റമളാൻ

കുറ്റിച്ചിറയില്‍ നിന്ന് തമ്പാര്‍ മുഴങ്ങുന്നുണ്ട്

കുറ്റിച്ചിറയില്‍ നിന്ന് തമ്പാര്‍ മുഴങ്ങുന്നുണ്ട്

കുറ്റിച്ചിറ! കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശം. പടിഞ്ഞാറ് അറബിക്കടലും തെക്ക് കല്ലായി പുഴയും വടക്കുഭാഗത്ത് വെള്ളയില്‍ ഗ്രാമവും കിഴക്ക് കോഴിക്കോട് പട്ടണവുമാണ് കുറ്റിച്ചിറയുടെ അതിരുകള്‍. എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയില്‍ കുറ്റിച്ചിറയിലെ ജനങ്ങളെ വായിച്ചെടുക്കാം. തന്റേടികളായ പഴയ തറവാട്ടുകാരണവന്മാരുടെ പ്രതാപകാല പൈതൃകങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന തറവാടുകള്‍, ആയിരത്തോളം വര്‍ഷം പഴക്കമുള്ള, തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന് പള്ളികള്‍, ഇരുപതിലധികം മുറികളുള്ള വീടുകള്‍, അകത്തളങ്ങളില്‍ തന്നെ […]

ആത്മാവിന്റെ ആനന്ദം

ആത്മാവിന്റെ ആനന്ദം

ഇസ്ലാമിലെ എല്ലാ ആരാധനകള്‍ക്കുമെന്ന പോലെ നോമ്പിനുമുണ്ട് ആത്മീയവും ഭൗതികവും വൈയക്തികവും സാമൂഹികവുമായ ഭിന്നമാനങ്ങള്‍. എങ്കിലും മുഖ്യമായും അത് ആത്മീയവും വ്യക്തിനിഷ്ഠവുമാണ്. നോമ്പ് നിര്‍ബന്ധമാക്കുന്നതിന്റെ ഉദ്ദേശ്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞത് നിങ്ങള്‍ സൂക്ഷ്മത ഉള്ളവരാകുന്നതിന് വേണ്ടി എന്നാണ്. സൂമൂഹികമായ സദ്ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുമ്പോഴും വ്യക്തിയാണ് ഇവിടെ ഊന്നല്‍. വ്യക്തിയെ ആത്മീയമായി പാകപ്പെടുത്തുകയാണ് വ്രതത്തിന്റെ പ്രഥമ ധര്‍മം. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള നേരിട്ടുള്ള ഉടമ്പടിയാണത്. പ്രകടന പരതയ്ക്ക് അതില്‍ പഴുതില്ല. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന ഖുദ്‌സീ ഹദീസ് […]

മാലാഖമാരോട് കൂട്ടുകൂടാം

മാലാഖമാരോട് കൂട്ടുകൂടാം

മനുഷ്യനില്‍ അല്ലാഹുവിന്റെ സ്വഭാവ വിശേഷണങ്ങളെ അങ്കുരിപ്പിക്കുകയാണ് വ്രതം. ഇതാണ് വ്രതത്തിന്റെ മര്‍മപ്രധാന ലക്ഷ്യമെന്ന് ആത്മജ്ഞാനികള്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന് മലക്കുകളുടെ വിതാനത്തിലേക്ക് ഉയരാനും അവരോട് കൂട്ടുകൂടാനും സാധിക്കുന്നത് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ പകര്‍ത്തുന്നതിലൂടെയാണ്. സൃഷ്ടിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് വ്രതം ചൈതന്യമുള്ളതാകുന്നത്. അല്ലാഹുവിന്റെ സ്വഭാവഗുണങ്ങളോട് താദാത്മ്യപ്പെടാനും അവ സ്വാംശീകരിക്കാനും റസൂല്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യന് സൃഷ്ടിപരമായ ഒട്ടേറെ പരിമിതികളുണ്ട്. അത്തരം പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയോട് താദാത്മ്യപ്പെടാനോ സാധിക്കുകയില്ല. സൃഷ്ടിപരമായ പരിമിതികള്‍ക്കും സവിശേഷതകള്‍ക്കും അനുസൃതമായ സ്വാംശീകരണമാണ് […]

ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍

ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍

മണല്‍ വഴികളിലൂടെ അത്താളപ്പാട്ട് വന്നുവിളിക്കുംവരെ ഉമ്മമാര്‍ ഉണരാതെ കിടക്കുകയാകും. ‘അത്താളം കട്ടുങ്കോ പോലും പളവും പുളിയിങ്കോ എല്ലാവരും എളവുങ്കോ’ എന്ന തമിഴ് രുചിയുള്ള നീട്ടിവിളി ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഉടന്‍, ഉറക്കം ഞെട്ടി വീടുകള്‍ ഉണരും. വാതില്‍ പഴുതുകളില്‍ വെട്ടം തെളിയാതെ കണ്ടാല്‍ സ്നേഹത്തോടെ അയല്‍പക്കം മുട്ടിവിളിക്കും. ഇടറോഡുകളിലാകെ വെളിച്ചം പരക്കുന്നതോടെ അത്താളം മുട്ടികളുടെ സ്വരം നേര്‍ത്തു നേര്‍ത്ത് മഖാമിലേക്ക് മടങ്ങും. ഈണവും താളവും പഴമ്പാട്ടും ദഫ്മുട്ടും തിരിമണവും ചേരുന്ന അത്താളപ്പാട്ടുകളില്‍ തന്നെ ഒരു നോമ്പുകാലമുണ്ട്. […]

എളുപ്പത്തില്‍ നോമ്പെടുക്കാം

എളുപ്പത്തില്‍ നോമ്പെടുക്കാം

”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചതു പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിച്ചിരിക്കുന്നു-നിങ്ങള്‍ ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി” (അല്‍ ബഖറഃ/ 183). നോമ്പ് വിശ്വാസികള്‍ക്ക് നിര്‍ബന്ധമായി അനുശാസിക്കുന്ന ഖുര്‍ആനിക വചനമാണിത്. ധാരാളം ആന്തരികാര്‍ഥങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ വചനം നോമ്പെടുക്കാനുള്ള കല്‍പന മാത്രമല്ല പ്രചോദനം കൂടി നല്‍കുന്നുണ്ട്. അല്ലാഹു എല്ലാം കല്‍പിച്ച് നിര്‍ബന്ധിക്കുന്ന രീതിയല്ല സ്വീകരിച്ചത്. സ്രഷ്ടാവെന്ന നിലയില്‍ എല്ലാം കല്‍പിക്കാമായിരുന്നുവെങ്കിലും മനുഷ്യരടങ്ങുന്ന തന്റെ സൃഷ്ടികളോട് ഏറ്റവും വലിയ കാരുണ്യവാന്‍ കൂടിയാണ് അല്ലാഹു. കല്‍പിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും നിരോധിത കാര്യങ്ങള്‍ […]