1408

വോട്ടുകള്‍ നിവേദിച്ചാലും കണ്ണുതുറക്കില്ല ബ്രാഹ്മണ്യം!

വോട്ടുകള്‍ നിവേദിച്ചാലും കണ്ണുതുറക്കില്ല ബ്രാഹ്മണ്യം!

1931ലാണ് ഗാന്ധിജിയും അംബേദ്ക്കറും ആദ്യമായി കണ്ടുമുട്ടുന്നത്. മൂര്‍ച്ചയുള്ള വാക്കുകളാല്‍ എന്തുകൊണ്ട് താങ്കള്‍ കോണ്‍ഗ്രസിനെ (അതുവഴി രാജ്യവിമോചന പ്രസ്ഥാനത്തെ) വിമര്‍ശിക്കുന്നുവെന്നായിരുന്നു ഗാന്ധിജിക്ക് ചോദിക്കാനുണ്ടായിരുന്നത്. അംബേദ്കര്‍ക്ക് കുടുതല്‍ ചിന്തിക്കേണ്ടിവന്നില്ല. ”ഗാന്ധിജീ, എനിക്ക് മാതൃരാജ്യമില്ല. സ്വന്തമായി പേരുള്ള ഒരു അസ്പൃശ്യനും ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ തോന്നില്ല.” പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആശയപോരാട്ടത്തിന്റെ തുടക്കമായിരുന്നു ആ സംഭാഷണം. ധിഷണയുടെ ഭിന്നധ്രുവങ്ങളില്‍ കഴിയുന്ന രണ്ടു ജീനിയസ്സുകള്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ചിന്തകൊണ്ടും ജീവിതംകൊണ്ടും പിന്നീട് നിരന്തരം ഏറ്റുമുട്ടി. ഇരുവരും ലക്ഷ്യമിട്ടത് അധഃസ്ഥിതന്റെ മോചനമായിരുന്നു. പക്ഷേ അതിനു കണ്ടെത്തിയ മാര്‍ഗങ്ങള്‍ […]

ആമയും മുയലും

ആമയും മുയലും

വിഭജനത്തിന്റെ മുറിവുകള്‍ ഒന്നിലധികം തവണ ഏറ്റുവാങ്ങേണ്ടി വന്ന പ്രവിശ്യയാണ് ബംഗാള്‍. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി 1905ലാണ് ബ്രിട്ടീഷ് സാമ്രാജ്യം ആദ്യം ബംഗാളിനെ രണ്ടായി വിഭജിച്ചത്. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു ബംഗാളിനെയും വീണ്ടും ഒന്നാക്കേണ്ടിവന്നു. രണ്ടാമത്തേത് ഇന്ത്യാവിഭജനത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം ഭൂരിപക്ഷ കിഴക്കന്‍ ബംഗാള്‍ 1947ല്‍ പാകിസ്ഥാന്റെ പ്രവിശ്യയായി. പശ്ചിമബംഗാള്‍ ഇന്ത്യയുടെ ഭാഗമായി. കിഴക്കന്‍ ബംഗാള്‍ പിന്നെ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി. ദാരിദ്ര്യവും പ്രകൃതിക്ഷോഭങ്ങളും മതതീവ്രവാദവുമായിരുന്നു പുതിയ രാജ്യത്തിന്റെ മുഖമുദ്ര. ബാലാരിഷ്ടതകളിലൂടെ മുടന്തിയാണെങ്കിലും […]