1358

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

പാവങ്ങള്‍ക്കു വേണ്ടി വാദിച്ച് നേടിയെടുത്ത നൊബേല്‍

നൊബേല്‍ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്ന സമിതിയെ ‘ഓസ്‌ലോ മാഫിയ’ എന്ന് വിശേഷിപ്പിക്കാറുള്ളത് പുരസ്‌കാരനിര്‍ണയത്തില്‍ സ്വീകരിക്കുന്ന പക്ഷപാതിത്വവും തത്ത്വദീക്ഷയില്ലായ്മയും പലപ്പോഴും പ്രകടമാവുന്നത് കൊണ്ടാണ്. ഇവ്വിഷയകമായി നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സില്‍വര്‍ നാസര്‍ ജോണ്‍ എഴുതിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ‘ എന്ന രചന നൊബേലിന്റെ ഉള്ളുകള്ളികളിലേക്കാണ് വെളിച്ചം പായിക്കുന്നത്. ഒന്നാംലോകത്തിന്റെ നിക്ഷിപ്ത താപര്യങ്ങളെ താലോലിക്കുന്നവര്‍ക്കായി മാറ്റിവെക്കുന്ന പുരസ്‌കാരം എന്ന് നൊബേലിനെ കുറ്റപ്പെടുത്താറ് അനുഭവയാഥാര്‍ഥ്യങ്ങളുടെ പിന്‍ബലത്തിലാണ്. ഇക്കുറി സമാധാന നൊബേലും സാമ്പത്തികശാസ്ത്ര നൊബേലും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വഴിമാറിവന്നപ്പോള്‍ മൂന്നാംലോകത്ത് […]

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം യാഥാര്‍ഥ്യമാണ്

നൊബേല്‍ പുരസ്‌കാരം നിങ്ങളെ കൂടുതല്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിക്കുമോ? അഭിജിത്: കൂടുതല്‍ വാതിലുകള്‍ അതു തുറക്കുമെന്ന പ്രത്യാശയാണ് എനിക്കുള്ളത്. ഉത്സാഹഭരിതരും ചെറുപ്പക്കാരുമായ നിരവധി പ്രൊഫസര്‍മാര്‍ ഞങ്ങളുടെ ഗവേഷണ ശൃംഖലയിലുണ്ട്. അവര്‍ വെല്ലുവിളികളുള്ള, ജോലികള്‍ ഏറ്റെടുക്കാന്‍ സദാ സന്നദ്ധരാണ്. അത് ഒട്ടേറെ വാതിലുകള്‍ തുറക്കുമെന്നും ‘ആര്‍ സി ടി’കള്‍ (റാന്റമൈസ്ഡ് കണ്‍ട്രോള്‍ഡ് ട്രയല്‍സ്) ചെയ്യുകയെന്ന ആശയത്തെ ഏറെ സ്വീകാര്യമാക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. അതാണ് ഞങ്ങളുടെ കാതലായ പ്രവര്‍ത്തനം. ഇന്ത്യന്‍ സര്‍ക്കാര്‍ ഇനി മുതല്‍ നിങ്ങളെ കൂടുതല്‍ […]

‘സൈന്യസ്ഥാന്‍’

‘സൈന്യസ്ഥാന്‍’

പാകിസ്ഥാനില്‍ ആസന്നമായ പട്ടാള വിപ്ലവത്തെക്കുറിച്ച് ഈയിടെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്തരം വാര്‍ത്തകള്‍ പുത്തനോ അമ്പരപ്പിക്കുന്നതോ അല്ല. പാകിസ്ഥാനില്‍ സിവിലിയന്‍ ഭരണമെന്നാല്‍ സൈനിക സേച്ഛാധിപത്യത്തിന് പേരിനൊരു മുഖം മൂടി മാത്രമാണല്ലോ. രാഷ്ട്രീയനേതാക്കന്മാരും പാര്‍ലിമെന്റും ഭരണഘടനയും സൈന്യവും രാഷ്ട്രത്തിന്റെ മറ്റു ഘടകങ്ങളുമുള്ള, സാധാരണമട്ടിലുള്ള ഒരു രാഷ്ട്രമല്ല പാകിസ്ഥാന്‍. സൈന്യം രാജ്യത്തെ കയ്യടക്കുകയും ഭരിക്കുകയും ചെയ്യുന്ന ലോകത്തെ തന്നെ വിരളമായ ഏതാനും സ്ഥലങ്ങളിലൊന്നാണത്. സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ പങ്കും അവിടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370 […]

ഇന്ത്യന്‍ മാധ്യമങ്ങളുടെ മുന്‍ഗണനകളും മുന്‍വിധികളും

ഇന്ത്യന്‍ മാധ്യമങ്ങളുടെ മുന്‍ഗണനകളും മുന്‍വിധികളും

ചൈനീസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയും സമൂഹമാധ്യമങ്ങള്‍ ട്രോളുകളാക്കിയും ആഘോഷിച്ചു. നരേന്ദ്രമോഡിയുടെ പതിവ് പബ്ലിസിറ്റി അഭ്യാസങ്ങള്‍ സന്ദര്‍ശനത്തിലെ പ്രധാന ഭാഗമാണ്. കൂടിക്കാഴ്ചയില്‍ എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതിലുപരിയായി, ഷിജിന്‍ പിങും നരേന്ദ്രമോഡിയും കഴിച്ച ആഹാരത്തെകുറിച്ചും കടല്‍തീരത്ത് ചെലവഴിച്ച സമയത്തെക്കുറിച്ചുമൊക്കെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ചൈന, പിന്നീട് കൂടിക്കാഴ്ച നടത്തിയപ്പോള്‍ വിഷയത്തെകുറിച്ച് ചര്‍ച്ച ചെയ്തില്ല എന്നു വിദേശ മന്ത്രാലയം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ […]