുന്ന ന്യായാധിപന്മാരെയും ‘ജുഡീഷ്യല്‍ ടെററിസത്തിന്റെ’ വക്താക്കളായാണ് കൃഷ്ണയ്യര്‍ എണ്ണുന്നത്. ഭരണഘടനക്ക് ജൈവികമായ ഒരു സ്വഭാവവിശേഷമുണ്ടെന്നും ഒരു ‘പുരോഗമന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ തരത്തില്‍ അത് വ്യാഖ്യാനിക്കണമെന്നു’മുള്ള ഒലീവര്‍ ഹോംസിന്റെ ഉപദേശം പ്രഗത്ഭ നിയമജ്ഞനും […]

മുനയൊടിഞ്ഞു; ഇനി പച്ചയായ വര്‍ഗീയക്കലി

മുനയൊടിഞ്ഞു; ഇനി പച്ചയായ വര്‍ഗീയക്കലി

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ വരും ഇന്ത്യയില്‍ മുസ്‌ലിംകളുടെ അംഗബലം. അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ വിശ്വാസികള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ മുസ്‌ലിംകളുടെ അംഗസംഖ്യ മറി കടക്കാന്‍ സാധിച്ചിട്ടില്ല. 18-20കോടി പൗരന്മാരുടെ വിഹിതമാണ് ജനാധിപത്യമതേതര രാജ്യത്തിന് ഇസ്‌ലാം സംഭാവന ചെയ്യുന്നത്. രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ലോകമുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്ന്, ഏകദേശം 55കോടി, ഈ രാജ്യത്ത് അധിവസിക്കുന്നുണ്ടാകുമായിരുന്നു. 1947ല്‍ പാകിസ്താന്‍ എന്ന പുതിയൊരു മുസ്‌ലിംരാഷ്ട്രം പിറവി കൊണ്ടിട്ടും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടാതിരുന്നത്, അവഗണിക്കപ്പെടാനാവുന്ന ഒരു ന്യൂനപക്ഷമല്ല […]

ധൈഷണിക വ്യവഹാരങ്ങളുടെ കഥ കഴിയുകയാണോ?

ധൈഷണിക വ്യവഹാരങ്ങളുടെ കഥ കഴിയുകയാണോ?

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ വിമാനമിറങ്ങി മകളുടെ അജ്മാനിലെ താമസസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ പാതയോരത്ത് വരവേറ്റത് ‘കിസ്സ ഹുറൂഫ്'( A Tale of Letters) എന്നെഴുതിയ കൂറ്റന്‍ ഹോര്‍ഡിങ്ങുകളായിരുന്നു. അക്ഷരങ്ങളുടെ കഥ പറയുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ കുതൂഹലങ്ങളിലേക്ക് ആകസ്മികമായെങ്കിലും കയറിച്ചെല്ലാന്‍ സാധിച്ചത് സൗഭാഗ്യമായി തോന്നി. അതോടെ പത്തുദിവസത്തെ യാത്രാപരിപാടികള്‍ മാറിമറിഞ്ഞു. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ അക്ഷരോത്സവത്തിന്റെ ഭാഗമാവുക എന്നത് എത്രയോ മലയാളികളുടെ വാര്‍ഷികചര്യയായി വളര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് അവസരം പ്രയോജനപ്പെടുത്താതിരിക്കുന്നത് ഭീമന്‍ നഷ്ടമായിരിക്കുമെന്ന് കരുതി. പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുത്ത് പടങ്ങള്‍ […]

ഒന്നും സൃഷ്ടിക്കാത്തവര്‍ക്ക് ചരിത്രം മായ്ക്കാന്‍ എന്തെളുപ്പം?

ഒന്നും സൃഷ്ടിക്കാത്തവര്‍ക്ക് ചരിത്രം മായ്ക്കാന്‍ എന്തെളുപ്പം?

അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് സുഹൃത്ത് ഷമീം അഹ്മദ് ഖാന്റെ ബന്ധുവീട്ടിലേക്കുള്ള യാത്രയില്‍ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണില്‍ തറച്ചുനിന്നത് ഉര്‍ദുവിലെഴുതിയ സ്ഥലപ്പേരാണ്: ഇലാഹബാദ്. ദൈവത്തിന്റെ നഗരം. മൂന്ന് പുണ്യനദികള്‍, ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതിയും ഒത്തുചേരുന്ന സംഗമഭൂമി. നെഹ്‌റു കുടുംബത്തിന്റെ ആരൂഢം ബഹുസ്വരത കളിയാടിയ ഈ മഹാനഗരത്തിലാണ്. അക്ബര്‍ ഇലാഹാബാദി, ഫിറാഖ് ഗോരഖ്പൂരി, ഹരിവംശ് റായ് ബച്ചന്‍ (അമിതാഭ് ബച്ചന്റെ പിതാവ്) തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ കവികളെ രാജ്യത്തിന് നല്‍കിയ സാംസ്‌കാരികസമേകതയുടെ ഫലഭൂയിഷ്ഠ മണ്ണ്. അലഹബാദ് […]