Articles

മമ്പുറം തങ്ങളും മതമൈത്രിയും

മമ്പുറം തങ്ങളും മതമൈത്രിയും

മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ദേശാഭിമാനത്തിന്റെയും മഹനീയ മാതൃകയായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍ (1753 1844). മുസ്‌ലിംകളുടെ ആത്മീയ നേതാവ്, സ്വാതന്ത്ര്യസമര നായകന്‍, മതസൗഹാര്‍ദ വക്താവ് തുടങ്ങിയ വിശേഷണത്താല്‍ പുകള്‍പെറ്റ അദ്ദേഹം മുസ്‌ലിം ഉന്നതിക്കും വിമോചനത്തിനും അധഃസ്ഥിത വിഭാഗത്തിന്റെ പുരോഗതിക്കും തീവ്രയത്‌നങ്ങള്‍ നടത്തി. ഹൈന്ദവ സഹോദരന്മാരെ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കി. അവശതയനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ തങ്ങള്‍ അകമഴിഞ്ഞ് സഹായിച്ചു. ദൈനംദിനം ആവലാതികളുമായി സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചും പൈദാഹം തീര്‍ത്തും […]

ആദര്‍ശ തീവ്രതയോടെ ഗുരുവഴിയില്‍

ആദര്‍ശ തീവ്രതയോടെ ഗുരുവഴിയില്‍

അധ്യാപനത്തിനും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമാണ് കട്ടിപ്പാറ ഉസ്താദ്. ആയിരക്കണക്കിന് സഖാഫീ പണ്ഡിതന്‍മാരുടെ പ്രിയപ്പെട്ട ഗുരു, മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ വളര്‍ച്ചയില്‍ കാന്തപുരം ഉസ്താദിന്റെ നിഴലു പോലെ സഞ്ചരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. സുന്നീ പ്രസ്ഥാന കുടുംബത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യം. എണ്ണിപ്പറയാനേറെയുണ്ട് ആ ജീവിതത്തിന്റെ വിശേഷങ്ങള്‍. ജനനം, കുടുംബം 1945 ജനുവരി ഒന്നിനാണ് കോഴിക്കോട് ജില്ലയിലെ മങ്ങാട്ട് ഉസ്താദ് ജനിക്കുന്നത്. പില്‍കാലത്ത് കെ കെ എന്ന ചുരുക്കപ്പേരിലൂടെ ഉസ്താദ് പ്രസിദ്ധമാക്കിയ കുറുപ്പനകണ്ടി തറവാട്ടില്‍ […]

ഉറവകളും തേനറകളും

ഉറവകളും തേനറകളും

അസിര്‍ പ്രവിശ്യയിലേക്കുള്ള യാത്ര അരുവിക്കും മാലികിനുമൊപ്പമായിരുന്നു. നന്നേ പുലര്‍ച്ചെ യാത്ര പുറപ്പെട്ടാല്‍ ഖമീസ് മുഷെയ്ത്തിലെത്താന്‍ രാത്രി പത്തുമണിയെങ്കിലുമാവും. മരുഭൂമിയുടെ വന്യതയിലൂടെ വേണം യാത്ര ചെയ്യാന്‍. മരുമണലിനും മണല്‍കൂനകള്‍ക്കും ഒറ്റ നിറമല്ല. മരുഭൂമിയുടെ നിറവൈവിധ്യം വിസ്മയകരമാണ്. നല്ല കവിയും ചിത്രകാരനുമാണ് അരുവി മോങ്ങം. ഒരിക്കലും അറേബ്യയിലെത്താന്‍ അയാള്‍ ആഗ്രഹിച്ചിട്ടില്ല. കുടുംബത്തിലെ ചുറ്റുപാടുകള്‍ ഉപരിപഠനത്തിന് പ്രയാസം സൃഷ്ടിച്ചു. ചിത്രകല പഠിക്കാനും ചിത്രകാരനെന്ന നിലയില്‍ മുന്നേറാനും മോഹിച്ചു. പക്ഷേ അതും സാധിച്ചില്ല. ഒടുവില്‍ പ്രവാസിയായി. കവിതയിലും ചിത്രകലയിലും നല്ല കയ്യടക്കമുണ്ട് അരുവിക്ക്. […]

ചരിത്രത്തിന്റെ ഹിന്ദുവത്കരണമോ കെട്ടുകഥകളുടെ ചരിത്രവത്കരണമോ?

ചരിത്രത്തിന്റെ ഹിന്ദുവത്കരണമോ കെട്ടുകഥകളുടെ ചരിത്രവത്കരണമോ?

കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യആഴ്ചയില്‍ മധ്യഡല്‍ഹിയിലെ ഇലച്ചാര്‍ത്തുകള്‍ വിരിച്ച നടപ്പാതകളിലൊന്നില്‍ സ്ഥിതിചെയ്യുന്ന വെളുത്ത ബംഗ്ലാവില്‍ ഒരുകൂട്ടം പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്നു. അവരുടെ ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇതായിരുന്നു: രാഷ്ട്രത്തിന്റെ ചരിത്രം എങ്ങനെ തിരുത്തിയെഴുതാം? പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ ആരുമറിയാതെ ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെ ഒരു സമിതിയെ ആറുമാസങ്ങള്‍ക്കു മുമ്പ് നിയമിച്ചിരുന്നു. ആ സമിതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണ് ആ യോഗത്തില്‍ ഹാജരാക്കപ്പെട്ടത്. ആ യോഗത്തിന്റെ കാര്യപരിപാടിക്കുറിപ്പുകളും സമിതിയിലെ അംഗങ്ങളുമായുള്ള അഭിമുഖങ്ങളും അതിന്റെ ലക്ഷ്യങ്ങള്‍ തുറന്നു കാട്ടി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ […]

ഹിന്ദുവും മുസ്‌ലിമും മനോജ്ഞഭാവിയിലേക്ക് മനസ്സടുപ്പിക്കുമ്പോള്‍

ഹിന്ദുവും മുസ്‌ലിമും മനോജ്ഞഭാവിയിലേക്ക് മനസ്സടുപ്പിക്കുമ്പോള്‍

ഹൈന്ദവരും മുസ്‌ലിംകളും – പ്രബലരായ രണ്ട് സമുദായങ്ങള്‍ – ഇന്ത്യയുടെ മനോഹരമായ രണ്ട് കണ്ണുകളാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു കണ്ണിന് അണുബാധയുണ്ടായാല്‍ മറുകണ്ണും വിങ്ങിവീര്‍ക്കുമെന്നര്‍ത്ഥം. ഇന്ത്യയിലെ മഹാനഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും അവരുടെ ജീവിതങ്ങള്‍ അത്രത്തോളം അന്യോന്യം ഇഴചേര്‍ന്നിരിക്കുന്നു. അവരുടെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും പരസ്പര ബന്ധിതമാണ്. ഹിന്ദു-ഇസ്‌ലാമിക് വാസ്തുശില്പങ്ങളിലും, ഇന്തോ-സാരസന്‍ സ്മാരകങ്ങളിലും, സങ്കര ഭാഷകളിലും, ഹിന്ദുസ്ഥാനി സംഗീതത്തിലും, മുഗള്‍ പാചക കലയിലും, പരമ്പരാഗത വസ്ത്രങ്ങളിലും സാമ്പ്രദായിക ആഭരണങ്ങളിലും ധന്യമായ ആ പാരസ്പര്യം പ്രതിഫലിക്കുന്നുണ്ട്. ഇസ്‌ലാമിക […]